Monday, May 28, 2018

ഒരു തിരുപ്പതിക്കഥ

മദ്ധ്യപ്രദേശിൽ ജോലി ചെയ്യുന്ന കാലം. എനിക്ക് അന്നേ പാട്ടിന്റെ അല്പം സുഖക്കേട് ഉണ്ട്. അത് മഹേശിനും പകർന്നു കിട്ടിയിട്ടുണ്ട്. മഹേശ് നടക്കാൻ പ്രായമായത് മുതൽ അവന്റെ അപ്പൂപ്പന്റെ കാറിൽ കയറി ഇരുന്ന് ടേപ് റെകോർഡർ വച്ച് പാട്ടു കേട്ടിരിക്കുന്ന സ്വഭാവക്കാരൻ ആയിരുന്നു,

അതിൽ നിന്നുള്ള പാട്ടുകൾ അവന്റെതായ രീതിയിൽ പാടി - വാക്കുകൾ പറയാൻ ഉറയ്ക്കുന്നതിനു മുൻപ് ഞങ്ങളെ കുറച്ചൊന്നും അല്ല രസിപ്പിച്ചിട്ടുള്ളത്

ഒരു ദിവസം പാടിക്കൊണ്ടു വരുന്നു
“ചില്ലാലെ ചില്ലാലെ ആയൊ ആയൊ ചില്ലാലെ”
അത് ഏത് പാട്ടാണെന്ന് ഇന്നും ഞങ്ങൾക്കറിയില്ല

പിന്നൊന്ന് ഒരു തമിഴ്പാട്ടിന്റെ  കോലം

ഫൂട്ടു വണ്ടിയിലെ
കാട വണ്ടിർക്ക്
കാട ശേയടുക്കും
അട് ഫാണിയായിട്ക്കും

ഗുഡ്സ് വണ്ടിയിലെ ഒരുകാതൽ വന്തിർക്ക് എന്നോ മറ്റൊ ഉള്ള പാട്ടാണ്‌.

ഇനിയും ഉണ്ട് അതൊന്നും ഞാൻ ഇന്നും മറന്നിട്ടില്ല. അല്ല എങ്ങനെ മറക്കാൻ പറ്റും അല്ലെ?

 അവൻ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിച്ചതിന്‌ എന്റെ ചേട്ടൻ അവനൊരു സോണി വാക്മാൻ വാങ്ങി കൊടുത്തു.

അങ്ങനെ നടക്കുന്ന കാലം.

ഞങ്ങളുടെ കമ്പനിയിൽ തന്നെ VPW ന്റെ Secretary ഒരു പയ്യൻ ഉണ്ട്. ഒരു സാധു. പുള്ളിയോട് ഞാൻ പറഞ്ഞതനുസരിച്ച് ആഹാർം എന്റെ വീട്ടിൽ നിന്നാണു കഴിക്കുന്നത്. പുള്ളീക്കാരൻ ആഴച്ചയിൽ കോഴിയും പച്ചകറിയും ഒക്കെ വാങ്ങി കൊണ്ടു വരും.

ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് ഈ വാക്മാനിൽ അല്പം പാട്ടും കേട്ടിട്ട് ജോലിയ്ക്ക് പോകും.

അങ്ങ്നഗ്നെ പോയ ഒരു ദിവസം വാക്മാൻ മുന്‌വശത്തിട്ടിരുന്ന ദിവാനിൽ തന്നെ വച്ചിട്ടു പുള്ളി പോയി.

വൈകുന്നേരം മഹേശ് പാട്ടു കേൾക്കാൻ നോക്കുമ്പോൾ വാക്മാൻ ഇല്ല. എല്ലായിടവും തപ്പി. കാണാനില്ല.
മഹേശിനൊപ്പം കളിക്കാൻ വരുന്ന മറ്റൊരു പയ്യൻ ഉണ്ട്. അവരുടെ Track Record അത്ര നല്ലതലാത്തത് കൊണ്ട് അവനെ വിളിച്ച് ചോദിച്ചു. അവൻ പറഞ്ഞു അവൻ കടിട്ടെ ഇല്ല എന്ന്

എന്നാലും ഞങ്ങൾ പറഞ്ഞു നീ എടുത്തെങ്കിൽ ഇങ്ങ് തന്നേരെ , ഞങ്ങൾ വഴക്കൊന്നും പറയില്ല.
പക്ഷെ അവൻ സമ്മതിച്ചില്ല, പക്സ്രം പറഞ്ഞു ആ സമയത്ത് ഗാവിലെ ഒരു ചെക്കൻ അവിടെ നിന്ന് ചുറ്റി തിരിയുന്നത് കണ്ടാരുന്നു, അവനായിരിക്കും എടുത്തത് എന്ന്.

അടുത്തൊരു ദിവസം  മഹേശ് അവന്റെ വീട്ടിലേക്ക് പോകുമ്പോൾ, അവന്റെ ചേച്ചി പുറത്ത് നിന്നും വിളിച്ച് പറയുന്നു- മഹേശ് വരുന്നുണ്ട് എന്ന്.

തെളിവില്ലാതെയും സാധനം കാണാതെയും ഇരിക്കുമ്പോൾ നമുക്കൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് വെറുതെ ഈച്ചയടിച്ചിരുന്നു. മഹേശ് അവന്റെ വേറെ ഒരു സുഹൃത്തിനോട് വിവരം പറഞ്ഞു - അവന്റെ വാക്മാൻ കാണാതെ പോയി എന്ന്.

ഞങ്ങളുടെ HR Head നായർ സാറിന്റെ ഭാര്യ  ഭൈമിയോടു പറഞ്ഞു  നിങ്ങൾ ഒരു രൂപ തുട്ട് ഒരു തിണുയിൽ കെട്ടി ഉഴിഞ്ഞ് വയ്ക്കുക - അല്പം മഞ്ഞൾപ്പൊടിയും ചേർത്ത്. അത് തിരുപ്പതി ഭഗവാനെ വിചാരിച്ച് അവിടെ വച്ചേക്കുക. നിങ്ങളുടെ സാധനം തിരികെ കിട്ടും. കിട്ടിക്കഴിഞ്ഞ് എപ്പോഴെങ്കിലും ആ പൈസ തിരുപ്പതിയ്‌ല് കൊണ്ടിടണം.

ഭൈമി അത് അനുസരിച്ചു.

ഞാനാണെങ്കിൽ ഭൈമിയെ ഇനി കളിയാക്കാൻ ഒട്ടും ബാക്കി വച്ചില്ല. പിന്നെ തിരുപ്പതി ഭഗവാൻ നിന്റെ ഈ ഒരു രൂപയ്ക്ക് പിന്നാലെ വരാൻ പോവുകയല്ലെ എന്ന് വരെ പറഞ്ഞു.

സംഭവം നടക്കുന്നത് ജൂണിലാണ്‌. സെപ്റ്റംബറിൽ മഹേശിന്റെ കൂട്ടുകാരൻ - അത് അല്പം പ്രായം കൂടിയ ആൾ, അവൻ ജബല്പൂരിൽ പഠിക്കുന്നു. അവൻ മഹേശിനെ വിളിച്ച് അവനു നഷ്ടപ്പെട്ട വാക്മാന്റെ അടയാളങ്ങൾ ചോദിക്കുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ പറയുന്നു സാരമില്ല രണ്ടു ദിവസത്തിനുള്ളീൽ അത് നിനക്ക് കിട്ടും.

നേരത്തെ സംശയിച്ച പയ്യന്റെ ചേട്ടനും ജബല്പൂരിലാണ്‌ പഠിക്കുന്നത്. അവൻ ഇത് വില്ക്കാൻ നടക്കുകയാണത്രെ.

പക്ഷെ ഒരേ കോളനിയിലെ പയ്യൻ പിടിച്ചപ്പോൾ അവനു രക്ഷ പെടാനായില്ല.

അങ്ങനെ അത് തിരികെ ഞങ്ങൾക് ലഭിച്ചു.

ഇപ്പോൾ ജോലി എനിക്കായി. ആ പൈസ തിരുപ്പതിയിൽ എത്തിക്കണ്ടേ?

അത് നീണ്ടു നീണ്ടു പോയി.

ഒരു ദിവസം HR Head ന്റെ ശ്രീമതി Hyderabad നും തിരുപ്പതിക്കും പോകുന്നുണ്ടെന്നറിഞ്ഞ് അത് അവരുടെ കയ്യിൽ ഏല്പ്പിച്ചു.

എന്നാൽ തിരുപ്പതി അപ്പന്‌ അത് അങ്ങനെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

ആ ചേച്ചി ഹൈദ്രബാദിലെത്തുന്ന ദിവസം  വരുടെ ഭർത്താവിന്‌ ഒരു acacident ഉണ്ടായി, അവർ അവിടെ നിന്നു തന്നെ തിരികെ വന്നു. വീണ്ടും ആ പൈസ ഞങ്ങളുടെ അടുത്തെത്തി.

കൊല്ലം 20 ഓളം ആയി. ഇപൊഴാണ്‌ അവിടെ എത്തിക്കാൻ കഴിഞ്ഞത്.

Tuesday, May 15, 2018

ഒരു വെറും കഥ

വീട്ടിൽ പശു കോഴി പട്ടി പൂച്ച ഇവ എന്നും ഉണ്ടായിരുന്നു. ഒരിക്കൽ അമ്മയും ഞാനും കൂടി വടക്കെകരയിൽ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഒരു പൂച്ചയെ കണ്ടു.

സാധാരണ വീടുകളിൽ വളർത്തുന്ന പൂച്ച മനുഷ്യരുമായി വളരെ ഇണങ്ങി അല്ലെ പെരുമാറുക. എന്നാൽ ഇത് അങ്ങനല്ല. ഞങ്ങളെ കണ്ടതും ചാടി ഉത്തരത്തിന്റെ മുകളിലായി  അതിന്റെ ഇരിപ്പ്.
എത്ര വിളിച്ചിട്ടും അത് താഴെ വരുന്നില്ല. അമ്മയ്ക്ക് അതിനെ വളരെ ഇഷ്ടപ്പെട്ടു. അമ്മ അപ്പച്ചിയോടു പറഞ്ഞു ഇതിനു കുഞ്ഞുണ്ടാകുമ്പോൾ ഒരെണ്ണത്തിനെ എനിക്കു വേണം. പറയാൻ കാര്യം  എലിയെ പിടിക്കുന്ന പൂച്ച ആളുകളോട് അകല്ച്ച കാണിച്ച് അവനവന്റെ ഇര തന്നെ തേടിപ്പിടിക്കുന്നവ ആയിരിക്കും അത്രെ. മടിയിൽ കയറിയിരുന്ന് കിന്നരിക്കുന്നവ എലിയെ പിടിക്കില്ല. ശരിയാണ്‌. വയറു നിറഞ്ഞാൽ പിന്നെ എന്തിന്‌  എലിയുടെ പിന്നാലെ പോണം അല്ലെ?

അപ്പച്ചി സമ്മതിച്ചു. നല്ല കറുകറുത്ത ഒരു ച്ചമ്മ ആയിരുന്നു അത്.

അധികം താമസിയാതെ അതിനു കുഞ്ഞുണ്ടായി. അതിനെ കൊണ്ടുവരുന്ന ജോലി എനിക്കുള്ളതായിരുന്നു. ഞാൻ അതിൽ ഒരെണ്ണത്തിനെ വീട്ടിൽ എത്തിച്ചു. അതിന്റെ അമ്മ അതിനുള്ള വേലകൾ മിക്കവാറും പഠിപ്പിച്ചു കഴിഞ്ഞായിരുന്നു, അതിനെ കൊണ്ടു വന്നത്.

ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ ചാലുംതലക്കൽ വാസന്തിചേച്ചിയുടെ പൂച്ചയും പ്രസവിച്ചു. അതിന്റെയും ഒരു കുഞ്ഞിനെ ഞാൻ വീട്ടിൽ കൊണ്ടു വന്നു.

പ്രായം കൊണ്ട് ആദ്യത്തെ കറുത്ത പൂച്ച മൂത്തതായിരുന്നതു കൊണ്ട് അത് സ്വയം ഈ രണ്ടാമത്തെ പൂച്ചക്കുട്ടിയുടെ കാർണ്ണവർ സ്ഥാനം  ഏറ്റെടുത്തു.

ഒരു അമ്മയുടെ സ്ഥാനത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ ഏറ്റെടുത്ത്  പരിപാലിച്ചു.

അടുക്കളയിൽ അടുപ്പു വച്ചിരിക്കുന്ന പാതകത്തിനടിയിൽ ആണ്‌ ഇവരുടെ വാസം. ചെറിയ പൂച്ചയ്ക്ക് പ്രാണികളെ പിടിച്ചു കൊണ്ട് കൊടുത്ത് അത് കഴിക്കുന്നത് കണ്ടിരിക്കും. പക്ഷെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കൊച്ചുപൂച്ച
  മുറുമുറുത്ത് കൊണ്ടാണു പോക്ക്
, ചേച്ചി കൊണ്ടു തന്നതാണെന്നൊന്നും അതിനില്ല, അതിനെ അടുപ്പിക്കുകയും ഇല്ല. പക്ഷെ ചേച്ചി പൂച്ചയ്ക്ക് അതിൽ ഒരു പ്രശ്നവും ഇല്ല.

അതിനു വേണ്ടത് അത് തന്നെ പിടിച്ച്  തിന്നും ചെറുതിനുള്ളത് കൊണ്ടു കൊടുക്കും

എന്നോട് ചേച്ചി പൂച്ചയ്ക്ക് വലിയ ഇഷ്ടമാണ്‌.

വൈകുന്നേരം ഞാൻ സ്കൂളിൽ നിന്നു വരുന്നതും കാത്ത് വേലിക്കരികിൽ ഉണ്ടാകും.

ഞാൻ എത്തിക്കഴിഞ്ഞാൽ വാലുരുമ്മി കൂടെ നടക്കും .

ഞാൻ അതിനെ കയ്യിലെടുത്ത് വീട്ടിൽ എത്തും.

പുസ്തകം  കൊണ്ടു വച്ച് ഷർട്ടും  ഊരിക്കഴിഞ്ഞാൽ അടുക്കളപാതകത്തിനടുത്തേക്കാണ്‌.

അവിടെ ഏട്ടത്തിയമ്മ ചായ ഉണ്ടാക്കുന്നുണ്ടാകും
പാതകത്തിൽ കയറി ഇരുന്ന്, പൂച്ചയെ താലോലിച്ച്, അന്ന് കാലത്ത് പോയത് മുതലുള്ള കഥകൾ ഏട്ടത്തിയമ്മയെ പറഞ്ഞു കേൾപ്പിക്കലാണ്‌ അടുത്ത ജോലി.

അങ്ങനെ അങ്ങനെ പൂച്ച വളർന്നു വരുന്നു.

ഒരു ദിവസം നോക്കിയപ്പോൾ ഒരു കാക്കയെയും കടിച്ചു തൂക്കി കൊണ്ടാണ്‌  ചേച്ചി പൂച്ചയുടെ വരവ്.  കാക്കയെ കൊണ്ടു വന്ന് പതിവു പോലെ പാതകത്തിനടിയിൽ കുടികൊള്ളുന്ന ചെറുപൂച്കയ്ക്ക് കൊടുക്കുന്നു. കാക്കയെ കടിച്ചെടുത്തിട്ട് മുരണ്ടു കൊണ്ട് ചെറുപൂച്ച ഉള്ളിലേക്കു വലിയുന്നു.

പിന്നീടൊരു ദിവസം live ആയി കാക്കയെ പിടിക്കുന്നതും കണ്ടു.

ഇങ്ങനെ താലോലിച്ചു വളർത്തിയത് കൊണ്ട് ചെറുപൂച്ച വെറും മണ്ടി ആയി പ്പോയി. അതിനു തന്നെ ജീവിക്കാനുള്ള അറിവില്ലാതെ ആയിപ്പോയി എന്നു ചുരുക്കം
അത് പുറം ലോകം കാണാൻ പോയില്ല, പുറത്തുള്ള അപകടങ്ങൾ എന്തണെന്നൊ എങ്ങനെ രക്ഷപ്പെടണം എന്നൊ അറിയില്ല

ഒരു ദിവസം ആദ്യമായി അതൊന്നു പുറത്തിറങ്ങി

അതായിരുന്നു അതിന്റെ ആദ്യത്തെയും അവസാനത്തേയും ദിവസം. പുലക്കുടിയിലെ പത്രോസ് എന്നു പേരുള്ള ഒരു പട്ടിയുടെ വായിൽ തീർന്നു അതിന്റെ ജീവിതം.

അന്നു മുതൽ ആ പട്ടി എന്റെ പരമശത്രു ആയിത്തീർന്നു. പക്ഷെ അതിനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. കല്ലെറിയാനും , പശുവിനെ കെട്ടുന്ന കുറ്റി എടുത്തെറിയാനും ഒക്കെ ഒരുപാടു ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും ഏറ്റില്ല

പശുവിനെ കെട്ടുന്ന കുറ്റി എറിയുന്ന കാര്യം പറഞ്ഞപ്പോഴ അത്തരം വേരെ ഒരു സംഭവം ഓർമ്മ വന്നത്.

ഹരിപ്പാട്ടു താമസിക്കുന്ന  ഒരു ദിവസം. അവിടെയും അയല്പക്കത്ത് ധാരാളം പട്ടികൾ ഉണ്ട്.

അവയിൽ രണ്ടെണ്ണം പാടം വഴി വന്ന് നമ്മുടെ പറമ്പിൽ കയറിയത് കണ്ട് ഇതു പോലെ ഒരു കുറ്റിയും എടുത്ത്  അവയുടെ പിന്നാലെ ഓടി.  അടിക്കാൻ പറ്റുന്നതിനു മുൻപേ അവ എന്നെ കണ്ടു  അവ ഓടി. ഒരുപാടു ദൂരം ചെല്ലുന്നതിനു മുന്നെ എന്നാൽ എറിഞ്ഞേക്കാം എന്നു വിചാരിച്ച് കയ്യിലിരുന്ന കുറ്റി എറിഞ്ഞു.

കുറ്റി പട്ടിയ്ക്കു കൊണ്ടില്ല

പക്ഷെ പട്ടി എന്റെ കയ്യിൽ നിന്നും കുറ്റി പോയത് കണ്ടു
അത് തിരിഞ്ഞ് എന്റെ നേരെ ആയി.

അന്നു ഞാൻ തിരിച്ചോടിയ ഓട്ടം ഒളിമ്പിക്സിൽ ആയിരിക്കേണ്ടിയിരുനു, സ്വർണ്ണം ഒന്നല്ല ഒരുപാടു കിട്ടിയേനെ