Saturday, December 22, 2012

പെണ്ണൂപിടിയന്മാർ

ചെറുപ്പത്തിൽ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കഥ കേട്ടിരുന്നു.

അദ്ദേഹം തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജാവിനെ സന്ദർശിച്ച കഥ പ്രസിദ്ധമാണ്

എന്നിരുന്നാലും അതു കേട്ടിട്ടില്ലാത്തവര് ധാരാളം കാണും.

അഥവാ കേട്ടിട്ടുണ്ടെങ്കിലും അത് ഇനി മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് കേട്ടവരും ഉണ്ടാകാം.

ഞാൻ കേട്ടത് ഇപ്രകാരം

ഒരിക്കൽ ശക്തൻ തമ്പുരാൻ ധർമ്മരാജാവിനെ സന്ദർശിച്ചു.

തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി അവർ നടന്നപ്പോൾ രാജവീഥികൾ മുഴുവൻ മുറുക്കിതുപ്പി അലംകോലപ്പെട്ടിരിക്കുന്നു.

ഇതൊന്നു ശരിയാക്കാൻ തന്നെ കൊണ്ടാവില്ലെ എന്ന ചോദ്യത്തിനു ധർമ്മരാജാവിൻ ഒരു മറൂപടിയേ ഉണ്ടായിരുന്നുള്ളു ഹേ ഒരു രക്ഷയും ഇല്ല. ഇവിടത്തെ നമ്പൂരിമാർ യാതൊന്നും കേൾക്കില്ല. അവർ മുറുക്കി തുപ്പി വഴി നാശമാക്കും. എന്തു ചെയ്തിട്ടും കാര്യമില്ല. ഞാൻ പെരുമ്മ്പറ അടിച്ചു വിജ്ഞാപനം പുറപ്പെടൂവിച്ചു. ശിക്ഷിക്കും വഎന്നു ഭയപ്പെടൂത്തി. അരികിൽ തുളസി വച്ചു പിടീപ്പിച്ചു. അതിനരികിൽ ഭഗവാന്റെ പടം ചിത്രം വരപ്പിച്ചു

എവിടെ ഈ നാറികൾ അതിനു മുകളിലും തുപ്പും

ബ്രഹ്മഹത്യ പാപമല്ലെ അതു ഭയന്ന് നാം അവിടെ നിർത്തി.

ശക്തൻ തമ്പുരാൻ മറുപടി കൊടുത്തു

ഒരേ ഒരു ദിവസത്തേക്ക് അധികാരം എനിക്കു തരൂ

നാളെ ഇവിടെ ആരും  മുറുക്കി തുപ്പുകയില്ല

തർക്കിച്ചു തർക്കിച്ച് തീരുമാനം ആയി ഒരു ദിവസത്തേക്ക് ശക്തൻ തമ്പുരാന്റെ ആജ്ഞ ഭട്നമാർ അനുസരിക്കും

ധർമ്മരാജാവിന് താൻ ജയിക്കും എന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല  

അങ്ങനെ അധികാരം കൈമാറി

അടുത്ത ദിവസം കാലത്ത് ജനം ഉണർന്നത് ഒരു പെരുമ്പറ കൊട്ടിയുള്ള ഘോഷം കേട്ടു കൊണ്ടായിരുന്നു

"രാജവീഥികളിൽ മുറുക്കിത്തുപ്പുന്നത് ശിക്ഷാർഹമാണ്"

ഭടന്മാർ ഇങ്ങനെ പെരുമ്പറ കൊട്ടി പറഞ്ഞു കൊണ്ടു നടന്നു പോകുന്നു.

പണ്ടും ഇതുപോലെ പല പല ഘോഷണങ്ങളും കേട്ടു പരിചയിച്ച മൂത്ത നമ്പൂരിമാരിൽ ഒരാൾ നീട്ടി ഒരു തുപ്പു തുപ്പി

പക്ഷെ അപ്പോഴാൺ ലോകത്തെ അതിശയിപ്പിച്ച ഒരു സംഭവം അതിനു പിന്നാലെ നടന്നത്.

പെരുമ്പറയ്ക്കു പിന്നാലെ നടന്നിരുന്ന ഭടന്മാരിൽ രണ്ടുപേർ ആ മുതു നമ്പൂരിയെ പിടീച്ച് അയാളുടെ നാവ് കത്തി കൊണ്ട് അരിഞ്ഞെടൂത്തു.

ഇതാണു ശിക്ഷ

വിവരം കേട്ടറിഞ്ഞ ധർമ്മരാജാവ് ക്ഷോഭിച്ചു "ഹേ താൻ എന്ത് അസംബന്ധം ആണു ഃഎ ചെയ്തത്? ബ്രാഹ്മണന്റെ നാവ് അരിയുകയെ "

ശക്തൻ തമ്പുരാൻ പറഞ്ഞു. " ഫൂ ബ്രാഹ്മണൻ അതിന്റെ അർത്ഥം തനിക്കറിയുമോ ഹേ?. ഇനി ഒരു നാറിയും ഇവിടെ തുപ്പുകയില്ല"

ശരിയായിരുന്നു

തുടർന്നു ഈ വാർത്ത എങ്ങനെ  എത്ര വേഗത്തിൽ പരന്നു എന്നറിയില്ല. രാജ് വീഥിയിൽ അല്ല ഒരു വീഥിയിലും തുപ്പാൻ സാധാരണ പോകിരികൾക്കു ധൈര്യം ഉണ്ടായില്ല  

സൗദിയിലും മറ്റും കുറ്റക്കാരെ പീച്ച് അന്നേരം തന്നെ പിടലി കണ്ടിക്കുന്നതു ശരിയാൺ എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു

ഇവിടെ മന്ത്രി പുത്രന്മാരും സാക്ഷാൽ മന്ത്രിമാരും അല്ലെ പെണ്ണൂപിടിയന്മാർ

Thursday, December 20, 2012

വെറും ചുമ്മാ

ബ്ലോഗ് എഴുതാൻ തുടങ്ങിയിട്ട് ആറു കൊല്ലം കഴിഞ്ഞു. ബ്ലോഗുകൾ വായിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ച് അല്പം തല പുണ്ണാക്കിയാലൊ എന്നിപ്പോൾ തോന്നി.

വലിയ വലിയ മഹാന്മാർ എഴുതുന്നതുപോലെ സീരിയസ് ആയിട്ടൊന്നും എഴുതാൻ അറിയാത്തതു കൊണ്ടും, നേരം കളയാൻ പറ്റിയ മറ്റു വഴികൾ പലപ്പോഴും കിട്ടാത്തതു കൊണ്ടും ആണ് ഞാൻ ബ്ലോഗിൽ വന്നത്.

അങ്ങനെ വന്നപ്പോൾ ചിലവ വായിച്ചു. അതും ഇതുപോലെ തന്നെ.

കാലത്തു ഉദ്യോഗക്കസേരയിൽ വന്നിരുന്നാൽ മുകളിൽ നിന്നും കിട്ടുന്ന വഹകൾ ഒന്നിനു പത്തായി വീതിച്ചു താഴേക്കു കൊടുക്കുക, താഴെ നിന്നു കിട്ടുന്നവയിൽ പത്തിൽ ഒന്നു പോലും മുകളിലേക്കു പോകാതെ തടഞ്ഞു നിർത്തി ടെന്ഷനടിക്കുക ഇവ ഒക്കെ ആണല്ലൊ മാനേജർ ലെവലിൽ നമുക്കു ചെയ്യാനുള്ള കർത്തവ്യങ്ങൾ.

അപ്പോൽ അതിനിടയ്ക്കു വീണു കിട്ടുന്ന ചില്ലറ ഇടവേളകൾ എനഗ്നെ ആസ്വാദ്യകരമാക്കാം എന്നു വിചാരിച്ചാണ് വായന തുടങ്ങുന്നത്.

ഉള്ളതു പറയാമല്ലൊ.

ആദ്യകാലത്ത് നടത്തിയ ബ്ലോഗ് പ്രവർത്തനത്തിൽ തൊട്ടിടത്തു മുഴുവൻ അടിയായിരുന്നു കിട്ടിയത്. അപ്പോൾ പിന്നെ അങ്ങനെ എങ്കിൽ അങ്ങനെ ആകട്ടെ എന്നു വിചാരിച്ചു.

ഉള്ള മനസ്സമാധാനം ഇല്ലാതെ ആവുകയെ ഉള്ളു എന്നു തിരിച്ചറിഞ്ഞപ്പോൾ അതു നിർത്തി.

ആ പറഞ്ഞു വന്നത് ഇനി എന്തു വായിക്കും എന്ന ആലോചനയിൽ എത്തിയതിനെകുറിച്ചാണ്.

കിട്ടുന്ന ഇടവേളകളിൽ വായിക്കാൻ പറ്റിയ ബ്ലോഗുകൾ എങ്ങനെ ആയിരിക്കണം?

ഇടയ്ക്കൊന്നു കാളിങ് ബെല്ല് അമർത്തി ഒരു ചായ വരുത്തി കുടിക്കുക, അല്ലെങ്കിൽ ക്വാർട്ടേഴ്സ് വരെ പോയി ഭാര്യയുടെ കയ്യിൽ നിന്നും ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് അക്വേറിയത്തിലെ ഓടിക്കളിക്കുന്ന മീനുകളെ നോക്കി ഇരിക്കുക, പിന്നീട് വീണ്ടും വന്ന് ടെൻഷനടിക്കാനുള്ള ഊർജ്ജം സമ്പാദിക്കുക ഇതിനൊപ്പം നിൽക്കണം എനിക്കു വായിക്കാനുള്ള ബ്ലോഗ്

അരുൺ കായംകുളം ഒരെണ്ണം എഴുതുന്നുണ്ട് - കായംകുളം സൂപ്പർഫാസ്റ്റ്. പക്ഷെ അത് എന്നും ഇല്ലല്ലൊ. തന്നെയും അല്ല കഥ ചിലപ്പോൾ നീളം ഉള്ളതാണെങ്കിൽ ജോലിക്കിടയിൽ വായിക്കാൻ സാധിക്കുകയും ഇല്ല.

മനു എഴുതും അത് ഏതാണ്ട് പഞ്ചവൽസരപദ്ധതിയാണ്. അഞ്ചുകൊല്ലത്തിലൊരിക്കൽ ഒരെണ്ണം. ഇവർക്കൊന്നും വേരെ ഒരു പണിയും ഇല്ലെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് എഴുതാനുള്ളതിൻ നോക്കിയിരിക്കും ആ ആരോടു പറയാൻ

പണ്ടൊരു വക്കാരി ഉണ്ടായിരുന്നു. അതിപ്പോൾ എവിടെ പോയി എന്നു കാണാനില്ല

എച്മു നല്ല ഒരു എഴുത്തുകാരി. പക്ഷെ അത് വായിച്ചു പോയാൽ പിന്നെ ഒരാഴ്ച്ചത്തേക്കു മനസ്സമാധാനം ഉണ്ടാവില്ല. എഴുത്തിന്റെ ശക്തിയും വിഷയത്തിന്റെ തീവ്രതയും നമ്മെ ദഹിപ്പിക്കും. ആ കൊച്ചിനോടു ഞാൻ ആദ്യമൊക്കെ പലതവണ പറഞ്ഞതാ വല്ല തമാശയും എഴുത് എന്ന്. "കണ്ടാ സങ്കടാവും" പോലെ. അല്ലാതെ നമ്മളൊന്നും എഴുതിയതു വായിച്ചിട്ട് ഗോവിന്ദചാമിമാർ നന്നാകാൻ പോകുന്നില്ല. പെണ്ണു പിടിയന്മാർ ഭരണത്തിൽ തന്നെ വിലസുകയും അവർക്ക് ഓശാന പാടുന്ന മറ്റു ഉദ്യോഗസ്ഥ വ്ര്‍ന്ദവും വിരാജിക്കുന്ന ഈ നാട്ടിൽ ഈശ്വരനെ വിചാരിച്ചു നടന്നിട്ട് കിട്ടുന്നത് അനുഭവിക്കയല്ലാതെ വല്ലതും ഉണ്ടാകുമൊ?


പിന്നെ ഇപ്പോള് ഉള്ള ഒരു സമാധാനം  ആത്മ എഴുതുന്ന താളുകൾ മറിയുമ്പോൾ, സു എഴുതുന്ന ചില കുറിപ്പുകൾ ഇവ

ഒരു കുഴപ്പവും ഇല്ല. വന്നു വായിച്ചു.  മറന്നു.

സ്വസ്ഥം

ഇനി ടെൻഷനടിക്കട്ടെ അല്പം ഹ ഹ ഹ :)

Tuesday, October 30, 2012

ഒരു ആല്‍ബം ടീസര്‍

മകന്‍ ഒരു ആല്‍ബം ഉണ്ടാക്കുന്നു

അതിന്റെ ടീസര്‍ നിങ്ങളും കൂടി ഒന്നു കാണൂ

Ajith ji Please try this link this link

Sunday, October 14, 2012

നൊമ്പരപ്പൂവെ



നൊമ്പരപ്പൂവെ എന്ന പാട്ട്‌ ഒറ്റയ്ക്കൊരു ശ്രമം നടത്തിയതാ. പഠിച്ചു വരുന്നതെ ഉള്ളു. ചിലപ്പോള്‍ ഇനിയും നന്നായേക്കും ഏതായലും കാണുക

Sunday, September 23, 2012

പ്രണയം..linked



LIKE THIS PAGE : കഞ്ഞിയും പയറും
:::::::::::::::::::::::::::::::::::::::::::::::::
കൂടുതല്‍ ചിരിക്കാന്‍ , സന്തോഷിക്കാന്‍..
ഈ പേജില്‍ പോയി ലൈക് ചെയ്യൂ...
╚► https://www.facebook.com/kanjikudikkam
:::::::::::::::::::::::::::::::::::::::::::::::::::

Friday, August 17, 2012

അവകാശക്കമ്മീഷന്‍


ച്ഛെ ഈ പോലീസ്‌ എന്താ ചെയ്യുന്നത്‌ . അവര്‍ കൊള്ളക്കാരുടെ വെടി കൊണ്ട്‌ അങ്ങ്‌ ചത്തേക്കണം അല്ലാതെ

ഥൂ കുറെ അവകാശക്കമ്മീഷന്‍



Saturday, July 28, 2012

നാരായണന്‍ ചേട്ടന്റെ അമ്മിക്കല്ലു ചുമക്കല്‍

കാലത്തു നാരായണന്‍ ചേട്ടനെ ഒന്നു കണ്ടേക്കാം , പുള്ളി നാട്ടിലേക്കുപോകുകയല്ലെ എന്നു വിചാരിച്ചാണ്‌ അങ്ങോട്ടു പോയത്‌

വീട്ടില്‍ ചെന്നപ്പോള്‍ കാണുന്ന കാഴ്ച്ചയോ?

നാരായണന്‍ ചേട്ടന്‍ ഒരു അമ്മിക്കല്ലും തലയില്‍ ചുമന്നു കൊണ്ട്‌ വീട്ടുമുറ്റത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

ഇങ്ങേര്‍ക്കെന്താ വട്ടായോ ഇന്നലെ വൈകുന്നേരം കാണുമ്പോഴും കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലൊ

ഇനി അടുത്തു ചെന്നാല്‍ ഉപദ്രവിക്കുകയൊ മറ്റൊ ചെയ്യുമൊ?

പേടിയായിരുന്നു അതു കൊണ്ട്‌ ദൂരെ നിന്നും തന്നെ വിളിച്ചു
"നാരായണന്‍ ചേട്ടോ, ഇതെന്താണ്‌ കാലത്തെ കസര്‍ത്ത്‌ ?"

മറുപടി കേട്ടപ്പോള്‍ സമാധാനമായി
"ഹൊ അതോ കഴിഞ്ഞ യാത്ര കഴിഞ്ഞതോടു കൂടി ഞാന്‍ തീരുമാനിച്ചു ഇനി എവിടെ എങ്കിലും യാത്ര തിരിക്കുന്ന ദിവസം കാലത്ത്‌ അമ്മിക്കല്ലു ചുമന്നു കൊണ്ട്‌ ഒരു പത്തു വട്ടം മുറ്റത്തിനു പ്രദക്ഷിണം വയ്ക്കും"

ഞാന്‍ പറഞ്ഞു - "നല്ല കാര്യം. യാത്ര പോകുമ്പോള്‍ ഒന്നുഷാറായിരിക്കുന്നത്‌ നല്ലതാണ്‌ . രണ്ടു ദിവസം മുഴുവന്‍ തീവണ്ടിയില്‍ ചുമ്മാതെ ഇരിക്കാനുള്ളതല്ലെ"

അപ്പൊഴാണ്‌ നാരായണന്‍ ചേട്ടന്‍ വാചാലനാകുന്നത്‌ " അതല്ലെടൊ കാര്യം.
കഴിഞ്ഞ തവണ പോയ പോക്കിന്റെ വിശേഷം താന്‍ അറിഞ്ഞില്ലല്ലൊ. അതു പറയാം അപ്പോള്‍ മനസിലാകും

സാധാരണ ഞാന്‍ എന്നു പോകാന്‍ പോയാലും തീവണ്ടിയില്‍ കയറുന്നതിന്‌ ഒരു നാലു വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടിവരും. എന്റെ കോച്ച്‌ മുന്നിലാണെന്നു വിചാരിച്ചു മുന്നില്‍ നിന്നാല്‍ അത്തവണ അതു പിന്നില്‍ ആയിരിക്കും വരുന്നത്‌.
പ്ലാറ്റ്‌ഫോം രണ്ടിലാണെന്നു കരുതി നിന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അന്ന് അതു മൂന്നില്‍ വരും അപ്പോള്‍ സ്റ്റെപ്പും കയറി ഓടണം. അതു തലവര.

അതുകൊണ്ട്‌ കഴിഞ്ഞ തവന വലരെ ബുദ്ധിപൂര്‍വം ആണ്‌ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്‌.

കഴിഞ്ഞ തവണ ഞങ്ങളുടെ കൂടെ പൗലോസ്‌ ചേട്ടനും കുടുംബവും കൂടി ഉണ്ടായിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കൂലിയെ വിളിച്ചു.

നാട്ടില്‍ കിട്ടാത്ത തരം രണ്ടു മാവിന്‍ തൈകള്‍ - ഒട്ടുമാവിന്റെ തൈകള്‍ കിട്ടിയതും ഉണ്ടായിരുന്നു. ദസേറിയും ആമ്രഫലിയും ഓരോന്ന് രണ്ടും കൂടി ഒരു പത്തു കിലോ വരും അത്‌ ഒരു സഞ്ചി. തീവണ്ടിയില്‍ ആഹാരം കിട്ടുകയില്ല അതു കൊണ്ട്‌ രണ്ടു ദിവസത്തെ ആഹാരം അത്‌ ഒരു സഞ്ചി. പിന്നെ തുണി മണി ആദി രണ്ടു ബാഗും. ഇത്രയെ ഉള്ളു ഞങ്ങള്‍ക്ക്‌.

പൗലോസ്‌ ചേട്ടന്‍ ആദ്യമെ തന്നെ ലഗേജ്‌ വണ്ടിയില്‍ വച്ചിരുന്നതു കോണ്ട്‌ അത്‌ എത്ര ഉണ്ടെന്നു കണ്ടില്ല.

ഞങ്ങളുടെ ലഗേജ്‌ കൂലി എടുത്തു. ഞാന്‍ എന്റെ തോള്‍ ബാഗ്‌ തോളില്‍ തൂക്കി രാജകീയമായി സ്റ്റെപ്‌ കയറി.

അപ്പോഴാണ്‌ ഭൈമി ചോദിച്ചത്‌ "ഇത്തവണ ഏതു പ്ലാറ്റ്‌ഫോമിലാണൊ പോലും വണ്ടി വരിക?"

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു "അതു ഞാന്‍ എന്‍ക്വയുറിയില്‍ ചോദിച്ച്‌ അറിയാം. നിങ്ങള്‍ ഒരു കാര്യം ചെയ്യ്‌ . ഈല്‍ ലഗേജ്‌ എല്ലാം ഇവിടെ വച്ച്‌ മുകളില്‍ തന്നെ നില്‍ക്ക്‌. പ്ലാറ്റ്‌ഫോം ഏതാണെന്നറിഞ്ഞിട്ട്‌ നമുക്ക്‌ അതിളെക്കു പോയാല്‍ മതി."

അതും പറഞ്ഞ്‌ പൗലോസ്‌ ചേട്ടന്‍ എന്‍ക്വയറിയിലേക്കു പോയി. അത്‌ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോമിനു വെളിയില്‍ ആണ്‌. അതു തുടങ്ങിയ വിവരം ഞാന്‍ അറിഞ്ഞിരുന്നും ഇല്ല കേട്ടൊ


സ്റ്റേഷന്‍ മാനേജര്‍ രണ്ടാം പ്ലാറ്റ്‌ഫോമിലും
ഞാന്‍ പറഞ്ഞു പൗലോസ്‌ ചേട്ടാ ഞാന്‍ ഇതുവരെ സ്റ്റേഷന്‍ മാനേജരോടു ചോദിക്കാറായിരുന്നു പതിവ്‌

ഞാന്‍ അയാളോടു ചോദിച്ചു വരാം

അതും പറഞ്ഞ്‌ സാധനങ്ങള്‍ എല്ലാം അവിടെ വയ്പ്പിച്ച്‌ പൗലോസ്‌ ചേട്ടന്‍ എന്‍ക്വയറിയിലേക്കും ഞാന്‍ സ്റ്റേഷന്‍ മാനേജരുടെ അടുത്തേക്കും പോയി.

സ്റ്റേഷന്‍ മാനേജരുടെ മുന്നില്‍ പണ്ടുണ്ടായിരുന്ന കുറെ സാധങ്ങള്‍ ഇപ്പോള്‍ കാണാനില്ല വണ്ടി വരുന്നതും പോകുന്നതും ഒക്കെ കാണിക്കുന്ന ഒരു വലിയ ബോര്‍ഡ്‌ പണ്ട്‌ അവിടെ ഉണ്ടായിരുന്നു ലൈറ്റ്‌ കത്തുകയും കെടുകയും ഒക്കെ ചെയ്യുന്നത്‌.

ഒരു അണ്ടി പോയ അണ്ണാന്റെ പോലെ മാനേജര്‍ അവിടെ ഇരിപ്പുണ്ട്‌. ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു "സര്‍ ബിലാസ്‌പുര്‍ തിരുനെല്‍വേലി ഏതു പ്ലാറ്റ്‌ഫോമിലാണ്‍ വരിക?"

ശാന്തനായി അദ്ദേഹം പറഞ്ഞു "
എന്‍ക്വയറിയില്‍ ചോദിച്ചാല്‍ അറിയാം വണ്ടി വരുന്നതിനു പതിനഞ്ചു മിനിറ്റ്‌ മുന്‍പ്‌ അനൗണ്‍സ്‌ ചെയ്യും"

സന്തോഷം അപ്പോള്‍ പൗലോസ്‌ ചേട്ടന്‍ ഉത്തരം കിട്ടിക്കാണും
ഞാന്‍ തിരികെ എത്തി.

പൗലോസ്‌ ചേട്ടനും തിരികെ എത്തി.
ഞാന്‍ ചോദിച്ചു "എന്തായി?

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു " വണ്ടി വരുന്നതിനു പതിനഞ്ചു മിനിറ്റ്‌ മുന്‍പ്‌ അനൗണ്‍സ്‌ ചെയ്യും"

സന്തോഷം

അങ്ങനെ നില്‍ക്കുക്കയാണ്‌.

ഞങ്ങളുടെ അടുത്തു തന്നെ ഒരു പയ്യന്‍ നില്‍ക്കുന്നുണ്ട്‌. ഏകദേശം 20-25 വയസ്സു പ്രായം വരും. ആള്‍ കണ്ടാല്‍ തരക്കേടില്ല പക്ഷെ അവന്‍ ഇടയ്ക്കിടയ്ക്ക്‌ ഞങ്ങള്‍ വച്ചിരിക്കുന്നലഗേജ്ജിലേക്കു നോക്കുന്നുണ്ട്‌.
അതെനിക്കത്ര ഇഷ്ടപ്പെടുന്നില്ലായിരുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ അനൗണ്‍സ്‌മന്റ്‌ വന്നു

'ബിലാസ്‌പുര്‍ സെ തിരുനെല്‍വേലി ജാനെവാലി ഗാഡി തീന്‍ നംബര്‍ പ്ലാറ്റ്‌ഫോം മേ ആയേഗി. എ സി ഡിബ്ബാ എഞ്ജിന്‍ സെ പാഞ്ച്‌ ഛെ സാത്‌ പൊസിഷന്‍ പെ ഹെ"

സാധനങ്ങള്‍ വച്ചിട്ടു പോയ കൂലിയെ കാണാനില്ല. അല്‍പനേരം നോക്കി അവന്‍ വരുന്നതും ഇല്ല.
ഞങ്ങള്‍ നില്‍ക്കുന്നിടത്തു നിന്ന് ഒരു പതിനഞ്ചു ബോഗിയുടെ നീളം നടക്കാനുണ്ട്‌ പറഞ്ഞ ഭാഗത്തേക്ക്‌

ഭൈമിയും പൗലോസ്‌ ചേട്ടന്റെ ശ്രീമതിയും കൂടി പെട്ടികളും എടുത്ത്‌ പടി ഇറങ്ങാന്‍ തുടങ്ങി.

ബാക്കി ആയത്‌ മാവിന്‍ തൈകളും ഒരു വലിയ ബാഗും ഒരു വെള്ളക്കുപ്പിയും.

മാവിന്‍ തൈ ഞാന്‍ എടുക്കുന്നതു കണ്ട്‌ പൗലോസ്‌ ചേട്ടന്‍ അത്‌ എന്റെ കയ്യില്‍ നിന്നും വാങ്ങി. ബാഗ്‌ ഞാന്‍ തോളില്‍ തൂക്കി. നല്ല കനം. പൗലോസ്‌ ചേട്ടന്‍ എന്തൊക്കെയോ കാര്യമായി കൊണ്ടുപോകുന്നതായിരിക്കും ഞാന്‍ കരുതി.

വെള്ളക്കുപ്പി എടുക്കുന്നില്ലെ ? ഞാന്‍ ചോദിച്ചു?

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു എയ്‌ അത്‌ ഞങ്ങളുടെ ആണൊ അറിയില്ല പുള്ളി വിളിച്ചു "ഏലിയാമ്മെ ഏലിയാമ്മെ"

എവിടെ കേള്‍ക്കാന്‍ അവര്‍ രണ്ടുപേരും കൂടി വാണം വിട്ടതുപോലെ പോകുകയല്ലെ

ഞാന്‍ പൗലോസ്‌ ചേട്ടന്റെ മകന്‍ അനുവിനോടു പറഞ്ഞു "മോന്‍ അതെടുത്തൊ"

അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി നടന്നു നടന്ന് അങ്ങെത്താറായപ്പോള്‍ ഏലിയാമ്മചേച്ചിയെ വെള്ളക്കുപ്പി കാണിച്ച്‌ പൗലോസ്‌ ചേട്ടന്‍ ചോദിച്ചു "ഏലിയാമ്മെ ഈ വെള്ളക്കുപ്പി നമ്മളുടെതാണൊ ? ഞാന്‍ കണ്ടിട്ടില്ലല്ലൊ"

ഏലിയാമ്മച്ചേച്ചി " അയ്യെ ഇതു നമ്മടെതൊന്നും അല്ല. അവിടെ ഒരു ചെറുക്കന്‍ നിന്നിരുന്നില്ലെ അവന്റെതായിരിക്കും" പൗലോസ്‌ ചേട്ടന്‍ അനുവിനോടു പറഞ്ഞു. മോന്‍ ഇത്‌ അവിടെ കൊണ്ടു വയ്ക്ക്‌ . അവന്‍ അവിടെ എവിടെ എങ്കിലും പോയതായിരിക്കും തിരികെ വന്നോളും - ഓരോ കുരിശ്‌"

അനു അതും കൊണ്ട്‌ തിരികെ പോയി

അപ്പോഴാണ്‌ എനിക്കും തലയില്‍ ഒരു മിന്നായം. ഞാന്‍ ചോദിച്ചു "അപ്പോള്‍ ഈ ബാഗ്‌? ഇതും നിങ്ങളുടെ അല്ലെ?"

പൗലോസ്‌ ചേട്ടന്‍ പറഞ്ഞു "അല്ല. ഇത്‌ നാരായണന്‍ ചേട്ടന്റെ അല്ലെ?"

ഞാന്‍ "അല്ല . ഞാന്‍ വിചാരിച്ചു നിങ്ങളുടെ ആയിരിക്കും എന്ന്. ഇതും അവന്റെതായിരിക്കും."


ഞാന്‍ ബാഗും ആയി തിരികെ കോണി കയറി അവിടെ കൊണ്ടു വച്ചു.

അപ്പോഴേക്കും അവനും വന്നു പരിഭ്രമിച്ചു നില്‍ക്കുന്നുണ്ടായിരുന്നു

തെണ്ടി അവന്‍ അതവിടെ വച്ചിട്ടു ടൂറടിക്കാന്‍ കണ്ട നേരം. ഞങ്ങള്‍ കാവലുണ്ടല്ലൊ എന്നു കരുതി കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിടുന്നതു പോലെ ഒരു വേല അവന്‍ കാണിച്ചു.

അതിന്‌ ആ ഭാരം മുഴുവന്‍ ചുമക്കേണ്ടി വന്നത്‌ ഞാനും.

അപ്പോഴേക്കും കൂലി തപ്പിപ്പിടിച്ച്‌ അവിടെ എത്തി
അല്‍പം ചുമന്നതല്ലെ അവനും ഇട്ടു കാണിക്ക

ഏതായാലും വണ്ടി വന്നു. പാഞ്ച്‌ ഛെ സാത്‌ 5,6 7 അപ്പോള്‍ സെകന്‍ഡ്‌ എ സി ഒന്ന് തേഡ്‌ എ സി രണ്ട്‌.

ടികറ്റ്‌ നോക്കി BE1 പൗലോസ്‌ ചേട്ടന്റെ ടികറ്റ്‌ B2
ഇവന്മാരുടെ ഓരോ തമാശകള്‍ ചിലപ്പോള്‍ B ചിലപ്പോള്‍ BE ചിലപ്പോള്‍ D

അങ്ങനെ ഞങ്ങള്‍ B1 ലും മറ്റുള്ളവര്‍ B2 വിലും കയറി.

B1 ലെ 63,64 ഏറ്റവും മുന്നില്‍
സമാധാനം ആയി നല്ല പുതിയ ബോഗി. സാധനങ്ങള്‍ എല്ലാം ഒതുക്കി വച്ച്‌ അവിടെ ഇരുന്നു.
റ്റിറ്റി വന്നു ടികറ്റ്‌ കാണിച്ചപ്പ്പ്പോള്‍ അദ്ദേഹം പറയുന്നു "സാര്‍ ഇത്‌ BE1 ലെ ടികറ്റ്‌ ആണ്‌ രണ്ടു ബോഗി പിന്നില്‍. സാരമില്ല പതുക്കെ അവിടെക്കു പൊയ്ക്കോളൂ"

സന്തോഷം
മാവിന്‍ തയ്യും ബാഗും തൂക്കി അകത്തു കൂടി നടപ്പു തുടങ്ങി.

അതിലെ 63,64 അതിന്റെ ഏറ്റവും പിന്നില്‍. ബോഗി ഏതാണ്ട്‌ ജാംബവാന്റെ കാലത്തേത്‌. മുന്നിലത്തെ ബോഗികളില്‍ ഏതാണ്ട്‌ 90 ശതമാനവും കാലി.
ഞാന്‍ ആലോചിച്ചു. റ്റി റ്റി യോട്‌ ഒരു മാറ്റം ചോദിച്ചാലോ?

റ്റി റ്റിയുടെ അടുത്തു പോയി. വിവരം പറഞ്ഞപ്പോള്‍ റ്റി റ്റി ഇങ്ങോട്ടു പറയുന്നു' നിങ്ങളുടെ അടുത്തേക്ക്‌ രണ്ടു പേരെ ഞാന്‍ വിട്ടുട്ടുണ്ട്‌ അവര്‍ക്ക്‌ 63 64 സീറ്റുകള്‍ കിട്ടുമോ എന്നറിയാന്‍
അസുഖമുള്ള കുട്ടിയുണ്ട്‌- ടൊയ്‌ലെറ്റിനടുത്ത്‌ സീറ്റു വേണം അവര്‍ക്ക്‌

വീണ്ടും സന്തോഷം

അവരെ തപ്പി കണ്ടുപിടിച്ചു. അവരുടെ സീറ്റ്‌ ഏലിയാമ്മചേച്ചിയുടെ സീറ്റിനടുത്ത്‌
അവരുമായി അത്‌ വച്ചുമാറി

അപ്പോള്‍ വീണ്ടും സന്തോഷം . മാവിന്‍തയ്യും തൂക്കി വീണ്ടും തിരികെ അവിടേയ്ക്ക്‌.
കാണുന്നവര്‍ ഇപ്പോള്‍ മുഖം കുനിച്ചു ചെറുതായി ചിരിച്ചു തുടങ്ങി.

ഇത്രയും ആയപ്പോള്‍ ഞാന്‍ ആലോചിച്ചു

കൂലിയെ വിളിച്ചു കാശും കൊടുത്ത്‌ എന്റെ കയ്യിലുള്ള ചുമട്‌ ചുമപ്പിച്ചാല്‍ ഞാന്‍ വേറെ വല്ലവന്റെയും ചുമടു വെറുതെ ചുമക്കേണ്ടി വരും

അത്‌ എന്റെ തലവര

എങ്കില്‍ യാത്ര പുറപ്പെടുന്ന ദിവസം കാലത്ത്‌ വീട്ടില്‍ തന്നെ ഈ ക്രിയ അങ്ങു നിര്‍വഹിച്ചാല്‍ ഒരു പക്ഷെ റെയില്‍വേ സ്റ്റേഷനില്‍ ചുമക്കേണ്ടി വന്നില്ലെങ്കിലോ
ബോഗിക്കകത്തു കൂടി ബാഗും തൂക്കി നടക്കുന്നത്‌ ഒരു പ്രയാസം ഉള്ള കാര്യമാണെ

അതു കൊണ്ട്‌ അതിന്റെ പ്രായോഗികത ഇന്നറിയാം അതിനാ ഞാന്‍ ഈ കല്ലു ചുമക്കുന്നത്‌"

ഇത്രയും പറഞ്ഞു നിര്‍ത്തി നാരായണന്‍ ചേട്ടന്‍ നടപ്പു വീണ്ടും തുടങ്ങി

വിശദമായി എഴുതിയതു വായിച്ചപ്പോള്‍ നാരായണന്‍ ചേട്ടന്‍ ആരെന്നു പിടികിട്ടിക്കാണുമല്ലൊ അല്ലെ?
ഹ ഹ ഹ

Friday, July 27, 2012

ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

ഏതു രീതിയിലും ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു തയ്യാറാക്കാന്‍ പറ്റിയ ഏകദേശം 3500 ചതുരശ്ര അടി കെട്ടിടം.

രണ്ടു നിലകള്‍, തടികൊണ്ടുള്ള കോണിപ്പടിയും, നടുമുറ്റവും.

സെറ്റുകള്‍ ഇടാന്‍ പറ്റിയ തുറസ്സായ അകഭാഗം.

പ്രത്യേക മുറികളും

ചുറ്റുവട്ടം- പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പച്ചപ്പു നിറഞ്ഞ സ്ഥലം.
365 ദിവസവും നിറഞ്ഞൊഴുകുന്ന പുഴ, പാടം.

5 കിലോമിറ്റര്‍ ചുറ്റളവില്‍ 7 ചുണ്ടന്‍ വള്ളങ്ങള്‍ നാട്ടുകാരുടെ സ്വന്തം. നെഹ്രു ട്രോഫി ആദിയായ മല്‍സരങ്ങളില്‍ ഭാഗഭാക്കാകുന്നവ

4 കിലോമീറ്റര്‍ ദൂരത്തില്‍ പ്രസിദ്ധമായ രണ്ട്‌ ക്ഷേത്രങ്ങള്‍

താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക

094480 68411,099469 36183, 098930 19654

Tuesday, July 24, 2012

ഇത്‌ എന്തു മരമാണ്‌?



ഇത്‌ എന്തു മരമാണ്‌ എന്നു പറയുന്നതിനു മുന്‍പ്‌ നിങ്ങള്‍ക്കൊരവസരം തരാം. പറഞ്ഞോളൂ എന്തു മരം ആണ്‌ ?

ഇത്‌ അതിന്റെ കായ









ഇത്‌ അതിനകത്തെ കുരു

ഈ കുരുക്കള്‍ ആട്ടി എണ്ണ എടുക്കാറുണ്ട്‌.

ആയുര്‍വേദത്തില്‍ "ചതുര്‍ജ്ജാതം" എന്നു വിളിക്കുന്ന ഒരു കൂട്ടം മരുന്നുകള്‍ ഉണ്ട്‌
"ഏലം, ഇലവര്‍ങ്ങം, പച്ചില , നാഗപ്പൂവ്‌" എന്ന നാലു കൂട്ടം ചേര്‍ന്നതാണ്‌ അത്‌
അതിലെ നാഗപ്പൂവ്‌ ഈ നാഗമരത്തിന്റെ പൂവാണ്‌

Saturday, July 14, 2012

വിനൈ ല്‍ ക്ലോറൈഡ്

പ്ലാസ്റ്റിക്‌ ഉല്‍പാദനം വളരെ സാധാരണമായ ഒരു ഉദ്യോഗം ആണ്‌. പല ബ്ലോഗുകളും അതുമായി പ്രവര്‍ത്തിക്കുന്നവരുടെതായി കണ്ടു.

പി വി സി പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന "വിനൈ ല്‍ ക്ലോറൈഡ്‌" ജീവികളെ സംബന്ധിച്ചിടത്തൊളം ഒരു അപകടകാരിയാണ്‍ എന്നറിയാമായിരിക്കുമല്ലൊ അല്ലെ

എന്നാലും ഒരു ഓര്‍മ്മപ്പെടുത്തല്‍ Read More

Friday, July 13, 2012

ഇതു സത്യമോ?

http://malayalam.oneindia.in/news/2012/07/13/kerala-mourners-left-stunned-when-dead-men-wakes-up-102988.html

ഇതു സത്യമോ?



ആണെങ്കില്‍
മരിച്ചെന്നു പറഞ്ഞ ഡോക്റ്റര്‍മാര്‍ ?

Wednesday, June 27, 2012

നിയമം കയ്യില്‍ എടൂക്കരുത്‌

വളരെ നാളുകളായി ചോദിക്കണം എന്നു വിചാരിക്കുന്ന ഒരു കാര്യം ആണ്‌

ഈ "മനുഷ്യാവകാശകമ്മീഷന്‍" എന്തു സാധനം ആണ്‌?

ഏതുതരം സാധനങ്ങള്‍ ആണ്‌ അതിലെ ഈ "മനുഷ്യന്‍"

മിനിയാന്ന് കൊല്ലത്തു കുത്തിക്കൊലചെയ്യപെട്ട ആ പോലീസുകാരന്‍ "മനുഷ്യന്‍" ആണൊ?

ബലാല്‍സംഗം ചെയ്യപ്പെട്ടു കൊലചെയ്യപ്പെട്ട ആ പാലക്കാട്ട്‌ കാരി "മനുഷ്യ" ആണോ?

പീഡനക്കേസുകളില്‍ ഇരയാകുന്നര്‍ "മനുഷ്യര്‍" ആണോ?

ഏതെങ്കിലും പ്രമാദമായ കേസുകളിലെ എല്ലാം പ്രതികളെ രക്ഷിക്കാനാണെങ്കില്‍ ഈ കമ്മിഷന്‍ ഓടി എത്തുന്നതു കാണാം

തന്നെ കുത്താന്‍ വരുന്ന ഒരാളെ ഇര എന്തെങ്കിലും ചെയ്താല്‍ , തന്റെ വീട്ടില്‍ കവര്‍ച്ച ചെയ്യാനെത്തുന്ന ഒരു കള്ളനെ ഉടമസ്ഥന്‍ എന്തെങ്കിലും ചെയ്താല്‍ ഒക്കെ പറഞ്ഞു കേള്‍ക്കാം

"നിയമം കയ്യില്‍ എടൂക്കരുത്‌" നിങ്ങള്‍ പോലീസില്‍ പരാതിപ്പെടണം" എന്ന്

അതെ കള്ളന്‍ അതും കൊണ്ടു പൊക്കോട്ടെ. നിങ്ങള്‍ പോലീസില്‍ പറഞ്ഞ്‌, നിങ്ങളുടെ കയ്യില്‍ ബാക്കി വല്ലതും ഉന്റെങ്കില്‍ അതു വിറ്റുപെറുക്കി പോലീസിനും കൊടുത്ത്‌ അതു കേസാക്കുക അതും കഴിഞ്ഞ്‌ ഭാര്യയുടെ കെട്ടുതാലി കൂടി വിറ്റു വക്കീലിനു കൊടുത്ത്‌ കേസു നടത്തുക

അവസാനം നിങ്ങള്‍ കുത്തുപാളയെടുത്തു കഴിയുമ്പോള്‍ വക്കീലും പോലീസും എല്ലാം നിങ്ങളെ വിട്ടുപൊക്കോളും.

ശരിയാ നമ്മുടെ ഭരണഘടനയും പറയുന്നത്‌ "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌" എന്നാണ്‌ അല്ലെ

രക്ഷപെട്ടുവരുന്ന ഈ ആയിരം അപരാധികള്‍ക്കു കൊന്നു തീര്‍ക്കാന്‍ നിരപരാധികള്‍ ബാക്കി വേണമല്ലൊ അല്ലെ. വെറുതെ സര്‍ക്കാരായിട്ടെന്തിനാ അവരെ കൊല്ലുന്നത്‌. പാവം അപരാധികള്‍ പിന്നെ തൊഴിലില്ലാതെ വഴിയാധാരമാകില്ലെ?


നിങ്ങള്‍ക്കെന്തു തോന്നുന്നു?

BOSS

When the body was first made, all the parts wanted to be BOSS. The brain said, “I should be BOSS because I control the whole body’s responses and functions”.
The feet said, “We should be the BOSS as we carry the brain about
and get him to where he wants to go”.
The hand said, “We should be the BOSS because we do all the work and earn all the money”.
And so it went on and on with the heart, the lungs and the eyes until finally the asshole spoke up. All the parts laughed at the idea of the asshole being the BOSS.
So the asshole went on strike, blocked itself up and refused to work. Within a short time the eyes became crossed, the hands clenched, the feet witched, the heart and the lungs began to panic and the brain fevered. Eventually, they all decided that the asshole should be the BOSS, so the motion was passed.
All the other parts did all the work while the BOSS just sat and passed out the shit!
You don’t need brains to be a BOSS-
any asshole will do...
Courtsey a PPT got from a friend

Friday, June 22, 2012

അമളിപുരാണം കൊച്ചിന്‍-ഗോരഖ്‌പുരില്‍

തീവണ്ടിയാത്രയില്‍ പറ്റുന്ന സ്ഥിരം അമളിയാണ്‌ എങ്ങനെ നോക്കി ഉറപ്പിച്ചിട്ടു നിന്നാലും നാം ബുക്ക്‌ ചെയ്ത ബോഗി ഒരു 8 ബോഗികളുടെ ദൂരം അപ്പുറത്തു വരുന്നത്‌

അതൊരു പതിവായതു കൊണ്ട്‌ അതിനി എഴുതുന്നില്ല

പക്ഷെ ഇത്‌ എഴുതാതിരിക്കുവാന്‍ പറ്റില്ല. കാരണം ഇത്‌ എന്റെ വിവരക്കേടു കൊണ്ടു മാത്രം സംഭവിച്ചതാണ്‌ അതു തന്നെ.

അന്ന് കേരള എക്സ്പ്രസ്സില്‍ പോകാതെ കൊച്ചിന്‍ -ഗോരഖ്‌പുര്‍ വണ്ടിയില്‍ തന്നെ പോകാന്‍ തീരുമാനിച്ചതിനു കാരണം ലഗേജ്‌ ധാരാളം ഉണ്ട്‌ എന്നതായിരുന്നു.

പഴയ ടിവി വീട്ടില്‍ ഉള്ളതു കൊണ്ടുപോയാല്‍ മതിയല്ലൊ, എന്തിനാ ജോലിസ്ഥലത്തു പുതിയത്‌ വാങ്ങുന്നത്‌. അത്‌ അന്നത്തെ വെസ്റ്റണ്‍ ടീവി അതിന്റെ പെട്ടിയ്ക്കുപകരം കുറച്ചു കൂടി വലിയ ഒരു പെട്ടി എടുത്തു. കാരണം തുണി എല്ലാം അതിനു ചുറ്റുമായി പാക്ക്‌ ചെയ്യാം.
നാട്ടില്‍ വന്നു പോകുമ്പോഴല്ലെ നാട്ടിലെ ഏത്തപ്പഴവും ചേനയും മറ്റും കൊണ്ടു പോകാന്‍ പറ്റൂ
അതിന്റെ സ്വാദോര്‍ക്കുമ്പോള്‍ പെട്ടിയുടെ കനമൊന്നും ഒരു പ്രശ്നമേ അല്ല

അങ്ങനെ എല്ലാം കൂടി കയറ്റണം എങ്കില്‍ വണ്ടി വിടൂന്നിടത്തു നിന്നും തന്നെ വേണം. അതിനാണ്‌ കൊച്ചിന്‍ ഗോരഖ്പുരില്‍ ബുക്ക്‌ ചെയ്തത്‌.

എനിക്കൊരു നിര്‍ബന്ധം ഉണ്ട്‌- വണ്ടി വിടുന്നതിന്‌ ഒരു ഒന്നര മണിക്കൊര്‍ മുന്‍പെങ്കിലും സ്റ്റേഷനില്‍ എത്തിയിരിക്കണം
അല്ല എന്നാലല്ലെ പിന്നീട്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടാനുള്ള എനര്‍ജി കിട്ടൂ അല്ലെ ഹ ഹ ഹ

അങ്ങനെ സാധങ്ങളും എല്ലാം ആയി ഞങ്ങള്‍ വളരെ നേരത്തെ ഹാര്‍ബറില്‍ എത്തി. വണ്ടി അവിടെ പിടിച്ചിട്ടിട്ടുണ്ട്‌

ടികറ്റ്‌ നോക്കി ഉറപ്പിച്ചു എസ്‌ വണ്‍. സീറ്റ്‌ 33 34,35,36

ഉറപ്പല്ലെ ഉറപ്പ്‌

സാധനങ്ങള്‍ എല്ലാം ഭദ്രമായി അടുക്കി. കൂട്ടിനു വന്നവരുമായി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയാണ്‌ ഇനിയും സമയം കിടക്കുകയല്ലെ.

വണ്ടി വിടാറായപ്പോള്‍ ഒരു ദമ്പതികള്‍ അവിടെ എത്തി.

ആ ബോഗിയില്‍ ആകെ അപ്പോള്‍ ഞങ്ങള്‍ മാത്രമെ ഉള്ളൂ.

ഇവര്‍ വന്നു നോക്കിയിട്ട്‌ എന്റടുത്തെത്തി. "ഇതു ഞങ്ങളുടെ സീറ്റാണ്‌"

അതിനടിയില്‍ മുഴുവനും ഞങ്ങള്‍ സാധനം നിറച്ചിരിക്കുകയല്ലെ

ഞാന്‍ പറഞ്ഞു "അല്ല ഇത്‌ എന്റെ സീറ്റാണ്‌"

അയാള്‍ ചോദിച്ചു "ടികറ്റ്‌ കാണിച്ചേ നോക്കട്ടെ"

ഞാന്‍ ടികറ്റ്‌ കാണിച്ചു
അയാള്‍ നോക്കിയിട്ട്‌ അതിന്റെ ഒരു ഭാഗത്ത്‌ തൊട്ടു കാണിച്ചിട്ട്‌ എന്നോടു പറഞ്ഞു "സുഹൃത്തെ ഇത്‌ എസ്‌ 8 ഇല്‍ 33,34,35,36 ന്റെ ടികറ്റ്‌ ആണ്‌. ഈ ബോഗി എസ്‌ 1 ആണ്‌. ദാ ഇതു ഞങ്ങളുടെ ടികറ്റ്‌"

അമളിവീരന്‍ ആയിരുന്നു എങ്കിലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല സ്ലീപ്പര്‍ ന്റെ സൂചകമായ Sl കണ്ടിട്ടാണ്‌ ഞാന്‍ എസ്‌ 1 എന്നു വായിച്ചത്‌
പോരെ

വണ്ടി വിടാറായി. എസ്‌ 8 അങ്ങു മുന്‍പില്‍. വേഗം തന്നെ കൂടെ വന്ന ജ്യേഷ്ഠന്റെ മകനോടു പറഞ്ഞു. "കൂലിയെ വിളി. ഈ ടീ വി അവന്റെ തയില്‍ വച്ചു കൊട്‌ വെളിയില്‍ കൂടി അവിടെ എത്തിക്ക്‌
ബാക്കി ഞങ്ങള്‍ പതിയെ ഓരോന്നായി അകത്തു കൂടി കൊണ്ടു പോകാം."

മക്കള്‍ തീരെ ചെറിയവരാണ്‌. അവരെ അപ്പോള്‍ വന്ന ദമ്പതികളെ ഏല്‍പ്പിച്ചു.

കൂലി എത്തി ടി വി പെട്ടി അയാളുടെ തലയില്‍ വച്ചു കൊടൂത്തു അയാള്‍ അതുമായി പതിയെ മുന്നോട്ടു നടപ്പായി.

ദാ ചൂളം മുഴങ്ങി. വണ്ടി പതുക്കെ മുന്നോട്ടുരുണ്ടു തുടങ്ങി.

ജ്യേഷ്ഠന്റെ മകന്‍ ചാടി വണ്ടിയില്‍ കയറി

അവന്‍ പറഞ്ഞു "ചിറ്റപ്പാ ആ ചെയിന്‍ പിടിച്ചു വലി"

എവിടെ ഇതു വല്ലതും ഞാന്‍ ചെയ്തിട്ടുള്ള കാര്യമാണൊ. ഞാന്‍ സ്നേഹത്തോടെ അതില്‍ വലിച്ചുനോക്കി. ഒന്നും സംഭവിക്കുന്നില്ല. അവന്‍ എന്റടുത്തെത്തി. എന്റെ കയ്യുപിടിച്ച്‌ അതില്‍ ബലമായി വലിപ്പിച്ചിട്ടു പറഞ്ഞു "അതില്‍ തൂങ്ങിക്കിടന്നൊ."

ഏതായാലും ഈ ബഹളങ്ങള്‍ക്കിടയില്‍ വണ്ടി കുറെ ദൂറം പോയിട്ട്‌ നിന്നു. ഗാര്‍ഡും മറ്റും കാര്യം അന്വേഷിച്ച്‌ എത്തി.

അപ്പോഴേക്കും ടിവിയും കൊണ്ടു വരുന്ന കൂലിയെയും മറികടന്ന് വണ്ടി മുന്നോട്ടു പോയിരുന്നു. അതിനാല്‍ അയാള്‍ അത്‌ വണ്ടിയുടെ ഏറ്റവും പിന്നിലത്തെ ബോഗിയില്‍ വച്ചു

ഇപ്പോള്‍ സ്ഥിതി ടീവി ഏറ്റവും പിന്നില്‍
ഞങ്ങളുടെ മുക്കാല്‍ ഭാഗം സാധനങ്ങളും നടൂക്ക്‌

ഞങ്ങളുടെ ബോഗി അതിന്‍ 8 ബോഗി മുന്നില്‍. പോരെ പൂരം

ജ്യേഷ്ഠന്റെ മകന്‍ പറഞ്ഞു "ചിറ്റപ്പാ ഞാന്‍. ഞാന്‍ ബൈകില്‍ സൗത്തില്‍ എത്തിയേക്കാം അവിടെ കൂലിയെ ഏര്‍പ്പാടാക്കി വയ്ക്കാം. ബാക്കി പറ്റുന്നിടത്തോളം സാധനങ്ങള്‍ അകത്തു കൂടി നിങ്ങള്‍ മാറ്റിക്കോ"

അവന്‍ എത്ര സ്പീഡിലാണ്‌ അന്നു പോയതെന്നറിയില്ല . ഞങ്ങളുടെ വണ്ടി സൗത്തില്‍ എത്തുമ്പോള്‍ അവന്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ട്‌

അവിടെ വച്ച്‌ ഞങ്ങളും സാധനങ്ങളും എല്ലാം ഞങ്ങള്‍ക്കു പറഞ്ഞ സ്ഥലത്തെത്തി.

Thursday, June 21, 2012

ദൈവമേ അങ്ങു ഉണ്ടെന്നു പറയുന്നത്‌ ശരിയാ


ഇതു നമ്മുടെ പാറ്റ്‌ന - ആരുടെ നമ്മുടെ

ആളുകള്‍ എത്ര സന്തോഷമായി ശ്രമിക്കുന്നു ന്നു കണ്ടൊ?

ആ High Tension Cable ന്റര്‍ മോളിലാ ഫ്ലക്സ്‌ ബോര്‍ഡ്‌. അത്‌ ഉമുള കൊണ്ട്‌ ഇനി പൊക്കി അതിരുന്നിടത്ത്‌ വയ്ക്കണം.
അവിടെ പിന്നെ KSEB ഒന്നും ഇല്ലല്ലൊ
ഒക്കെ നമ്മള്‍ തന്നെ ചെയ്യണ്ടെ

എന്റെ ദൈവമേ അങ്ങു ഉണ്ടെന്നു പറയുന്നത്‌ ശരിയാ

അല്ലെങ്കില്‍ ഇത്രയും പേര്‍ ജീവനോടിരിക്കുമൊ?

Saturday, June 16, 2012

യാത്രക്കാര്‍ സൂക്ഷിക്കുക

ഇതു പണ്ട്‌

ഈ ഇന്റര്‍നെറ്റ്‌ ബുക്കിംഗ്‌ ഒന്നും ഇല്ലാതിരുന്ന ആ കാലം

ട്രെയിന്‍ യാത്രയ്ക്കു വേണ്ടി ബുക്ക്‌ തപ്പി സമയം നോക്കി എടുത്ത്‌ കടലാസും കൊണ്ട്‌ സ്റ്റേഷനില്‍ പോയി ക്യൂ നിന്ന് ടികറ്റ്‌ എടുത്തിരുന്ന കാലം

അങ്ങനൊരു ദിവസം എനിക്കൊരു കാള്‍ കിട്ടി

ജെ പി സിമന്റില്‍

റീവ എന്ന സ്ഥലം

നല്ല സ്ഥലം

നമ്മുടെ ഒഞ്ചിയം പോലെ

അവിടത്തെ പേര്ഴ്സണല്‍ മാനേജരെ അതിന്റെ മുന്നിലത്തെ ആഴ്ച ആരോ വെട്ടി കൊന്നതേ ഉള്ളു.

ഏതായാലും പൊയ്ക്കളയാം കണ്ടിട്ടില്ലാത്ത സ്ഥലമല്ലെ.

ഒരു കൂട്ടുകാരന്‍ ഉണ്ട്‌ പുള്ളി പറഞ്ഞു ഏതായാലും ഞാന്‍ കൂടി വരാം. എനിക്കു പറ്റിയ പോസ്റ്റ്‌ വല്ലതും ഉണ്ടെങ്കില്‍ അതും നോക്കാമല്ലൊ.
എനിക്കു സന്തോഷമായി

ഒരു കൂട്ടായല്ലൊ.

പെട്ടെന്നു തന്നെ സ്റ്റേഷനില്‍ പോയി

രണ്ടു പേര്‍ക്കും ടികറ്റ്‌ ബുക്ക്‌ ചെയ്തു.

കടലാസില്‍ കൃത്യം ആയി എഴുതി കൊടുത്തു

പോകേണ്ടത്‌ 25 ആം തീയതി രാത്രി 8 മണിക്കുള്ള വണ്ടി. 26ആം തീയതി ഇന്റര്‍വ്യൂ. 26ആം തീയതി രാത്രി 12.30ന്‌ ഉള്ള വണ്ടിയില്‍ മടക്കം

രണ്ടു പേര്‍ക്കുള്ള ടികറ്റും കിട്ടി.

25 ആം തീയതി രാത്രി 8 മണിക്കു പുറപ്പെട്ടു. കാലത്ത്‌ സ്ഥലത്തെത്തി. വിളിക്കാന്‍ വണ്ടി വന്നിരുന്നു. അതില്‍ കയറി ഗസ്റ്റ്‌ ഹൗസില്‍ എത്തി

കുളിയും തേവാരവും എല്ലാം കഴിഞ്ഞ്‌ കാര്യത്തിലേക്കു കടന്നു.

കൂട്ടത്തില്‍ വന്ന സുഹൃത്തിനും അവിടെ ഒരു പരിചയക്കാരനെ കിട്ടി അവര്‍ സംസാരിച്ചിരുന്നു.

എന്റെ പരിപാടിയെല്ലാം വൈകുന്നേരം 6 മണിയായപ്പോഴേക്കും കഴിഞ്ഞു. ഓഫര്‍ ലെറ്റര്‍ വാങ്ങി.

രണ്ടു പേരും സന്തോഷമായി അവിടമെല്ലാം ഒന്നു കറങ്ങി ആഹാരം ഒക്കെ ലഴിച്കു കഴിഞ്ഞൗ തീരുമാനിച്ചു. അധികം താമസികകതെ സ്റ്റേഷനില്‍ പോയി ഇരിക്കാം പുറം സ്ഥലമൊന്നും രാത്രിയില്‍ അത്ര ആരോഗ്യകരമല്ല.

തിരികെ സ്റ്റേഷനില്‍ എത്തി.

സൊറയടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ വണ്ടി എപ്പൊഴാണ്‌ ബെര്‍ത്‌ ഏതാണ്‌ എന്നൊക്കെ ഒന്നു കൂടി നോക്കിക്കളയാം എന്നു തോന്നിയത്‌.

ഊഹിച്ചു കാണുമല്ലൊ അല്ലെ?
26 ആം തീയതി രാത്രി 12.30 നുള്ള വണ്ടിയാണ്‌

ഞങ്ങള്‍ സ്റ്റേഷനില്‍ ഇരിക്കുന്നത്‌ 26 ആം തീയതി രാത്രി തന്നെ.

പക്ഷെ ഞങ്ങള്‍ക്കു പോകാനുള്ള വണ്ടി അന്നു വെളുപ്പിനു 0.30 നു പോയിക്കഴിഞ്ഞിരുന്നു.

ഞാന്‍ സുഹൃത്തിനോടു പറഞ്ഞു . "എടൊ പറ്റിപ്പോയല്ലൊ"

സുഹൃത്തിനു ഒരു കുലുക്കവും ഇല്ല

അദ്ദേഹം വടക്കെ ഇന്ത്യയല്ല എല്ല ഇന്ത്യയിലും പയറ്റി തെളിഞ്ഞ ആളാന്‌

അദ്ദേഹം പറഞ്ഞു " സാറൊന്നു മിണ്ടാതിരി. നമ്മള്‍ ഇങ്ങോട്ടു വന്ന ടികറ്റ്‌ കയ്യില്‍ ഉണ്ടല്ലൊ. അതു കാണിച്ചു റ്റി റ്റി യോടു വിവരം പറഞ്ഞാല്‍ മതി . അയാള്‍ക്കു പോകറ്റില്‍ അല്‍പം രൂപയും ഇട്ടുകൊടുത്താല്‍ കാര്യം ശുഭം. പക്ഷെ അതിന്റെ ഒന്നും ആവശ്യം വരില്ല. സാര്‍ മിണ്ടാതിരുന്നാല്‍ മതി. കട്‌നിയില്‍ എത്തുന്നതു വരെ റ്റി റ്റി ഒന്നും ഇങ്ങോട്ടൊന്നും നോക്കുകയില്ല. അവിടെ അര മണിക്കൂര്‍ സമയം ഉണ്ട്‌ . അവിടെ ഇറങ്ങി ഒരു ലോകല്‍ ടികറ്റ്‌ എടൂത്താല്‍ കാര്യം ശുഭം"

ഞാന്‍ പറഞ്ഞു " എന്റെ പൊന്നു ചങ്ങാതീ റ്റി റ്റി യെ കാണുന്നതു മുതല്‍ ആ സിനിമയില്‍ ജയറാം പറഞ്ഞതു പോലെ
ഡയലോഗ്‌ ഓര്‍മ്മയില്ലെ സൗന്ദര്യയും ജയറാമും കൂടി മദ്രാസ്‌ യാത്ര നറ്റത്തിയത്‌. മാമുക്കോയ കൊടുത്ത ടീകറ്റും കൊണ്ട്‌

എന്റെ മുട്ടു വിറയ്ക്കും. അയാള്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ പറഞ്ഞും പോകും"

എന്നാല്‍ പിന്നെ സാറിന്റെ ഇഷ്ടം, പോലെ. നമുക്കൊരു കാര്യം ചെയ്യാം റ്റി റ്റി യെ നേരത്തെ കണ്ട്‌ വിവരം പറയാം. എന്നിട്ട്‌ അയാളുടെ കയ്യില്‍ നിന്ന് ടികറ്റും എടുക്കാം

ഏതായാലും വണ്ടി വന്നു. നേരത്തെ റ്റിറ്റിയെ ചെന്നു കണ്ട്‌ കാര്യങ്ങള്‍ പറഞ്ഞു.

റ്റി റ്റി മാര്‍ ബഹു മിടുക്കന്മാരാ

അയാള്‍ പറഞ്ഞു ഏതായാലും ഒരു കാര്യം ചെയ്യ്‌ . ദാ ആ സീറ്റില്‍ പോയിരുന്നോളൂ. ടികറ്റ്‌ ഞാന്‍ ഏര്‍പ്പാടാക്കാം ഇത്ര രൂപ തന്നാല്‍ മതി. കട്‌നിയ്ക്കു തൊട്ടു മുന്‍പുള്ള സ്റ്റേഷനില്‍ എത്തുമ്പോള്‍ എന്നെ വന്നു കാണണം. പിന്നെ ഒരു കാര്യം നിങ്ങളുടെ ടികറ്റ്‌ കട്‌നിയില്‍ ഏല്‍പ്പിച്ച്‌ അതിന്റെ ഒരു ഭാഗം മടക്കി കിട്ടും അതും വാങ്ങിക്കോളൂ"

അതെനിക്കൊരു പുതിയ അറിവായിരുന്നു.

രൂപ വാങ്ങി അയാള്‍ പോയി. ഞങ്ങള്‍ അയാള്‍ പറഞ്ഞ സീറ്റില്‍ ഇരുന്നു.

ദൈവമേ ആ വണ്ടിയില്‍ എ സി പോയിട്ട്‌ നേരെ ചൊവ്വെ ഒരു ബെര്‍ത്‌ പോലുമില്ല.

കാളരാത്രി എന്നൊക്കെ കേട്ടിട്ടുണ്ടൊ അതനുഭവിച്ചു. ഗ്രാമീണര്‍ കുറച്ചു പേര്‍ ഉണ്ട്‌ അതില്‍ യാത്രക്കാരായിട്ട്‌ . എല്ലാവരും തോപ്പം തോപ്പം ബീഡി വലിച്ചു വിടൂന്നു. തണൂപ്പുകാലമായതിനാല്‍ ചൂടുകിട്ടാനായിരിക്കും.

പക്ഷെ എനിക്കു ശ്വാസം മുട്ടി തുടങ്ങി.
പറഞ്ഞാലോ അലോചിച്ചു.
പിന്നെ ഓര്‍ത്തു ഇവിടത്തെ കമ്പനിയിലെ പേഴ്‌സനല്‍ മാനേജരെയാണ്‌ വെട്ടിയത്‌. വേണ്ട

പിന്നെ ആലോചിച്ചു ഏതായാലും പറഞ്ഞു നോക്കാം

പക്ഷെ ആ ഗ്രാമീണര്‍ വളരെ നല്ല മനുഷ്യരായിരുന്നു.
ഞാന്‍ ഒന്നു പറഞ്ഞതേ ഉള്ളു പിന്നെ കട്‌നിയില്‍ എത്തുന്നതു വരെ അവരില്‍ ഒരാളും ബീഡി വലിച്ചില്ല.

"നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" എന്നു പറയുന്നത്‌ നേരാണെന്ന് ഉറപ്പിക്കുന്ന് ഒരനുഭവം. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒന്നു പറഞ്ഞു നോക്കിയെ.

അങ്ങനെ കട്‌നിക്കു തൊട്ടു മുന്‍പുള്ള സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ പോയി റ്റിറ്റിയെ കണ്ടു. അയാള്‍ 8 രൂപയുടെ ടികറ്റ്‌ തന്നെ രണ്ടുപേര്‍ക്ക്‌ ലോക്കലില്‍ അവിടെ നിന്നും കട്‌നി വരെ ഉള്ള കാശ്‌. ആ റ്റിറ്റി കട്‌നി വരെയേ ഉള്ളു. അവിടെ എത്തുമ്പോള്‍ വല്ല സ്ക്വാഡും വന്നാലത്തേക്ക്‌ ഒരു മുങ്കരുതല്‍. ഞങ്ങള്‍ കൊടുത്ത കാശ്‌ പോകറ്റില്‍

ഏതായാലും സുഹൃത്തിന്‌ ആ സ്ഥലങ്ങള്‍ ഒക്കെ നല്ല പരിചയം ആയിരുന്നതു കൊണ്ട്‌ ഞങ്ങളുടെ പഴയ ടികറ്റ്‌ സ്റ്റേഷനില്‍ കൊടുത്ത്‌ അതിനുള്ള ഒരു ഭാഗം തിരികെയും കിട്ടി.

കട്നി സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്കു പോകേണ്ട സ്ഥലത്തേക്കുള്ള ടികറ്റും എടുത്ത്‌ സുഖമായി തിരികെ എത്തി.

ആ സുഹൃത്ത്‌ അന്നു കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്തേനെ എന്ന് ഇന്നും ഒരു രൂപവും ഇല്ല.

അതുകൊണ്ട്‌ നിങ്ങള്‍ ടികറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ ഇതു ശ്രദ്ധിക്കണേ 26 ആം തീയതി രാത്രി പന്ത്രണ്ടരയ്ക്കുള്ള വണ്ടി 26 ആം തീയതി വെളുപ്പിനു തന്നെ പോയിരിക്കും

ഇത്‌ 26 അല്ല ഏതു ദിവസമാണെങ്കിലും പറ്റാം സൂക്ഷിക്കുക

Sunday, June 03, 2012

ശബരി ഇതോ അതോ ?

മതംഗമുനിയുടെ ആശ്രമത്തിലെ സഹായി ആയിരുന്ന ഒരു വേടസ്ത്രീ ആയിരുന്നു ശബരി

ഈ മുനിയുടെ ആശ്രമം പമ്പാതീരത്താണെന്നും മുനിയുടെ കാലശേഷം ശബരിയുടെ പേരില്‍ അറിയപ്പെട്ട ശബരിമലയില്‍ ആണെന്നും അല്ലെ നാം അറിയുന്നത്‌?

എനിക്ക്‌ ഇത്രയുമേ അറിയുമായിരുന്നുള്ളു.

എന്നാല്‍ ഇന്നലത്തെ യാത്രയോടെ ആകെ കണ്‍ ഫ്യൂഷന്‍.

യാത്ര അത്ര പ്ലാന്‍ ചെയ്തൊന്നുമായിരുന്നില്ല. ശനി അവധി. ബിലാസ്‌പുര്‍ പൊയ്ക്കളയാം എന്നു തീരുമാനിച്ചു.

സാധാരണ പോകുന്ന വഴി വേണ്ട പുതിയ വഴി നോക്കാം എന്നും തീരുമാനിച്ചു.

അങ്ങനെ ഒന്നുരണ്ടു വഴികളുണ്ടെന്ന് ഡ്രൈവര്‍ ശങ്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ട്‌ ശങ്കറിനെ കൂട്ടിനു വിളിച്ചു.

'ബലോദ ബസാര്‍'ഇല്‍ നിന്നും 'ലവന്‍' , 'കസ്ഡോള്‍' വഴി കാട്ടിലേക്കു കടന്നാല്‍ ഗുരു ഘാസിദാസിന്റെ മന്ദിരവും , ശിവ്‌രി നാരായണ്‍ മന്ദിരവും കണ്ട്‌ ബിലാസ്‌പൂരില്‍ പോകാം എന്നു ശങ്കര്‍

നേരിട്ടു പോയാല്‍ ബിലാസ്‌പൂരിന്‍ 56 കിലോമീറ്റര്‍. ഈ കാടു വഴി കുട്ടിയാല്‍ ഏകദേശം 60 കിലോമീറ്ററിന്‍ ശിവ്‌രി നാരായന്‍ അവിടെ നിന്നും വെറും 85 കിലോമിറ്ററില്‍ ബിലാസ്‌പുര്‍.
അങ്ങനെ ആകട്ടെ ഏതായാലും ഈ സ്ഥലം രണ്ടും കണ്ടിട്ടില്ല.

അങ്ങനെ യാത്ര പുറപ്പെട്ടു.

സാധാരണ നാം യാത്ര പോകുമ്പോള്‍ വഴിയില്‍ ചില വാഹനങ്ങള്‍ നമ്മുടെ പിന്നിലുണ്ടാകും , ചിലവ മുന്നിലുണ്ടാകും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ടാകും അല്ലെ?

ഇതു കാട്ടു വഴി എത്തി ഒരു 15 മിനിറ്റ്‌ യാത്രചെയ്തിട്ടും മാനും ഇല്ല മനുഷ്യനും ഇല്ല വാഹനവും ഇല്ല

വേനലില്‍ ഇലകളെല്ലാം കരിഞ്ഞ മരങ്ങള്‍ ഇടയ്ക്കിടക്ക്‌ പച്ചിലകളും ഉണ്ടെന്നു മാത്രം
പടത്തില്‍ കാണുമ്പോള്‍ ഉണങ്ങിയ ഇലകളൊന്നും ഇല്ലല്ലൊ. എല്ലാം പച്ച തന്നെ . വെറുതെയാ കേട്ടൊ

എ സി ആവുന്നത്ര പ്രവര്‍ത്തിച്ചിട്ടും ചൂടു അസഹ്യം.

ഭാര്യ പതിയെ മുറുമുറുക്കാന്‍ തുടങ്ങി.

ഇതെന്തു വഴിയാ?

പക്ഷെ അങ്ങനെ പോയി പോയി വഴിക്ക്‌ ഒരു ട്രാക്റ്റര്‍ കണ്ടു ഹൊ എന്തൊരു സന്തോഷമായിരുന്നു.


അതു കഴിഞ്ഞപ്പോള്‍ ഒരു വീട്‌ കണ്ടു ഒരാളെയും കണ്ടു. അയാളുടെ പട്ടി ഞങ്ങളെ കണ്ട്‌ കുരച്ചുകൊണ്ടെത്തി.
ഏതായാലും വഴി തിട്ടപ്പെടുത്താന്‍ അയാള്‍ സഹായിച്ചു.

ഇതാ പറയുന്നത്‌ തവളയ്ക്കുള്ള വെള്ളം പാറയ്ക്കുള്ളിലും ഭഗവാന്‍ സൂക്ഷിച്ചു വച്ചേക്കും എന്ന് അല്ലെ?







സര്‍ക്കാര്‍ നല്ല ഒരു പാലം ഉണ്ടാക്കി റോഡും പണിഞ്ഞിട്ടതാണ്‌ പക്ഷെ ഇവിടത്തെ മഴയുടെ സമയത്തുണ്ടാകുന്ന കുത്തൊഴുക്കില്‍ ദാ കിടക്കുന്നു റോഡും കലുങ്കും ഇപ്പൊ ഇങ്ങനെ. അതുകൊണ്ട്‌ അതിന്റെ വശങ്ങളില്‍ കൂടി ഒരു തരത്തില്‍ മറുപുറം എത്തി.

ഗിരോദ്‌ നു മുന്‍പുള്ള ഒരു ഗ്രാമം ആണ്‌ "സോനാ ദാന്‍" അവിടെ മുന്‍പെന്നൊ സ്വര്‍ണ്ണമഴയുണ്ടായിട്ടുണ്ടത്രെ. മഹാനദിയുടെ തടങ്ങളിലും ഈ കാട്ടിനുള്ളിലും പലരും മണല്‍ അരിച്ച്‌ സ്വര്‍ണ്ണം എടുക്കാറുണ്ടത്രെ

വീര്‍ നാരായണ്‍ സിംഗ്‌ എന്ന ഒരു പഴയകാല രാജാവ്‌ എംഗ്ലീഷുകാരുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചു താമസിച്ച സ്ഥലം ആണത്രെ ആഗ്രാമം



അതിനോടു യാത്രപറഞ്ഞ്‌ ഗുരു ഘാസിദാസിന്റെ അമ്പലത്തില്‍ എത്തി.
ഗിരോദ്‌ എന്നാണ്‌ ആസ്ഥലത്തിന്റെ പേര്‍.
അദ്ദേഹം തപസു ചെയ്തിരുന്ന ഒരു പാറ ഉണ്ടായിരുന്നു അവിടെ പോയില്ല അതിനു വേറെ വഴി പോകണമായിരുന്നു . അത്‌ തണുപ്പുകാലത്താകട്ടെ എന്നു വച്ചു.





മദ്ധ്യ ഇന്ത്യയിലെ സത്‌നാമികള്‍ എന്ന വര്‍ഗ്ഗക്കാരുടെ ഗുരു ആയി അറിയപ്പെടുന്നു.

ഈ സ്ഥലത്ത്‌ മേള സംഘടിപ്പിക്കാറുണ്ട്‌ വര്‍ഷത്തിലൊരിക്കല്‍

വളരെ ദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആയിരക്കണക്കിന്‌ ആളുകള്‍ പങ്കെടുക്കുന്ന മേള ആയതിനാല്‍ സര്‍ക്കാര്‍ റോഡുകള്‍ എല്ലാം ഭംഗിയാക്കി.


പങ്കെടുക്കുന്നവര്‍ക്കു താമസിക്കാന്‍ വേണ്ടി ഇതുപോലെ ചില കെട്ടിടങ്ങളും പണീതിട്ടിട്ടുണ്ട്‌.

അക്ഷരാര്‍ത്ഥത്തില്‍ മണ്ണു നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര വലിയ ജനസഞ്ചയം ആണ്‌ മേള സമയത്ത്‌.

ഇപ്പൊ ദാ സഹാറ മരുഭൂമി പോലെ.

ഏതായാലും വന്നതല്ലെ മന്ദിരത്തിനകത്ത്‌ കയറി തേങ്ങ സമര്‍പ്പിച്ചു പോകാം എന്നു കരുതി.

ചെരുപ്പ്‌ വണ്ടിക്കകത്തിട്ട്‌ പുറമെ ഇറങ്ങി

റോഡ്‌ ടാര്‍ ചെയ്തതാണ്‌ ചൂടത്ത്‌ തിളച്ചു കിടക്കുന്ന ടാറില്‍ ചവിട്ടുന്നത്‌ ഒന്നോര്‍ത്തേ

അതുകൊണ്ട്‌ ഓടി ഒരരികില്‍ എത്തി.




അവിടെ കല്ലുകള്‍ പാകിയിരിക്കുന്നു.

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തി പട" എന്നു കേട്ടിട്ടില്ലെ?

കാലുകള്‍ നിലത്തു ചവിട്ടാന്‍ പറ്റാത്ത അത്ര ചൂട്‌ .

കടകള്‍ക്കു മുന്നില്‍ ചാക്കു വിരിച്ചിട്ടുണ്ട്‌ അതില്‍ കയറി നോക്കി. എവിടെ അതും പഴുത്തിരിക്കുന്നു.

സര്‍ക്കാരിന്‌ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കേണ്ട സ്ഥലം ഇതു പോലെ ഒരുക്കി ഇടാന്‍ സാധിച്ചാല്‍ അത്‌ വന്‍ വിജയം ആയിരിക്കും.

അമ്പലത്തിലേക്കു പോകാനുള്ള വഴിയിലും ഒരു വിരി വിരിച്ചിട്ടുണ്ട്‌ പക്ഷെ അതൊന്നും കാലു പൊള്ളാതിരിക്കാന്‍ പര്യാപ്തമല്ല

കാല്‍ നിലത്തു ചവിട്ടിയാല്‍ ഒരു നിമിഷം പോലും വൈകില്ല അവിടെ നിന്നും പൊക്കും. അങ്ങനെ ഭരതനാട്യം കളിച്ച്‌ ഓട്ടപ്രദക്ഷിണം നടത്തി-
ഒരു പത്തു ജന്മങ്ങളില്‍ ചെയ്ത പാപം എല്ലാം കാലില്‍ കൂടി പോയിക്കാണും

ഒരു വലിയ സ്ഥൂപം പണികഴിച്ചിട്ടുണ്ട്‌
പക്ഷെ അതിന്റെ ഉദ്ഘാടനം കഴിയാത്തതിനാല്‍ അകത്തേക്കു പോകാന്‍ സാധിച്ചില്ല


അതിനകത്ത്‌ കുതബ്‌ മിനാറിനെ പോലെ മുകളില്‍ വരെ എത്താന്‍ പടികള്‍ ഉണ്ടെന്നു പറഞ്ഞു. മുകളില്‍ നിന്നാല്‍ നല്ല കാഴ്ച ആയിരിക്കും

അവിടെ നിന്നും പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഈ കാടുകളില്‍ കൂടി ആയിരിക്കില്ലെ ശ്രീരാമചന്ദ്രനും ലക്ഷ്മണനും മറ്റും അന്നു പോയത്‌?

ഡ്രൈവര്‍ ഓടിക്കുന്ന എ സി കാറില്‍ യാത്ര ചെയ്യുന്ന നമ്മള്‍ക്ക്‌ ഇത്ര കഷ്ടപ്പാട്‌ അപ്പോള്‍ അവര്‍ എങ്ങനെ ആയിരിക്കും പോയിരിക്കുക?

എന്റെ ന്യായമായ സംശയം, കേട്ട്‌ ശങ്കര്‍ പറഞ്ഞു.

"അതെ സര്‍ അവര്‍ ഈ വഴി തന്നെയാണ്‌ പോയത്‌. ഇനി നാം പോകുന്ന ശിവ്‌രി നാരായണ്‍ ഇല്ലെ ? അവിടെ ആയിരുന്നു ആ വേടസ്ത്രീ ശ്രീരാമന്‌ ബൈര്‍ പഴങ്ങള്‍ കടിച്ചു നോക്കിയിട്ടു കഴിക്കാന്‍ കൊടുത്തത്‌"

ഞാന്‍ ഞെട്ടിപ്പോയി

"ഹേയ്‌ അതു ശരിയല്ല. ശബരി ഞങ്ങളുടെ നാട്ടിലാണ്‌. കേട്ടിട്ടില്ലെ ശബരിമല"?

ഇപ്പോള്‍ ശങ്കറും ഞെട്ടി

ഞങ്ങള്‍ രണ്ടു പേരും അല്‍പനേരം ഞെട്ടിയിട്ട്‌ ഒരു തീരുമാനത്തിലെത്തി

ഒരുപാട്‌ തവണ രാമായണം ഉണ്ടായില്ലൊ അതില്‍ ഒരെണ്ണം ഇവിടെയും, ഒരെണ്ണം അവിടെയും ആകട്ടെ.
അങ്ങനെ സന്തോഷമായി ഞങ്ങള്‍ യാത്രതുടര്‍ന്ന് ശിവ്‌രി നാരായണ്‍ എത്തി.



ഛത്തിസ്ഗഢില്‍ ഉള്ള ഒരു നദിയാണ്‌ ശിവ്‌നാഥ്‌ ആ നദി കുറെ ചെന്നിട്ടു മഹാനദിയുമായി ചേരും. രണ്ടു തവണ അതിനെ കുറുകെ കടന്നു. 'മഹാനദി' എന്നു പേരെ ഉള്ളു ഇപ്പൊ - ഇനി മഴ വരുമ്പോഴാണ്‌ പേരു ശരിയാകുന്നത്‌

ശബരിയെ ഇവിടെ ശിവ്‌രി എന്ന പേരില്‍ വിളിക്കുന്നു.

ഇടുങ്ങിയ റോഡാണ്‌ ഇരുവശങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍.

അമ്പലത്തില്‍ എത്തിയപ്പോഴേക്കും രണ്ടരമണിയായി. അമ്പലം അടച്ചു പോയി.










പിന്നെ ഒരു പഴയ അമ്പലം



അതുകൊണ്ട്‌ പുറമെ നിന്നും തൊഴുതു പോന്നു

മുന്‍പു പറഞ്ഞതുപോലെ പഴുത്ത കല്ലില്‍ കൂടി നടന്ന് മറ്റൊരു പത്തു ജന്മങ്ങളിലെ പാപം കൂടി ഉണക്കി കളഞ്ഞു- കഴുകി എന്നെഴുതാന്‍ പറ്റില്ലല്ലൊ അല്ലെ?

പുറമെ വന്നപ്പോള്‍ അവിടെ കണ്ട ഒരു കച്ചവടക്കാരനില്‍ നിന്നും ഒന്നു രണ്ടു ഫോട്ടൊകള്‍ വാങ്ങി ഞാന്‍ നടന്നു.

അപ്പോള്‍ അയാള്‍ ഡ്രൈവറെ പിന്നിലേക്കു വിളിച്ച്‌ എന്തൊ കയ്യിലൊ ഭദ്രമായി കൊടുക്കുന്നതു കണ്ടു

അത്‌ ഭക്തിയോടു കൂടി ഡ്രൈവര്‍ എന്നെ ഏല്‍പ്പിച്ചു. രണ്ട്‌ ഇലകള്‍




ഞങ്ങള്‍ തിരികെ വണ്ടിയില്‍ എത്താനുള്ള തെരക്കിലായിരുന്നു. നില്‍ക്കാന്‍ വയ്യ കാലു പോള്ളിയിട്ട്‌.

വണ്ടിയില്‍ ഇരുന്നു കഴിഞ്ഞ്‌ ഈ ഇലയെ പറ്റി ചോദിച്ചു.

ശങ്കര്‍ വീണ്ടും വാചാലനായി.

" സര്‍ ആ ഇലകള്‍ നോക്കൂ"

ഞാന്‍ നോക്കി ഒരു പ്രത്യേക തരം ഇല. മുന്‍പു കണ്ടിട്ടില്ല. കുമ്പിള്‍ കുത്തിയതു പോലെ ഉണ്ട്‌.
ആ രണ്ട്‌ ഇലകള്‍ മാത്രമല്ല. ഞാന്‍ തിരികെ ഇറങ്ങി പോയി ആ അമ്പലത്തോടു ചേര്‍ന്നു നില്‍ക്കുന്ന മരം ശ്രദ്ധിച്ചു. അതിലെ എല്ലാ ഇലകളും ഇതുപോലെ തന്നെ.

ശങ്കര്‍ തുടര്‍ന്നു.

ഈ മരത്തിന്റെ ഇലയില്‍ ആയിരുന്നു ശിവ്‌രി ശ്രീരാമചന്ദ്രന്‌ ബൈര്‍ പഴങ്ങള്‍ കൊടുത്തത്‌. പഴം ശേഖരിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ശ്രീരാമന്റെ അനുഗ്രഹത്താല്‍ ആ മരത്തിന്റെ ഇലകള്‍ അന്നു മുതല്‍ കുമ്പിള്‍ പോലെ ആയി എന്നാണ്‌ വിശ്വാസം."

ഏതായാലും ഈ വിഷയം അല്‍പം കൂടി അറിവുള്ളവരോട്‌ ചര്‍ച്ച ചെയ്യണം എന്നു തോന്നി

കൂട്ടത്തില്‍ പരിചയമുള്ള ഒരു മിശ്രയോട്‌ അന്വേഷിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായം മറ്റൊരു തരത്തില്‍ -

" ശബരി മതംഗമുനിയുടെ ആശ്രമത്തില്‍ പരിചാരിണി ആയിരുന്നു. മതംഗമുനിയ്ക്ക്‌ ദേഹവിയോഗത്തിനുള്ള സമയം അടുത്തപ്പോള്‍ അദ്ദേഹം ശബരിയോടു പറഞ്ഞു.

എനിക്കു പ്രഭുവിനെ കാണാനുള്ള ഭാഗ്യം ഇല്ല
നിനക്ക്‌ അത്‌ ഉണ്ട്‌. പ്രഭു ഇപ്പോള്‍ ചിത്രകൂടം വരെ എത്തിയിട്ടുണ്ട്‌. നീ അതുകൊണ്ട്‌ മഹാനദിക്കരയില്‍ പോകുക അവിടെ അടുത്തുള്ള ആശ്രമത്തില്‍ പരിചാരിണി ആയി വസിക്കുക . ശ്രീരാമന്‍ അവിടെ വരും. അവിടെ വച്ച്‌ നിനക്ക്‌ അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കിട്ടും."

അപ്രകാരം ശബരി മഹാനദിക്കരയില്‍ എത്തുകയും ഇപ്പറഞ്ഞ ശിവ്‌രി നാരായണ്‍ ഇല്‍ വച്ച്‌ ശ്രീരാമനെ കാണുകയും ചെയ്തു.
അതായത്‌ കേരളത്തിലെ പമ്പാനദിക്കരയിലുണ്ടായിരുന്ന ശബരി ഇവിടെ മഹാനദിക്കരയില്‍ എത്തിയാണ്‌ ശ്രീരാമനെ കണ്ടത്‌ എന്ന്


ഇവിടെ വച്ച്‌ ശബരി പറഞ്ഞു കൊടുത്തതനുസരിച്ചാണ്‌ ശ്രീരാമന്‍ പമ്പാതടത്തിനടുത്ത്‌ സുഗ്രീവനെകാണാനെത്തുന്നത്‌

"കൃഷ്ണവട്‌" (വടവൃക്ഷത്തിന്റെ - പേരാലിന്റെ വംശത്തില്‍ പെട്ട മരം ആണ്‌ ഇത്‌) എന്നാണത്രെ ഈ മരത്തിനെ വിളിക്കുന്നത്‌ ഇത്‌ ത്രേതായുഗം മുതല്‍ നിലനില്‍ക്കുന്നതാണത്രെ

ഇലകള്‍ ശരിക്കും പേരാലിന്റെ ഇലകളെ പോലെ തന്നെ പക്ഷെ ഈ രൂപഭേദം ഉണ്ടെന്നെ ഉള്ളു

ഇലകളുടെ കഥയും മുകളില്‍ പറഞ്ഞതു തന്നെ.


കയ്യില്‍ ക്യാമറ കരുതാഞ്ഞതില്‍ ഞാന്‍ വളരെ വിഷമിച്ചു. മൊബയില്‍ ഉപയോഗിച്ച്‌ കുറച്ചു പടങ്ങള്‍ മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ.

ഏതായാലും പുതിയ ചില കാര്യങ്ങള്‍ അറിഞ്ഞതല്ലെ എല്ലാ കൂട്ടുകാരോടും പങ്കുവക്കാതെ പറ്റില്ലല്ലൊ അല്ലെ

Thursday, May 31, 2012

പാരെന്റല്‍ സ്പീഡ് കണ്ട്രോള്‍



http://keralamotors.blogspot.in/2012/05/blog-post_7474.html

മറ്റൊരു വാഹനത്തെ ഓവര്‍ടേക്‌ ചെയ്യുവാന്‍ വേണ്ടി താല്‍ക്കാലികമായി വേഗത കൂട്ടുന്ന അവസരത്തില്‍ ആ സംഭവം കാണാതെ വീട്ടില്‍ ഇരുന്നു കൊണ്ടു നിയന്ത്രിച്ചാല്‍ ചിലപ്പോള്‍ എതിരെ വരുന്ന വാഹാനത്തിനടിയില്‍ പെട്ടുപോകാം എന്ന ഒരപകടം കൂടി ഓര്‍ക്കുന്നതു നന്ന്‌

ഈ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടു അവിടെ കമന്റാന്‍ സാധിക്കില്ല. അതുകൊണ്ട്‌ ഇത്‌ ഇവിടെ ഇടുന്നു

Monday, May 28, 2012

അവര്‍ അതും പൊളിച്ചങ്ങു പോയി

അല്ല പിന്നെ ഞങ്ങള്‍ക്കു വഴിനടക്കാന്‍ പറ്റാതെ മതില്‍ കെട്ടി അടയ്ക്കുന്നൊ എന്നാല്‍ കണ്ടിട്ടു തന്നെ കാര്യം

അവര്‍ അതും പൊളിച്ചങ്ങു പോയി
ആദ്യം ഇപ്പണി തുടങ്ങാന്‍ വന്നപ്പൊ ഒന്നു പേടിപ്പിച്ചു നോക്കിയതാ പക്ഷെ ഇവന്മാര്‍ പോയില്ല




പോക്കു കണ്ടാല്‍ തോന്നും 8 മണിയുടെ സൈറന്‍ അടിക്കുന്നതിനു മുന്നെ ജോലിയില്‍ കയറാനാണെന്ന്







Saturday, May 19, 2012

മണ്ണു കൊണ്ട് ഉള്ള കലാവിരുത്

മണ്ണു കൊണ്ട് ഉള്ള കലാവിരുത് . ആ കയ്യിൽ എന്തും വിരിയും. ഈ തലമുറയിലെ കുട്ടികളിൽ പലരും കണ്ടുകാണാൻ വഴിയില്ലാത്തതു കൊണ്ട് ഇതിവിടെ കിടക്കട്ടെ

കൂട്ടത്തിൽ കേൾക്കുന്ന സംഗീതം ആദ്യത്തെ ഈണം ആൽബത്തിൽ ഞാൻ ഈണം പകർന്ന കാലമാം രഥം ഉരുളുന്നു എന്ന ഗാനം - ശ്രീ സുരേഷ് പാടിയതിന്റെ ട്രാക്ക്

Tuesday, May 15, 2012

കൈരളി മാമ്പഴത്തില്‍ ഞങ്ങളുടെ കൊച്ചുമോന്‍
















എന്റെ ഏറ്റവും മൂത്ത ചേട്ടന്റെ മകളുടെ മകൻ - അവന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷമല്ലെ

Sunday, March 25, 2012

ഒരു പൂവിന്റെ ജനനം






ഈ പൂവ് ഏതാണെന്നു പറയാമൊ?




അയല്‍വാസി ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വന്നതേ ഉള്ളു ഇടിച്ചുകയറി ആ പൂവിന്റെ പടം എടുത്തു, പോസ്റ്റി, ഇനി പറ
ഈ പൂവ് കണ്ടാല്‍ പിന്നെ അന്നത്തെ ദിവസം ശിവന്റെ അമ്പലത്തില്‍ പോകേണ്ട കാര്യമില്ലത്രേ.

ഒരു പൂവ് ഏകദേശം ൨൦-൪൦ ദിവസം നില്‍ക്കും. കണ്ണാടി ചെടിയുടെ ഇലകള്‍ക്ക് പുറ ത്തായി കാണുന്നത് പഴയ പുഷ്പം ആണ്‍~
------------------------------

Result

ഒരു ദിവസം കഴിഞ്ഞു. അപ്പോൾ ഇനി ആകാംക്ഷ നീട്ടുന്നില്ല
"നാഗഫണി" എന്ന പേരിൽ അറിയപ്പെടുന്ന ചെടി ആണ് ഇത്.

""Did you know the first anthurium was discovered in Costa Rica as far ago as 1857 by a doctor, Karl Van Scherzer! Later in 1870, another variety of anthurium was discovered by a French botanist – Eduard Andre during an expedition to the Westside of the Andes in Columbia and Equador. One breed, locally called Nagaphani was discovered in Konkan too. Today, anthuriums are available in a wide range of varieties. As many as 900. Yes, they are so fascinating that world over floriculturists and genetic engineers are engaged in breeding more and more varieties of anthuriums using genetic engineering techniques."

From http://www.modyexotica.com/historyanthurium.htm

ആന്തൂറിയ കുടുംബം ആണെങ്കിലും ആണ്ടിൽ ഒരിക്കൽ മാത്രമേ പൂക്കൂ.

നാഗഫണി എന്ന് സെർച് ചെയ്താൽ ശരിക്കും പാമ്പു പത്തി വിടർത്തി നിൽക്കുന്നതു പോലെ ഒരു ചെടിയും ഗൂഗിളിൽ കിട്ടും.
- See original at
http://www.indiamike.com/india-images/pictures/nagphani-plant-stricking-cobra-5

പക്ഷെ അവൻ ഡൂപ്ലികേറ്റ് ആണെന്നു തോന്നുന്നു. വ്യക്തമായ ചിത്രം കാണുന്നില്ല.

കാണാൻ വന്ന എല്ലാവർക്കും നന്ദി

ഏതു പൂവിട്ടാലും ഓടി എത്തുമായിരുന്നു സൂ പണ്ടൊക്കെ ഇപ്പോൾ എവിടെ പോയൊ?