Friday, December 30, 2016

നാളെ കാലത്ത് ഉണരണമൊ?

രാത്രി കിടക്കാൻ പോകുന്ന നേരം ആലോചിച്ച ഒരു കാര്യം ആണ്‌

ഉറങ്ങിക്കഴിഞ്ഞാൽ നാളെ കാലത്ത് ഉണരണമൊ? അതൊ?

ഒരുപാട് കാലം ആലോചിച്ചിട്ടുള്ള കാര്യം ആണ്‌

നാം ഉണർന്നിട്ട് എന്ത് ചെയ്യാൻ ആണ്‌?

ജിഷയെ കൊന്ന സംഭവം കണ്ടു - ഒരുപാടൊരുപാട് ആരോപണപ്രത്യാരോപണങ്ങൾ കണ്ടൂ
എന്തായി?

ദില്ലിയിൽ ഒരു പെൺകൊച്ച് -- അവളെ പീഡിപ്പിച്ച അവനു തയ്യൽ മെഷീൻ മാത്രമല്ല മറ്റു പാരിതോഷികങ്ങളും

എന്തായി?

ആലോചിച്ചോളൂ ഒരുപാട് ആലോചിച്ചോളൂ

ഈ ഞാൻ നാളെ എണീറ്റിട്ട് എന്ത് ചെയ്യാൻ? ആർക്കാണു എന്നെ കൊണ്ടു ഗുണം?

നിയോഗം എന്നൊരു കാര്യം ഉണ്ടത്രെ

അതുണ്ടെങ്കിലെ എന്തും നടക്കൂ

ഏതായാലും ഭാരതാംബയെ നന്നാക്കാനുള്ള നിയോഗം ഒന്ന്നും എനിക്കില്ല, അത് തല്ക്കാലം മോദിജിയുടെ കരങ്ങളിൽ ആണെന്ന് മാത്രം ആശ്വസിക്കാം.

അതിനെതിരെ കൊരക്കാൻ ധാരാളം നായ്ക്കൾ വേറെ ഉണ്ട്. അതു കൊണ്ട് അതും എന്റെ നിയോഗം അല്ല

പിന്നെ ഞാൻ എന്തിന്‌ നാളെ ഉണരണം?

വേണം ഉണരണം, കാരണം എനിക്കു വേണ്ടി , തന്റെ  അഛനെയും അമ്മയെയും ബന്ധുക്കളെയും ഒക്കെ മാറ്റി നിർത്തി , എന്റെ ഇഷ്ടങ്ങൾ അനുസരിച്ച്  എന്റെ കാര്യങ്ങൾ വേണ്ടവണ്ണം നോക്കി നടത്തി എന്റെ ഒപ്പം വിവാഹദിവസം മുതൽ കഴിഞ്ഞു വരുന്ന എന്റെ പ്രിയതമയ്ക്കു വേണ്ടി ഞാൻ ഉണരണം

വിവാഹം മുതൽ താൻ അതു വരെ ജീവിച്ചു വന്ന സാഹചര്യങ്ങൾ ഒക്കെ ഒഴിവാക്കി, തീരെ പരിചയം ഇല്ലാത്ത ഒരാളോടൊപ്പം താമസം തുടങ്ങുമ്പോൾ, സ്ത്രീധനം, അമ്മായിയമ്മ പോര്‌ തുടങ്ങി ഏറ്റൊരു രീതിയിൽ എങ്കിലും ആ സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നവൻ, ആണ്‌ എന്ന പേരിനർഹൻ അല്ല എന്നു മാത്രം അല്ല - ഈ ലോകത്തിൽ ജീവിക്കുവാൻ പോലും അർഹനല്ല ആണൊ?

അപ്പൊ ഉറങ്ങട്ടെ


Saturday, December 24, 2016

വെറുതെ കിട്ടിയാൽ ?

സർ കാല്വിരലുകൾക്കിടയിൽ അഴുകി ചൊറിച്ചിൽ, പറഞ്ഞതോടു കൂടി ഷൂ അഴിച്ച് സോക്സും അഴിച്ചു
ഞങ്ങൾ വൈദ്യന്മാർക്ക് ജലദോഷം നന്നായി ഉണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്‌, പക്ഷെ കലക്കേടിന്‌ എന്റെ ജലദോഷം മാറിയിരുന്നു
അദ്ദേഹം തുടർന്നു വൈകുന്നേരം വീട്ടിൽ ചെന്ന് സോക്സ് അഴിച്ചു വച്ചാൽ ചൊറിച്ചിൽ തുടങ്ങും. പിറ്റേദിവസം കാലത്ത് അതെടുത്ത് നോക്കുമ്പോൾ ഭയങ്കര കട്ടിയാണ്‌. അതിന്റെ വല്ല പ്രശ്നവും ആണോ?
ഞാൻ പറഞ്ഞു സോക്സ് വെറുതെ ഊരി വച്ചാൽ പോര അത് ദിവസവും കഴുകണം അപ്പോൾ ഈ കട്ടി ഉണ്ടാവില്ല
എങ്ങനെ എങ്കിലും മരുന്നും കുറീച്ച് കൊടുത്ത് പറഞ്ഞു വിട്ടാൽ മുറിക്കു പുറമെ പോയി അല്പം ശുദ്ധവായു ശ്വസിക്കാമല്ലൊ എന്ന് വച്ച് സാമ്പിൾ കിട്ടിയ രണ്ടു ഗുളികകൾ കൊടുത്തു , ഒരു ഓയിന്റ്മെന്റ് കുറിച്ചും കൊടുത്തു
ഒരു പാകറ്റിൽ ഒരു ഗുളിക വീതം ആണ്‌
ഞാൻ പറഞ്ഞു ഇതിൽ ഒരു ഗുളിക ഇന്ന് കഴിക്കൂ, അടുത്ത ഗുളിക അടുത്ത ആഴ്ച്ചയും
അദ്ദേഹം ഒരു പാകറ്റ് തുറന്നു നോക്കി. ഇതിൽ ഒരു ഗുളികയെ ഉള്ളല്ലൊ.
ഞാൻ പറഞ്ഞു സാരമില്ല അടുത്ത ആഴ്ച്ച കഴിക്കാനുള്ളത് മറ്റെ പാകറ്റിൽ ഉണ്ട്
ഗുളികയായാലും ഒരു പത്തിരുപത് എണ്ണം ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു
ഇന്നലെ വന്ന ഒരാൾക്ക് ഒരു ഓയിന്റ്മെന്റ് കൊടൂത്തപ്പോൾ “ ഒരുപാടിടത്ത് ചൊറിച്ചിലുണ്ട്, എല്ലായിടത്തും പുരട്ടുമ്പോഴേക്കും ഇത് തീർന്നു പോകും” എന്നിട്ട് ദയനീയമായി ഒരു നോട്ടം കുറേ ട്യൂബുകൾ കൂടി ഇപ്പൊ കിട്ടും എന്നു കരുതി
വെറുതെ കിട്ടിയാൽ അമേദ്ധ്യവും ഭക്ഷിക്കും

How people become hindu Conscious

1960കളുടെ രണ്ടാം പകുതി
ഒരിക്കൽ ഖാൻ അബ്ദുൾ ഗാഫർ ഖാൻ ഹരിപ്പാട്ടു കൂടി എർണാകുളത്തേക്ക് പോകുന്നുണ്ട് എന്നൊരറിയിപ്പു വന്നു. വൈകുന്നേരം നാലു മണിയടുപ്പിച്ച് ഹരിപ്പാട് കടക്കും
സാധാരണ ഹരിപ്പാട്ടമ്പലത്തിലെ ഉൽസവത്തിനു പോലും ഒറ്റയ്ക്കു പോകാൻ സമ്മതിക്കാത്ത അഛൻ പറഞ്ഞു അതിർത്തി ഗാന്ധിയാണു വരുന്നത് പോയി കാണ്‌
കണ്ട കഥയും കൂടി എഴുതാം
ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു തന്നെ ഹരിപ്പാട്ടെത്തി. ഇപ്പോഴത്തെ മാധവ ജങ്ക്ഷൻ ( അന്ന് അവിടെ ഒന്നും ഇല്ല വെറും ചതുപ്പ് നിലവും വെറും പറമ്പും)
ആ ഭാഗത്ത് റോഡിന്റെ തെക്കെ വശത്ത് നീളത്തിൽ വടം കെട്ടിയിട്ടുണ്ട്. ആളുകൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു. പോലീസുകാർ ഇടവിട്ടിടവിട്ട് നില്ക്കുന്നുണ്ട്. ഞാൻ നില്ക്കുന്നതിനു മുന്നിൽ ഒരല്പം പ്രായമുള്ള പോലിസുകാരൻ ഉണ്ട്. അയാൾക്കും ബോറടിച്ചു കാണും, അയാൾ എന്റെ അടൂത്ത് വന്ന് കുശലപ്രശ്നം തുടങ്ങി
കൂട്ടത്തിൽ ഉപദേശവും മോനെ അദ്ദേഹം വരുമ്പോൽ ഇവിടെ തന്നെ സമാധാനമായി നിന്നാൽ മതി തള്ളി റോഡിലേക്ക് കയറാനൊന്നും നോക്കരുത് കേട്ടൊ
ഃഏയ് എവിടെ ഞാൻ അത്തരാക്കാരനൊന്നും അല്ല നിക്കറും ഉടുപ്പും ഇട്ട ഒരു രണ്ടടി പൊക്കക്കാരൻ, പാവം
അങ്ങനെ നിന്നു നിന്ന് ആളുകളുടെ തെരക്കും കൂടി ഞാൻ കയറോട് ഒട്ടി നില്ക്കുന്നു എന്റെ പിന്നിലും ഒരു മൂന്നു നാലു വരി ആളുകളായി. പോലീസുകാരൻ റോഡിലേക്ക് നോക്കി നില്ക്കുന്നു. പോലീസുകാരുടെ എണ്ണവും കൂടി അവരും നിരയായി ഞങ്ങളുടെ മുന്നിൽ
എനിക്കെന്തായാലും സന്തോഷം നല്ല സ്നേഹമുള്ള പോലീസുകാരൻ , ഞാനണേങ്കിൽ ഏറ്റവും മുന്നിലും. നന്നായി കാണാമല്ലൊ
പെട്ടെന്ന് വണ്ടികൾ സൈറണും അടിച്ച് ഓരോന്നായി വരുന്നു , വേഗതയ്ക്ക് ഒരു കുറവും ഇല്ല, ജനം ഒക്കെ കൂടി പിന്നിൽ നിന്നു മുന്നോട്ടു തള്ളുന്നു
രണ്ടടി പൊക്കം ഉള്ള ഞാൻ കയറോടൊപ്പം മുന്നോട്ട്
വണ്ടി ഞങ്ങൾ നിന്ന സ്ഥലം വരുന്നതിൻ അല്പം മുന്നെ
 പോലീസുകാരെല്ലാം ഞങ്ങൾക്കു നേരെ തിരിഞ്ഞ് കയ്യിലുള്ള മുളവടി രണ്ടു കൈ കൊണ്ടും പിടിച്ച് ഒരു കാൽ പിന്നിലും മറ്റെ കാൽ മടക്കിയും വച്ച് സർവ ശക്തിയും ഉപയോഗിച്ച് പിന്നോട്ട് ഒന്നിച്ചൊരു തള്ള്
പോലീസുകാർക്ക് ഇത്ര ബലമുണ്ടെ അന്നു മനസിലായി, ഞങ്ങളെല്ലാവരും കൂടി പിന്നോട്ടു മലച്ച് വീണ്ടും ഒന്നാടി മുന്നോട്ട്
ഇതെല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു
എന്താണെന്ന് മനസിലായി വരുമ്പോഴേയ്ക്കും അതിർത്തി ഗാന്ധി അതിരും കഴിഞ്ഞ് നാരകത്തറ എത്തിയിരുന്നു.
അന്നത്തെ ആ അവസ്ഥയൊക്കെ മാറ്റി വരുന്നത് മുസ്ലിം ആണൊ എന്നു തോന്നിപ്പിക്കാനുള്ള ശ്രമം കമലുമാരും ഒക്കെ നടത്തുന്നു അല്ലെ ഭംഗിയായി

Sunday, December 11, 2016

ആ തേക്ക് and RDO

ഇന്ന് ഞായറാഴ്ചയല്ലെ
മറിമായം വന്നപ്പോൽ ഞാനും ഒന്നു കണ്ടു. നല്ല തീം

RDO  എന്നു കണ്ടപ്പോൾ മുഴുവനും കണ്ടേക്കാം എന്ന് വച്ചു

നല്ല ആൾ

പക്ഷെ എന്റെ ഒരനുഭവം ഈ ഡിസംബർ അഞ്ചിനു

മുവാറ്റുപുഴ മാറാടി പഞ്ചായത്തിൽ എന്റെ ഭാര്യയുടെ കുടൂംബസ്വത്തായി കിട്ടിയ വസ്തു ഉണ്ട് - അതിൽ ഒരു 120 കൊല്ലം പഴക്കം ഉള്ള കെട്ടിടം - അതിന്റെ ഒരു ഭാഗം ഉൾപ്പടെ 14 സെന്റ് സ്ഥലം എന്റെ ഭാര്യയ്ക്കാണ്‌. ആ പഴയ കെട്ടിടം ഒന്ന് നന്നാക്കി അതിൽ താമസിക്കാം എന്നു വിചാരിച്ച് അത് ചെയ്റ്റൃ

സ്വകാര്യ കമ്പനിയിലെ ജോലി ആയതു കാർണം വയസായപ്പോൾ പെൻഷൻ ഒന്നും ഇല്ല

പക്ഷെ മക്കൾ രണ്ടു പേരും അവരൗടെ സ്വന്തം കാലിൽ നില്ക്കാറായ്തു കൊണ്ട് വലിയ മോഹമൊന്നും ഇല്ല

എന്നാൽ വീടൂ നന്നാക്കി കഴിഞ്ഞാണ്‌ ഒരു പുലിവാൽ

വീടൂ നില്ക്കുന്നതിന്റെ തൊട്ടടുത്ത പറമ്പിൽ മൂന്നു തേക്കു മരങ്ങൾ ഉണ്ട്.  ഒരു കുഞ്ഞു പ്ലാവും

ഇവ വളർന്ന് അങ്ങ് നല്ല പൊക്കത്തിലായി

ഇവയുടെ തണൽ കാരണം ഞാൻ വച്ച മാവും കപ്ലവും ഒക്കെ ഏതായാലും ഒടിഞ്ഞു വീഴുകയും,
വച്ച വലിപ്പത്ഗ്തിൽ തന്നെ നില്ക്കുകയും ആണ്‌

പക്ഷെ ഭയം അതല്ല, കാറ്റു പിടീച്ച് ഇവനെങ്ങാനും വീണാൽ?

പൊക്കാം കാരണം പുരയുടെ മുകളിൽ തന്നെ വീഴും ഉറപ്പ്

അത് കാരനം  ആ സ്ഥലത്തിന്റെ ഉടമയെ  ഫോൺ ചെയ്ത് പറഞ്ഞു

ആദ്യ വർഷം അയാൾ അതിന്റെ ശിഖരം ഒക്കെ വെട്ടി നിർത്തി

പക്ഷെ കൊല്ലങ്ങൾ കഴിയും തോറും , മരം വളരുന്നു.

പിന്നീടൂ വിളിച്ചപ്പോൾ പറഞ്ഞു, ഞാൻ കെട്ടീടം പണീയുമ്പോൾ വെട്ടി മാറ്റും

അത് ശരി സാരമില്ല അത്രയും അല്ലെ ഉള്ളൂ

പക്ഷെ പിന്നീടും കൊല്ലം കഴിഞ്ഞു

കെട്ടിടം പണീയുന്നില്ല

അപ്പോൾ ഭൈമി പറഞ്ഞു, ഇത് ശരിയാവില്ല

RDO യ്‌ല്ലു പരാതി കൊടൂക്കാം

വിവരം പറഞ്ഞപ്പോൽ കിട്ടിയ മറുപടി “നിങ്ങളുടെ വീടിനു മുകളിൽ വീഴും,പോൾ പറഞ്ഞാൽ മതി, ഞാൻ ശരിയാക്കി തരാം”

ഹ ഹ ഹ നല്ല മറുപടി

അയാൾ  തുടർന്നു പറഞ്ഞു നിങ്ങൾ പരാതിയൊ കേസൊ എന്തോ വേണമെങ്കിലും കൊട്

സുഹൃത്തുക്കൾ മറ്റു പല വഴികളും പറഞ്ഞു, പക്ഷെ ആളെ ഉപദ്രവിക്കാൻ എനിക്കു താല്പര്യം ഇല്ലായിരുന്നു

അത് കൊണ്ട് RDO യ്ക്കു പ്[അരാതി കൊടുത്താൽ മതി എന്നു വച്ചു

കഴിഞ്ഞ്ന ഫെബ്രുവരിയിൽ പരാതി കൊടൂത്തു - അടുത്ത മഴക്കലം ആണു പേടി

RDO അത്  വില്ലേജിലേക്ക് വിട്ടു

വില്ലേജ് ആപ്പീസർ വന്നു നോക്കി

അത് വെട്ടി മാറ്റണം എന്നും ആ പ്ലാവു മുഴുവനും എന്റെ അല്പമുള്ള പറമ്പിനു മുകളില്ക് അണെന്നും അതും മുറിച്ചു മാറ്റണം എന്നും മറുപടി കൊടൂത്തു

ഞങ്ങൾ നാട്ടിൽ ഇല്ലാത്തതു കാരണം , നാട്ടിലുള്ള ഒരു ബന്ധുവിനെ ആണ്‌ ആതൊറൈസേഷൻ കൊടുത്ത ഏല്പ്പിച്ചത്

അന്നത്തെ RDO അത് വെട്ടിമാറ്റണം എന്ന് ഉത്തരവിട്ടു

പറഞ്ഞ സമയം കഴിഞ്ഞിട്ടും അല്പം ശിഖരങ്ങൾ വെട്ടി മാറ്റി ഒരു കമ്പിയും കെട്ടി വച്ചതെ ഉള്ളു.

വീണ്ടും പരിശോധിക്കുവാൻ  വില്ലേജ് ആപ്പീസർ വന്നു

മുറിച്ചു മാറ്റിയില്ല എന്ന മറുപടി കൊടൂത്തു അത്രെ

അപ്പോഴത്തേക്കും ആ RDO  സ്ഥലം മാറി പുതിയ ആൾ വന്നു

ഒന്നും സംഭവിക്കാതെ കുറെ മാസങ്ങൾ പോയി

പിന്നീട് അറിഞ്ഞു അദ്ദേഹം കൈക്കൂലയോ കേസിൽ പെട്ട്  അവിടന്നും പോയി എന്ന്

വീണ്ടും പുതിയ ആൾ വന്നു

അദ്ദേഹം വീണ്ടും ഹിയറിംഗ്  വച്ചു

ഹിയറിംഗ് സമയത്ത് തേക്കിന്റെ ഉടമ

പറഞ്ഞു ഞങ്ങൾ വില്ലേജ് ആപ്പീസറെ സ്വാധീനിച്ചു അത്രെ

അത് കൊണ്ട് അദ്ദേഹം തഹ്സീൽദാറെ അന്വേഷണത്തിന്‌ ഏല്പ്പിച്ചു

ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന്‌ വിധി വന്നു. കുഴപ്പം ഒന്നും ഇല്ല
 
എനിക്ക് അല്ലേലും വിധിയിൽ വലിയ വിശ്വാസം ആണ്‌

1. മരം എന്റെ പുരയുടെ മുകളിൽ വീഴണം എന്ന് ഞാനൊ, അതിന്റെ ഉടമസ്ഥനൊ RDO യൊ തഹ്സീൽദാരൊ അല്ല തീരുമാനിക്കുന്നത്
ആണോ?

2. അഥവാ വീഴാനാണു വിധി എങ്കിൽ വീഴും, അല്ലെങ്കിൽ വീഴില്ല

3. ഇനി ആ തേക്ക് അങ്ങ് ഒരുപാടു വലിയതായി  ഭയങ്കര കാശു കിട്ടും എന്ന് അയാൾ വിചാരിച്ചിട്ടുണ്ടെങ്കിൽ അതും ഇതു പോലെ തന്നെ - ഒരു ശ്വാസം നിന്നു പോയാൽ ?
ആ തേക്ക് വല്ലവനും കൊണ്ടു പോകും

അതിനു മുന്നെ എന്റെയോ എന്റെ ഭൈമിയുടെയൊ കാറ്റു പോയാൽ? പിന്നെ അതും പ്രശ്നം അല്ല

:)

പക്ഷെ RDO, Tahsildar ഇവരൊക്കെ എല്ലാക്കാലവും ഇതുപോലെ സുഖമായി ജീവിക്കുമായിരിക്കും അല്ലെ?

ഏതായാലും ഇത്ര വായിച്ചില്ലെ ?

ഇനി ആ തേക്കു നില്ക്കുന്ന ചിത്രം കൂടീ കാണൂ!!!

ഏകദേശം നാലടി പൊക്കമുള്ള പുരയിടം, അതിന്റെ വക്കിലുള്ള കല്ലും ഒക്കെ ഇടിച്ചു കളഞ്ഞാണ്‌  പുള്ളിക്കാരന്റെ വളർച്ച!!!

ഇപ്പുറത്ത് പ്രതിരോധിക്കാൻ ഒന്നും ഇല്ല

Tuesday, September 27, 2016

ബാല്യകാലസ്മരണകൾ - 5

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  വളരെ പ്രസിദ്ധമായ അമ്പലം.  അവിടത്തെ മയിലിനെ ആണ് മയൂരസന്ദേശത്തിൽ  സന്ദേശവാഹകനായി അയച്ചത്. അനന്തപുരത്തുകൊട്ടാരത്തിൽ തടങ്കലിൽ ആയിരിക്കുമ്പോൾ ആയിരുന്നു തമ്പുരാൻ  ആ കാവ്യം എഴുതിയത്.
അമ്പലത്തിലെ ഉൽസവം മേടം ഒന്നാം തീയതി വിഷുവിനു കൊടി ഏറുന്നതോടു കൂടി തുടങ്ങും. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉൽസവം.  പ്രസിദ്ധരായ കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികൾ ഉണ്ടാകും ഹരിപാട്ടമ്പലത്തിൽ പരിപാടി നടത്തി എന്നു പറയുന്നതു തന്നെ അന്നൊക്കെ അംഗീകാരം ആണ്. ഡി കെ പട്ടാംബാൾ  ഇനെ പോലെ ഉള്ളവർ പാട്ടുകച്ചേരിക്കും, നാമഗിരിപ്പേട്ട കൃഷ്ണൻ തുടങ്ങിയവർ നാഗസ്വരകചേരിക്കും , പ്രമുഖ കഥകളി സംഘങ്ങൾ കഥകളിക്കും ഒക്കെ ആയി വലിയ കേമം ആയിരുന്നു ഉൽസവങ്ങൾ
ഹരിപ്പാട് പ്രദേശത്തു പട്ടന്മാർ വളരെ വിദ്വാന്മാരായിരുന്നു, പ്രത്യേകിച്ചും സംഗീതത്തിൽ
ഒരിക്കൽ നാഗസ്വരകച്ചേരിയ്ക്ക് പ്രസിദ്ധനായ ചിന്നമൗലാന സാഹിബ് വന്നിരുന്നു. നാട്ടിൻപുറം ആയതു കൊണ്ട് അദ്ദേഹത്തിന് ഒരു മീച്ചം തോന്നിയില്ല. എന്തെങ്കിലും വായിച്ചാൽ മതിയല്ലൊ എന്ന രീതിയ്ല് അദ്ദേഹം വലിയ കഴിവുകളൊന്നും കാണീക്കാതെ സാധാരണ കീത്തനം മാത്രം വായിച്ചു എന്നു വരുത്തി. ഇവർക്കിതൊക്കെ മനസിലാകും എന്നദ്ദേഹത്തിനറിയില്ലായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൽ പട്ടന്മാർ പറഞ്ഞു അത്രെ കാശു തന്ന് വിളിച്ചു കൊണ്ടു വന്നിരിക്കുന്നത് ഇത് കേൾക്കാനല്ല എന്ന്
അഭിമാനം ചോദ്യം ചെയ്യപ്പെട്ട അദ്ദേഹം തന്റെ കഴിവു മുഴുവൻ പുറത്തെടൂത്തു. ആസ്വാദകർ വളരെ ആസ്വദിക്കുകയും ചെയ്തു. പക്ഷെ ഇതിനിടയ്ക്ക് അദ്ദേഹം വളരെ അപൂർവമായ ഒരു കീർത്തനം വായിച്ചു. അധികമാരും കേട്ടിരിക്കുവാൻ സാദ്ധ്യത ഇല്ലാത്തത്.  അത് ഇവർക്കിട്ടൊരു പാര ആകട്ടെ എന്നും കരുതിയിരിക്കണം.

ഏതായാലും  കച്ചേരി കഴിഞ്ഞു പോയ പട്ടന്മാർ ആരും അന്നുറങ്ങിയില്ല.  എല്ലാവരും കൂലംകഷമായി ചർച്ച ചെയ്തു,  അത് ഏത് കീർത്തനം ആണെന്ന് കണ്ടു പിടിച്ചിട്ടെ അവർ അടങ്ങിയുള്ളു.
അടുത്ത ദിവസം കച്ചേരിയ്ക്ക് എത്തിയപ്പോൾ അവർ ഒരു തുണ്ടുകടലാസിൽ ആ കീർത്തനം എഹുതി മൗലാന സാഹിബിന്റെ കയ്യിൽ കൊടുത്തിട്ട് അത് ഒന്നു  കൂടി വായിക്കണം എന്നു പറഞ്ഞു.
ഇത്ര പണ്ഡിതന്മാരുടെ ഒരു സദസ്സിൽ താൻ ആദ്യം അവിവേകം കാണീച്ചതിൽ ക്ഷമാപണം വരെ പറഞ്ഞു അത്രെ
പക്ഷെ ഞങ്ങളുടെ ഉൽസവം  വൈകുന്നേരം ഉള്ള വേല സേവ ഇതോടു കൂടി ശുഭം
ഒന്നൊ രണ്ടൊ ദിവസം വൈകുന്നേരം വേല നടക്കുന്ന സമയത്ത് കൊണ്ടു​ാകും. വെളകളി എന്നത് ആളുകൾ യുദ്ധമുറകൾ പ്യറ്റുന്നതിനെ അനുകരിക്കുന്ന ഒരു സംഭവം ആണ്. വേഷം ഒക്കെ കെട്ടി, കയ്യിൽ വാളും പരിചയും (കൃത്രിമമായവ)  പിടിച്ച് ചുവടുകൾ വച്ച് അവർ കളിക്കും, അവസാനം അമ്പലക്കുളത്തിൽ - മുന്വശത്തുള്ള കുളത്തിന്റെ പടികളിൽ - (മറ്റൊരു വലിയ കുളം ഉണ്ട് കേരളത്തിലെ ഏറ്റവും വലിയ അമ്പലക്കുളം ആയ പെരുംകുളം) കളിക്കുന്നതാണ് അവസാനം.
അതു കഴിഞ്ഞാൽ അല്പനേരം നാഗസ്വരകച്ചേരി കേൾക്കും തിരികെ വീട്ടിലേക്ക്.
നാലു കിലൊമിറ്റർ വീതം അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. കൊച്ചേട്ടനായിരിക്കും പലപ്പോഴും കൊണ്ടുപോവുക
നടന്നു പോകുമ്പോൾ കൊച്ചേട്ടനാണു കൂടെ ഉള്ളതെങ്കിൽ വീട്ടിൽ നിന്നിറങ്ങി അല്പം കഴിയുമ്പോഴേക്കും ദാഹിക്കുന്നു എന്നു പറഞ്ഞു തുടങ്ങും. സോഡ കിട്ടിയാലൊ എന്നുള്ള ഒരാഗ്രഹം വച്ചാണിപ്പറയുന്നത്
അന്നത്തെ വിചാരം സോഡയ്ക്ക് നല്ല മധുരം ആണേന്നായിരുന്നു.
ഒരിക്കൽ ഞാനും ചേട്ടനും കൂടി ഇതുപോലെ പറഞ്ഞു പറഞ്ഞ് നടക്കുകയാണ്. അന്ന് 3 പൈസ ആണ്  ഒരു സോഡയ്ക്ക്.
ആയാപറമ്പു സ്കൂളിന്റെ അടുത്തെ ത്തിയപ്പോൾ കൊച്ചേട്ടൻ കടയിലേക്കു കയറി. ഞങ്ങളാണെങ്കിൽ സോഡ കുടിക്കാൻ പോകുന്നതിന്റെ ത്രില്ലിൽ. രണ്ടുപേർക്കും ഓരോ സോഡ വേണേന്നായി. കൊച്ചേട്ടൻ ഒരെണ്ണം വാങ്ങി. എന്നിട്ട് അത് കുടിച്ചിട്ടു ദാഹം മാറിയ്യൂല്ലെങ്കിൽ ഒന്നു കൂടി വാങ്ങാം എന്നു പറഞ്ഞ് ആദ്യം ചേട്ടനു കൊടൂത്തു. ഞാൻ അസൂയയോടെ ചേട്ടൻ അതു മുഴുവൻ കുടിച്ചുകളഞ്ഞെങ്കിലൊ എന്ന് പേടിച്ച് നോക്കി നിന്നു. വായിലേക്ക് അല്പം ചെന്നപ്പോഴേക്കും ചേട്ടനു മതിയായി
നീ കുടീച്ചൊ എന്നു പറഞ്ഞ് എനിക്കു തന്നു. ആർത്തിയോടെ ഞാൻ അത് വാങ്ങി വായിലേക്ക് കമഴ്ത്തി. ഥൂ
ഇതാണൊ സോഡ
എനിക്കു ദാഹമേ ഇല്ല. മതിയാക്കി ഞാനും അത് തിരികെ കൊടുത്തു. അതോടൂ കൂടി സോഡയ്ക്കുള്ള കൊതി മാറിക്കിട്ടി.
കടയിലെ ചേട്ടനും, കൊച്ചേട്ടനും ചിരി  നിർത്താൻ പാടുപെടുന്നു.
ഒൻപതാം ഉൽസവം വളരെ കേമം ആണ്. അന്നാണ് വെടിക്കെട്ട്.
വലിയ തെരക്കുള്ള സ്ഥലങ്ങളെ വിശേഷിപ്പിക്കാൻ
  ഒൻപതാം ഉൽസവത്തിന്റെ തെരക്ക് എന്നൊരു ചൊല്ലുപോലും അതിൽ നിന്നുണ്ടായി.
 പത്താമുദയം അടുത്തുള്ള എല്ലാ അമ്പലങ്ങളിലെയും എഴുന്നള്ളിപ്പ് ആനകൾക്കൊപ്പം ചേരുകയും, കലാശമായി അവയൊക്കെ യാത്ര പറഞ്ഞു പോരുന്നതും ഒക്കെ പറഞ്ഞു കേട്ടറിവെ ഉള്ളു.
ഈ ഉൽസവസമയത്ത് കച്ചവടക്കാർക്കു കൊയ്ത്താണ്. വഴിയോരക്കച്ചവടക്കാർ പലയിടത്തു  നിന്നും എത്തും.
അമ്പലത്തിന്റെ പടിഞ്ഞാറെനട മുഴുവൻ അവരെ കൊണ്ടു നിറഞ്ഞിരിക്കും
കച്ചവടം കാണാൻ പോവുക എന്നൊരു പരിപാടി ഉണ്ട്. വീട്ടാവശ്യത്തിനു ചട്ടി കലം, കല്ച്ചട്ടി, ഉരുളി വിളക്ക് ഇമ്മാതിരി സാധനങ്ങൾ എല്ലാം വാങ്ങുന്നത് അന്നാണ്. അമ്മ ഞങ്ങളെയും കൂട്ടി  ഒരു ദിവസം പോകും.
ഇപ്പോഴല്ലെ എല്ലാ സാധനങ്ങളും എല്ലായ്പ്പോഴും കിട്ടിതുടങ്ങിയത് 

Monday, September 26, 2016

ബാല്യകാലസ്മരണകൾ - 4




ഓണം പ്രധാനംഅത്തം മുതൽ പൂക്കളം ഇടാനുള്ള ബഹളം ആണ്‌. പൂക്കൾ പറിച്ചു കൊണ്ടു വരൽ കഴിഞ്ഞാൽ മുറ്റത്ത് ചാണകം മെഴുകി അതിന്റെ നടൂക്ക് ഒരു ഈർക്കിലിൽ ഒരു ചെമ്പരുത്തി പൂവ് കുത്തി നാട്ടുംപിന്നീട് അതിനു ചുറ്റും പൂക്കളം ഇടുംചേച്ചിയും കൂടും എന്നല്ല ചേച്ചിയുടെ ആണ്പ്രധാന പങ്ക്.

തിരുവോണം നാളിൽ ചൂലു കൊണ്ട് മുറ്റം അടിക്കരുത് അത്രെഅതിനു പകരം ഓണത്തുമ്പ എന്നൊരു ചെടി ഉണ്ട്കാലത്തെ അത് പറിച്ചു കൊണ്ടു വന്ന് ചൂലു കെട്ടി അതു കൊണ്ടു വേണംമുറ്റം അടിക്കാൻ

അതെല്ലാം പറിച്ചു കൊടൂക്കും.

തിരുവോണം അവിട്ടം ചതയം  മൂന്നു ദിവസം പായിപ്പാട്ടാറ്റിൽ വള്ളം കളി ആണ്‌.. കേരളത്തിൽ ഇത്രയധികം ചുണ്ടന്വള്ളങ്ങൾ സ്വന്തമായുള്ള ഒരു പ്രദേശം വേറെ ഇല്ലഅതു കൊണ്ടു തന്നെ മൂന്നു ദിവസങ്ങളിലെയും വള്ളം കളി  നാട്ടുകാർ തന്നെ ആഘോഷമായി നടത്തിയിരുന്നു.

തിരുവോണനാൾ അതികാലത്തെ എല്ലാ വള്ളങ്ങളും ഹരിപ്പാട് അമ്പലത്തിൽ പൂജക്കായി പോകുംനെല്പ്പുരക്കടവിൽ വള്ളം നിർത്തിയിട്ട് അവിടെ  നിന്നു അല്ലാവരും തുഴയും പിടിച്ച് വള്ളപ്പാട്ടും പാടി അമ്പലത്തിൽ എത്തും.

കായംകുളം കായലിൽ നിന്നും കിട്ടിയ വിഗ്രഹം ചുണ്ടന്വള്ളങ്ങൾ അകമ്പടിയായിട്ടാണത്രെ അമ്പലത്തിലേക്ക് കൊണ്ടു വന്നത്അതിന്റെ ഓർമ്മയ്ക്കാണീ വള്ളംകളി തന്നെ.

അമ്പലത്തിൽ നിന്നും പൂജിച്ച മാലയും വാങ്ങൈ അവരെല്ലാം അതുപോലെ തിരികെ  വന്ന്  മാലയും അണിയിച്ച്  പാടിക്കളിച്ച് തിരികെ എത്തുന്നതു വരെയെ ഉള്ളു തിരുവോണനാളിൽ കാലത്ത്ഉച്ചയ്ക്കു ശേഷം വലിയവർക്കുള്ള സമയം ആണ്‌. നാട്ടിലെ പ്രമാണികൾ എല്ലാവരും ഒരുങ്ങി അവരവരുടെ കരയിലെ വള്ളങ്ങളിൽ കളിക്കും.

ചില വള്ളങ്ങളിൽ നെറ്റിപ്പട്ടം കെട്ടിയിരിക്കുംചിലതിൽ കുടകൾ പിടിച്ചിരിക്കും.

ഏകദേശം 110 പേരോളം തുഴക്കാരായി ഉണ്ടാകുംനാലു പേർ അമരത്തുണ്ടാകുംഅവരാണൂ വള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നത്പാട്ടുകാർ നില്പ്പുകാർ എന്ന് വേറെയും ചിലർവെടിത്തടി എന്നു വിളിക്കുന്ന മദ്ധ്യഭാഗത്ത് കാൽ കൊണ്ടു ചവിട്ടി ശബ്ദമുണ്ടാക്കുംഅന്നൊന്നും  കുറ്റി കൊണ്ട് ഇടിക്കുന്ന പതിവില്ലായിരുന്നു.

ഞാൻ ആദ്യം കാണുന്ന വള്ളം വലിയ ദിവാഞ്ജി ആറന്മുളയിൽ നിന്നും വാങ്ങിയതായിരുന്നു അത്രെഎന്റെ അച്ഛൻ എൻ എസ് എസ് കരയോഗം പ്രസിഡന്റായിരിക്കുമ്പോൾ  ആണു പോലും അത് വാങ്ങിയത്.

വള്ളത്തിന്റെ  maintenance  ഒരു സംഭവം തന്നെ യാണ്‌. ആയാപറമ്പു വടക്കെക്കരയിൽ പുത്തൻ തോടിന്റെ കരയിൽ ആണ്‌ ഷെഡ്അവിടെ കയറ്റി മീൻ നെയ്യ് പുരട്ടി  വയ്ക്കും വള്ളത്തീന്റെ തടിയും കയറും ചീത്തയാകാതിരിക്കാൻ.

കളി ഉള്ള സമയങ്ങളിൽ മാത്രമെ വെള്ളത്തിലിറക്കൂ.

അവിട്ടം നാളിലും ചതയം നാളിലും കാലത്തു മുതൽ ഉച്ച വരെ പിള്ളേർക്കു കളിക്കാനുള്ള സമയം ആണ്‌. അപ്പോൾ വെടിത്തടിയിലും അമരത്തും മാത്രം വലിയവർ കയറുംഅത് പിള്ളേരെ കൊണ്ട് നടക്കുന്ന കാര്യം അല്ലല്ലൊ.

അന്നൊക്കെ ഞാൻ തീരെ കൊച്ചായിരുന്നതു കൊണ്ട് വള്ളത്തിൽ കയറുവാൻ പോവില്ലസ്കൂളിൽ ചേർന്നതിനു ശേഷം ആണ്വത്തിൽ കയറുന്നത്.

തിരുവോണം നാൾ കാലത്തെ ഹരിപ്പാട്ടു പോകണംഅമ്മയുടെ വീട് അവിടെയാണ്‌. അവിടെ അമ്മയുടെ അമ്മയും കുഞ്ഞമ്മയുംഅനിയത്തിമാരും ഉണ്ട്.

അഛനെ വീട്ടുകാവൽ ഏല്പ്പിച്ചിട്ട് അമ്മയും ഞങ്ങൾ കുഞ്ഞുങ്ങളും കൂടി ഹരിപ്പാട്ടേക്ക് പുറപ്പെടുംപോകുന്നതിനു മുൻപു തന്നെ അച്ഛനു കാലത്തെ ആഹാരവും ഉച്ചക്കലത്തേക്കുള്ള ആഹാരവും  തയ്യാറാക്കി വച്ചിട്ടാണു പോകുന്നത്.

ഓണത്തിനു കിട്ടുന്ന ഒരു പുതിയ ഉടുപ്പും നിക്കറും ഉണ്ട് അതും ധരിച്ചാണ്‌ യാത്ര

നടന്നും ഓടിയും ചാടിയും ഒക്കെ ഞങ്ങൾ പിള്ളേർആയാപറമ്പു സ്കൂളിനടുത്തെത്തുമ്പോൾ മിക്കവാറും അവിടത്തെ മാടക്കടയിൽ ആരെങ്കിലും സോഡ കുടിക്കുന്നത് ഒരു പ്രത്യേക കാഴ്ച്ച ആയിരുന്നുകുറച്ചു നേരം അത് നോക്കി നില്ക്കും


കടക്കാരൻ സോഡക്കുപ്പിയിൽ ഒരു വിരൽ കടത്തി ഠപ്പ് എന്ന ഒരു ശ്ബ്ദത്തോടെ അതു തുറക്കുന്നതും അന്നേരം അതിൽ നിന്നും ആവി പോലെ ഗ്യാസ് പൊങ്ങുന്നതും , അത് വാങ്ങി ആളുകൾ കുടിക്കുന്നതും ഒരല്ഭുതം ആയിരുന്നുഅതിനു നല്ല മധുരം ആയിരിക്കുംഎന്നും എന്നെങ്കിലും എനിക്കും കുടിക്കണം എന്നും ഒക്കെ വിചാരിച്ച് അങ്ങൻ പോകും.

പക്ഷെ ചോദിക്കാറില്ലകാരണം അമ്മ മാത്രമല്ലെ കൂടെ ഉള്ളുഅമ്മയുടെ കയ്യിൽ പൈസ ഇല്ല എന്നറിയാം.

ഹരിപ്പാട്ടമപലത്തിന്റെ തെക്കു വശത്തു പുത്തൻ റോഡ് (ഇപ്പൊഴത്തെ main Road NH47 കഴിഞ്ഞാൽ പിന്നെ പാടവരമ്പാണ്‌. അല്പസ്വല്പം വെള്ളം കാണും അതിലുള്ള തവ്ളയെയും , പുളകനെയും മീൻ കുഞ്ഞുങ്ങളെയും ഒക്കെ കണ്ടുംചിലപ്പോൾ കൊയ്യാറായിക്കിടക്കുന്ന നെല്മണിയെ കൈ കൊണ്ട് തൊട്ടുംചിലപ്പോൾ പച്ച കതിരുകളിലെ നെല്ലിന്റെ പാൽ വലിച്ചു കുടിച്ചും  നരയങ്ങത് (നരസിംഹത്ത്വീട്ടിൽ എത്തിയാൽ ഞാൻ ഒരോട്റ്റം ആണ്കളപ്പുരക്കലേക്ക്.

അമ്മ അമ്മയുടെ കുഞ്ഞമ്മ യുടെ അടൂത്ത് പോകുംനരയങ്ങതെ വല്യമ്മ എന്നായിരുന്നു ഞങ്ങൾ അമ്മയുടെ കുഞ്ഞമ്മയെ വിളിക്കുക.  എനിക്ക്  വല്യമ്മയെ വല്യ പേടിയായിരുന്നു.

അതിനൊരു കാരണം ഉണ്ട്നേരത്തെ പറഞ്ഞില്ലെ  പുതിയ ഒരു നിക്കറും ഉടുപ്പും കിട്ടും എന്ന്അന്നൊക്കെ നിക്കർ മാത്രമെ ഇടൂകയുള്ളുഅതിനകത്ത് മറ്റൊന്നും ഇടൂന്ന പതിവില്ലഅഴുക്കായാൽ വൈകുന്നേരം പോകുമ്പോൾ ഇടാൻ വേറെ ഇല്ലാത്തതു കൊണ്ട് , കളപ്പുരക്കൽ എത്തിയാൽ ആദ്യം  നിക്കറും ഉടുപ്പും ഊരിക്കളയുംകളിയൊക്കെ അതൊന്നും ഇല്ലാതെയാണ്‌.

പക്ഷെ ഒരിക്കൽ കളിച്ചു കളിച്ച് നരയങ്ങത്ത് എത്തിവല്യമ്മ കണ്ടതും “കോണകം ഉടുക്കതെ നടക്കുന്നൊപിടിയെടാ അവനെ  ചട്ടുകത്തിൽ തീകൊള്ളി കോരിക്കൊണ്ടുവാ” എന്നൊരു അലർച്ച

നമ്മുടെ മർമ്മത്തിൽ തീയിട്ടതു തന്നെ എന്നു പേടിച്ച്  ഒറ്റ ഓട്ടത്തിനു തിരികെ കളപ്പുരക്കൽ എത്തിഅന്നു മുതൽ വല്യമ്മയെ പേടീയായിപ്പോയിഅതു കൊണ്ടവിടെ നില്ക്കാതെ ഞാൻ നേരെ കളപ്പുരക്കൽ പോകുംഅമ്മ വല്യമ്മയുടെ അടൂത്ത് കുറെ നേരം വർത്തമാനം ഒക്കെ പറഞ്ഞ്  അമ്മയുടെ അനിയത്തി - ( വല്യമ്മയുടെ മകൾ), ആങ്ങളമാർ ഇവരെ ഒക്കെ കണ്ട് പതുക്കെ കളപ്പുരക്കൽ എത്തും

കളപ്പുരക്കൽ അമ്മയുടെ അമ്മയുംഅനിയത്തിയും മക്കളുംഎനിക്കു കളിക്കാൻ കൂട്ട്  കുഞ്ഞമ്മയുടെ മക്കൾഒപ്പം കളിക്കാൻ നരയങ്ങത്ത്  ഇന്നും കുഞ്ഞക്കയും എത്തും അങ്ങനെ എനിക്ക് അക്കമാർ മൂന്ന്  കുഞ്ഞക്ക കൊച്ചക്ക വല്യക്ക.

അവിടെ വീടിനു പിന്നിൽ ഒരു വലിയ പ്ലാവുണ്ട്അതിൽ നല്ല ഉയരത്തിൽ നിന്നും വലിയ ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ടാകും

ഊഞ്ഞാലാട്ടംഉപ്പേരി  കയ്യിലെടുത്തിട്ടുള്ളതും തിന്നു കൊണ്ടു തന്നെ നറ്റത്തും

ഒരു ദിവസം കുഞ്ഞക്ക ആടിക്കൊണ്ടിരിക്കുമ്പോൾ ഉറക്കെ ഒരു വിളി കേൾക്കാം ശ്യാമേ ന്ന്.  കുഞ്ഞക്കയെ  വീട്ടിൽ നിന്നും വിളിക്കുന്നതാണ്‌.

അക്കയെ വിടാതിരിക്കുവാൻ വേണ്ടി ഞങ്ങൾ ആട്ടം നിർത്തിച്ചില്ല ഉന്തിക്കൊണ്ടേ ഇരുന്നുനിർത്തിയാലല്ലെ ഇറങ്ങൂ എന്നായിരുന്നു ഞങ്ങളുടെ വിചാരം

നിർത്താൻ പറഞ്ഞിട്ടു ഞങ്ങൾ നിർത്താത്തതു കാരണം മുന്നോട്ടു പോയ പോക്കിൽ അക്ക ദാ എടുത്തൊരു ചാട്ടം.

ഞെട്ടി വിറച്ച ഞങ്ങൾ കാണുന്നത് അക്ക നേരെ നിലത്ത് കാൽ കുത്തി ഓടീ ഒരു പോക്ക്

വീണൂപോകും എന്നു ഭയന്ന ഞങ്ങൾ ചമ്മിപക്ഷെ അതുപോലെ ഒന്നു ചാടാൻ പറഞ്ഞാൽ ദൈവത്തിനാണെ സത്യം ഇന്നും ഞാൻ ചാടില്ല

ഇവരും ഒത്ത് കളിയൊക്കെ കഴിഞ്ഞ്  ഉച്ചയൂണും കഴിഞ്ഞ് തിരികെ നടപ്പ് ആയാപറമ്പത്തേക്ക്

അവിട്ടം നാളിൽ കുഞ്ഞമ്മയും ചിറ്റപ്പനും അക്കമാരും ഒക്കെ ആയാപറമ്പത്ത് വരുംഅന്നവിടെയാണ്‌ എല്ലാവർക്കും ഊണ്‌.

അവിട്ടം നാളിലും കാലത്തെ പിള്ളേരുടെ വക വള്ളം കളിഉച്ചക്കു ശേഷം വള്ളങ്ങൾ എല്ലാം അലങ്കരിച്ച് എല്ലാം കൂടി ഒന്നിച്ചു പാട്ടുപാടി കളിച്ച് രണ്ടൊ മൂന്നൊ പ്രാവശ്യം കിഴക്കു നിന്നും പടിഞ്ഞാറു വരെ പോകും

അന്നൊന്നും മൽസരം ഇല്ലവെറുതെ പാടിക്കളിക്കുകയെ ഉള്ളുഅതുകൊണ്ട് ആർക്കും തുഴയാംകൈ കുഴയുമ്പോൾ നിർത്താമല്ലൊജയിക്കേണ്ട ആവശ്യം ഇല്ലഅതു കൊണ്ടു തന്നെ നാട്ടുകാർ മാത്രം ആയിരുന്നു വള്ളത്തിൽ കയറുന്നതും തുഴയുന്നതും

പിന്നെ അല്പം ചില കുസൃതികൾ ഇല്ലെന്നും പറഞ്ഞു കൂടാ

 കളികാണാൻ കൂടിയിട്ടുള്ള ആളുകൾ രണ്ടു കരകളിലും നില്പ്പുണ്ടാകുംചിലർ നിലത്തായിർക്കുംചിലർ കൊച്ചു വള്ളങ്ങളിൽ ആയിരിക്കുംമറ്റു ചിലർ ചാഞ്ഞു നില്ക്കുന്ന മരക്കൊമ്പുകളിൽ ആയിരിക്കും

രാമായണത്തിൽ ഹനുമാൻ ലങ്കയിലേക്കു ചാടൂന്ന രംഗത്തിൽ അത്കാണുവാൻ വേണ്ടി “”നാലുപാടും നോക്കി നിന്നു വാനരരെല്ലാം“”  എന്ന ഒരു വരി ഉണ്ട്

എല്ലാ വള്ളങ്ങളും ഒന്നിച്ചല്ല പോകുന്നത് എങ്കിൽആയാപറമ്പു വള്ളം ആനാരി കരയുടെ ഭാഗത്തെത്തുമ്പോൾ വരി പാടത്തക്കവണ്ണം പാട്ടുകാർ പ്ലാനിടൂംസൂക്ഷം  നോക്കി നില്ക്കുന്ന ആളുകളെ നോക്കി കൊണ്ട്  വരി ഉറക്കെ പാടൂം.

അവരും ഇതൊക്കെ കണക്കാക്കി തന്നെ ആയിരിക്കും നില്പ്പ്അതു കൊണ്ട് കയ്യിലിരിക്കുന്ന കല്ലു വലിച്ചെറിയും.

പക്ഷെ അതൊന്നും അന്ന് അധികം നീണ്ടു നിന്നിരുന്നില്ലഓണം കഴിഞ്ഞാൽ പിന്നീട് എല്ലാവരും പഴയതു പോലെ കൂട്ടുകാർ മാത്രം

 പിന്നീട് അതും ഉണ്ടായിവൈരാഗ്യം ആയിഓണം കഴിഞ്ഞും ആളെ നോക്കി തല്ലായി അങ്ങനെ ലോകം വളരെ പുരോഗമിച്ചു