Saturday, December 03, 2011

forwarded mail

JOKE FOR THE WEEK END..

Brilliant Answers by Banta but the teacher gave him '0' marks only



Q- In which battle did Tipu Sultan die?

A- His last battle !

Q- Where was the declaration of independence signed?
A- At the bottom of the page !

Q- What's the main reason for Divorce?
A- Marriage!

Q- river Ganges flows in which state?
A- Liquid state !

Q- When was Mahatma Gandhi born?
A- On his birthday !

Q- How will u distribute 8 mangoes among 6 people?
A- By preparing mango shake....



Thanks & Regards V?

Wednesday, October 26, 2011

ദീപശിഖാ കാളിദാസന്

മഹാകവി കാളിദാസന്‌ "ദീപശിഖാ കാളിദാസന്‍" എന്ന ഒരു വിശേഷ പേരുണ്ട്‌. അത്‌ എങ്ങനെ ഉണ്ടായി എന്ന് അറിയാമായിരിക്കും അല്ലെ?

പക്ഷെ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിലോ?

അതുകൊണ്ട്‌ അത്‌ ഇവിടെ കുറിക്കാം

കാവ്യങ്ങളില്‍ പലയിടത്തും കാണുന്ന പല പല ഉപമകള്‍ ഉണ്ട്‌. പക്ഷെ ഉപമകളില്‍ ഏറ്റവും നല്ലത്‌ കാളിദാസന്റെതാണ്‌ എന്നാണ്‌ പണ്ടുള്ളവര്‍ പറയുന്നത്‌

"ഉപമാ കാളിദാസസ്യ" ഉപമയാണൊ അത്‌ കാളിദാസന്റെ ആയിരിക്കണം

ഇതിനു കാരണം

രഘുവംശ കാവ്യത്തില്‍ ഇന്ദുമതിയുടെ സ്വയംവരം വര്‍ണ്ണിക്കുന്ന ഒരു രംഗം ഉണ്ട്‌.
ധാരാളം പ്രസിദ്ധരായ രാജാക്കന്മാര്‍ നിരനിരയായി ഇരിക്കുന്നു.

അതിനു നടുവിലൂടെ സ്വയംവരമാല്യവുമായി ഇന്ദുമതി സാവകാശം നടന്നു പോകുന്നു.

ഓരോരോ രാജാവും ഇരിക്കുന്ന ഭാഗത്തെത്തുന്നതിനു മുന്‍പും എത്തുമ്പോഴും അവിടം കടന്നു പോകുമ്പോഴും അതാതു രാജാവിന്റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റത്തെ കാളിദാസന്‍ ഉപമിച്ചത്‌ ഇപ്രകാരം -
രാജവീഥിയിലൂടെ ഒരാള്‍ ഒരു ദീപശിഖയും പിടിച്ചു കൊണ്ട്‌ നടന്നു പോകുമ്പോള്‍ രണ്ടു വശത്തും ഉള്ള കെട്ടിടങ്ങളെ പോലെ എന്ന്

"സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാര്‍ഗ്ഗാട്ട ഇവ പ്രപേദേ
വിവര്‍ണ്ണഭാവം സ സ ഭൂമിപാലഃ"


സ്വയംവരോദ്യുതയായ അവള്‍ യാതൊരു രാജാവിനെ ഒക്കെ കടന്നു പോയൊ അവര്‍,
രാത്രികാലത്ത്‌ സഞ്ചരിക്കുന്ന ഒരു ദീപശിഖയാല്‍ രാജമാര്‍ഗ്ഗത്തിനു ഇരുവശത്തും ഉള്ള ഗോപുരങ്ങളെ പോലെ വിവര്‍ണ്ണഭാവത്തെ പ്രാപിച്ചു

അടുത്തെത്തുമ്പോഴുള്ള തെളിച്ചവും കടന്നു പോകുമ്പോഴുള്ള ചമ്മലും ഇതില്‍ കൂടൂതല്‍ ഭംഗിയായി എഴുതാന്‍ പറ്റുമോ? കാളിദാസനോടു ചോദിച്ചാല്‍ ചിലപ്പോള്‍ ഇതിലും നല്ലത്‌ ഇനിയും ഉണ്ടായിരിക്കും അല്ലെ?

ഇതിപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം ഞാന്‍ മറ്റൊരു ബ്ലോഗില്‍ കണ്ട ഒരു ഉപമ ആണ്‌

നിലവിലുള്ള ജീവികളില്‍ ഓരോരുത്തരുടെയും അവസ്ഥ വ്യത്യസ്ഥമായതും ചിലര്‍ സുഖമുള്ളവരും മറ്റു ചിലര്‍ ദുഃഖമുള്ളവരും ഒക്കെ ആകുന്നത്‌, അവരവരുടെ മുജ്ജന്മകര്‍മ്മഫലം ആണ്‌ എന്ന് പറഞ്ഞു കേള്‍ക്കുന്നു.

അതിന്‌ വഴിയില്‍ കാണാവുന്ന ഒരു ഉദാഹരണം ഇതിലും ഭംഗിയായി പറയാന്‍ പറ്റുമോ?
"
രണ്ട്‌ പേരും ഒരേ സ്ഥലത്തേക്കാണ്‌ പോകുന്നത്‌.എന്നിട്ടും അതില്‍ ഒരാള്‍ക്കുമാത്രം പണം കൊടുത്തത്‌ ശരിയായില്ല. മറ്റ്‌ എത്രയോ വഴിയാത്രക്കാര്‍ പോകുന്നു അവര്‍ക്കാര്‍ക്കും പണം നല്‍കാതെ ഈ ആള്‍ക്കു മാത്രം എന്തിനാണ്‌ പണം നല്‍കിയത്‌ ? അതു വിവേചനമല്ലെ?

"

ബാക്കി ഇവിടെ വായിക്കുക

Tuesday, October 11, 2011

സര്‍വതോഭദ്രം

സംസ്കൃതത്തിലെ മഹാകാവ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം എന്നു പ്രസിദ്ധമായ മാഘന്റെ ശിശുപാലവധത്തിലെ ചില ശ്ലോകങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. http://magham.blogspot.com ല്‍

അതില്‍ ഒന്ന് ഇവിടെ repost

സര്‍വതോഭദ്രം
സകാരനാനാരകാസ
കായസാദദസായകാ
രസാഹവാവാഹസാര
നാദവാദദവാദനാ

the peculiarity of this sloka is better explained in this table below- typing the sloka in the table starting from the forth line second time, read it in any way the same sloka is got


"

ലക്ഷണം "തദിഷ്ടം സര്‍വതോഭദ്രം ഭ്രമണം യദി സര്‍വതഃ"


{Note :All these slokas are from maaghaa's Sisupaalavadham 19thchapter where he is proving his command over the language. Thischapter is dealing with the yuddha between sisupaala sainayam andbalabhadrasainyam when Sisupaala sainyam is going to attackpradyumna when pradymna gets the edge-and here it says,}-

ഉത്സാഹികളായ അനേകവിധം , ശത്രുസൈന്യത്തിണ്റ്റെ ഗതിവിശെഷത്തേയും ശരീരത്തേയും നശിപ്പിക്കുന്ന ബാണങ്ങളുള്ളതും, യുദ്ധാനുരാഗിണികളായ ശ്രേഷ്ഠങ്ങളായ കുതിരകളുടെ ചിനപ്പു പൊലെ തോന്നുന്ന ഭേരീനാദത്തോടും കൂടിയ (--ആ സൈന്യം)

തീവണ്ടിപുരാണം

തീവണ്ടിപുരാണം പലതു വന്നപ്പോള്‍ പഴയത്‌ ഒന്നുകൂടി ഓര്‍ത്തു

ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .
Repost from http://indiaheritage.blogspot.com/2007/03/blog-post.html
വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?

(
NB -----

"തീവണ്ടിയാപ്പീസിലനേകമട്ടായ്‌
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
--- )

Tuesday, October 04, 2011

മലയാളി പിള്ളേര്‍ക്ക്‌ റിറ്റേണ്‍ യാത്ര ഫ്രീ

പഥികന്‍ ജി തീവണ്ടിയാത്ര രണ്ടു ഘട്ടങ്ങളായി എഴുതി. രണ്ടിലും റ്റിറ്റി യുടെ അക്രമം

ഈ റ്റിറ്റി അക്രമത്തെ കുറിച്ച്‌ ഒരു തമാശ കഥയുണ്ട്‌ അതു മിക്കവര്‍ക്കും അറിയാമായിരിക്കും
അല്ലെ
എന്നാല്‍ അറിയാത്തവര്‍ക്കു വേണ്ടി ദാ ഇവിടെ

ഒരിക്കല്‍ രണ്ടു മലയാളി കുട്ടികള്‍ പഞ്ചാബില്‍ പഠിക്കാന്‍ പോയി

രണ്ടും രണ്ട്‌ അശു പിള്ളേര്‍

പഞ്ചാബികളൊ കാളകൂറ്റന്മാരെ പോലെ ഉള്ള കുട്ടികള്‍.

ഈ അശുക്കളെ അവര്‍ നല്ലവണ്ണം റാഗു ചെയ്തു രസിച്ചു.

പാവം പിള്ളേര്‍ എന്തു ചെയ്യാന്‍. അനുഭവിക്കുക തന്നെ.
അങ്ങനെ അങ്ങനെ ഒരു അവധിദിവസം വന്നു.

അവധിദിവസങ്ങളില്‍ ഹോസ്റ്റലില്‍ നിന്നാല്‍ അപക്കടം ആണെന്നു തോന്നിയിട്ട്‌ പിള്ളേര്‍ കാശ്മീരിലേക്കു ടൂറു പോകാന്‍ തീരുമാനിച്ചു.

ഈ വിവരം രണ്ടു പഞ്ചാബികള്‍ എങ്ങനെയോ മണത്തറിഞ്ഞു.
റെയില്‌വെ സ്റ്റേഷനില്‍ പിള്ളേര്‍ എത്തി ടിക്കറ്റിനു ക്യു നില്‍ക്കുമ്പോള്‍ രണ്ടു പഞ്ചാബികളും പിന്നില്‍

പിള്ളേറില്‍ ഒരാള്‍ കാശ്മീരിനു ഒരു ടികറ്റ്‌ എടുത്തു
മറ്റവന്‍ ചുമ്മാ നിന്നു

പഞ്ചാബികള്‍ രണ്ടു പേര്‍ക്കും കൂടി ചേര്‍ന്ന് ഒരു ടിക്കറ്റ്‌ എടുത്തു.

ട്രെയിന്‍ വരാന്‍ കാത്തു നിന്നപ്പോള്‍ പഞ്ചാബികള്‍ക്കു സംശയം ഇനി ഒരുത്തനെ പോകുന്നുള്ളാരിക്കും. ഒരുത്തന്‍ എങ്കില്‍ ഒരുത്തന്‍. ഏതായാലും അവനെ പൊരിക്കാം. അവര്‍ ചോദിച്ചു
"എന്താ രണ്ടുപേരും പോകാതെ ഒരാള്‍ മാത്രം പോകുന്നത്‌?"

പിള്ളേര്‍ പറഞ്ഞു " അയ്യൊ ഞങ്ങള്‍ രണ്ടുപേരും പോകുന്നുണ്ട്‌"

"അതിനു നീ ഒരു റ്റിക്കറ്റേ എടുത്തുള്ളല്ലൊ" പഞ്ചാബി

പിള്ളേര്‍ പറഞ്ഞു " അതു ഞങ്ങള്‍ മലയാളികള്‍ രണ്ടു പിള്ളേര്‍ക്ക്‌ ഓണ്‌വേര്‍ഡ്‌ ജേണി രണ്ടുപേര്‍ക്ക്‌ ഒരു ടിക്കറ്റ്‌ മതി"

അങ്ങനെ ട്രെയിന്‍ വന്നു

രണ്ടു കൂട്ടരും കയറി. ഉള്ളിലും പിള്ളേര്‍ക്ക്‌ അവശത തന്നെ. നിവൃത്തിയില്ലാതെ ഇരിക്കുമ്പോള്‍ ഒരറ്റത്ത്‌ റ്റി റ്റി കയറുന്നതു കണ്ടു. പെട്ടെന്ന് രണ്ടു പിള്ളേരും കൂടി എഴുനേറ്റ്‌ എതിര്‍വശത്തെ കക്കൂസില്‍ പോയി കതകടച്ചു.

റ്റി റ്റി പരിശോധന നടത്തി നടത്തി ആ അറ്റത്തെത്തി. ആരോ അങ്ങോട്ടു പോകുന്നതു നേരത്തെ കണ്ട റ്റി റ്റി കക്കൂസിന്റെ വാതിലില്‍ മുട്ടി. അകത്തു നിന്നും ചോദ്യം " ആരാ"

റ്റി റ്റി " റ്റികറ്റ്‌ ചെക്‌'
കതകിന്റെ ഒരു വശം അല്‍പം തുറന്ന് ഒരു കയ്‌ മാത്രം വെളിയില്‍ വന്നു ടികറ്റ്‌ നീട്ടിക്കൊണ്ട്‌.

അതു മേടിച്ചു വരച്ചു തിരികെ നല്‍കിയിട്ട്‌ റ്റി റ്റി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പിള്ളേര്‍ രണ്ടും അവരവരുടെ സ്ഥലത്തു വന്നിരുന്നു.

പഞ്ചാബികള്‍ക്ക്‌ അസൂയ ഉണ്ടായി എങ്കിലും സന്തോഷമായി ഒരു വേല പഠിച്ചല്ലൊ ആഹാ ഇനി മുതല്‍ യാത്രയ്ക്ക്‌ രണ്ടു പേര്‍ക്ക്‌ ഒരു ടിക്കറ്റ്‌ എന്തു സുഖം

അങ്ങനെ കാശ്മീരില്‍ എത്തി

അവിടെയും പിള്ളേരുടെ പിന്നാലെ നടനു ശല്യം ചെയ്ത്‌ അവസാനം തിരികെ പോരേണ്ട സമയം ആയി.

നാലു പേരും സ്റ്റേഷനില്‍ എത്തി

പഞ്ചാബികള്‍ ക്യൂവില്‍ നിന്നു. പുതിയ ബുദ്ധി ഉപയോഗിച്ച്‌ ഒരു ടിക്കറ്റ്‌ എടുത്തു.

മലയാളി പിള്ളേര്‍ അവിടെ ഇരിക്കുന്നതെ ഉള്ളു ടികറ്റ്‌ എടുക്കുന്നില്ല.

പഞ്ചാബികള്‍ ചോദിച്ചു " എന്താ നിങ്ങള്‍ വരുന്നില്ലെ?"

പിള്ളേര്‍ "ഉണ്ട്‌"

പഞ്ചാബി " പിന്നെ എന്താ ടിക്കറ്റ്‌ എടുക്കാത്തത്‌?"

പിള്ളേര്‍ " അതു ഞങ്ങള്‍ മലയാളി പിള്ളേര്‍ക്ക്‌ റിറ്റേണ്‍ യാത്ര ഫ്രീ യാ"

ശെടാ ഇനി അതെങ്ങനെയാണൊ പോലും. പഞ്ചാബികള്‍ അസ്വസ്ഥരായി.

ട്രെയിന്‍ വന്നു

പഴയതു പോലെ ശല്യപ്പെടുത്തലും മറ്റുമായി യാത്ര തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളി പിള്ളേര്‍ എഴുന്നേറ്റു പറഞ്ഞു "ദാ റ്റി റ്റി വരുന്നു "

ഇതു പറയലും അവര്‍ ചൂണ്ടിയതിനു എതിര്‍വശത്തുള്ള കക്കൂസിനു നേരെ യാത്ര ആയി. ഒപ്പം തന്നെ ആദ്യമായതിന്റെ വെപ്രാളത്തോടു കൂടി പഞ്ചാബികളും എത്തി ഒരു വശത്തെ കക്കൂസില്‍ കയറി കതകടച്ചു.

മലയാളി പീള്ളേര്‍ കുറെ നേറം കാത്തു നിന്നതിനു ശേഷം പതിയെ തങ്ങളുടെ കയ്യിലെ പഴയ ടിക്കറ്റ്‌ അടുത്തു. പിന്നീട്‌ പഞ്ചാബികള്‍ ഒളിച്ച കക്കൂസിന്റെ കതകില്‍ മുട്ടി "ടിക്കറ്റ്‌ ചെക്‌"

ഒട്ടും താമസിച്ചില്ല ടിക്കറ്റോടു കൂടി പഞ്ചാബികളില്‍ ഒരുത്തന്റെ കൈ വെളിയില്‍ വന്നു. ആ ടിക്കറ്റ്‌ വാങ്ങി പോകറ്റില്‍ ഇട്ടിട്ട്‌ പഴയ ടികറ്റ്‌ പിള്ളേര്‍ തിരികെ നല്‍കിയിട്ട്‌ അവരുടെ സീറ്റില്‍ വന്നിരുന്നു

ശേഷം ചിന്ത്യം

Saturday, October 01, 2011

ചിത്രപ്രശ്നം







കുറച്ചു പടങ്ങള്‍
ഇത്‌ എന്തൊക്കെ ആണെന്നു പറയാമോ?

ക്ലു ഒന്നും ആവശ്യം വരും എന്നു തോന്നുന്നില്ല അഥവാ വേണം എങ്കില്‍ പിന്നീട്‌

Friday, September 02, 2011

എന്നോടെന്തിനീ പിണക്കം?









ഞങ്ങളുടെ ചെറിയ ബാല്‍കണിയില്‍ ഉള്ള സ്ഥലത്ത്‌ വച്ച ചെടികള്‍ എല്ലാം നിറയെ പൂത്തു.

പുറത്ത്‌ വെളിസ്ഥലമായി കിടക്കുന്നടത്തെല്ലാം പൂക്കള്‍


പക്ഷെ ഈ ബാള്‍സത്തിനു മാത്രം പൂവില്ല. ഇതിനെന്നല്ല ഇതിനോടൊപ്പം പാകി കിളിച്ച ഒരു ഇരുപത്തഞ്ചു ചെടികള്‍ ഒന്നിനും പൂവില്ല

ആരോഗ്യമില്ലാഞ്ഞല്ല.

പൂക്കാനറിയാഞ്ഞിട്ടുമാകില്ല. കാരണം ഇതിന്റെ അമ്മച്ചെടി അതോ അച്ഛന്‍ ചെടിയോ ദാ കഴിഞ്ഞ നവംബറില്‍ പൂത്തുനിക്കുന്നതാണ്‌ മുകളില്‍.

ഇതിനെ ചിരൈയ്യ ഫൂല്‍ എന്നാണ്‌ ഇവിടത്തുകാര്‍ വിളിക്കുന്നത്‌









സമാധാനമായി ഇപ്പൊ പിണക്കമൊക്കെ മാറി ഓരോരുത്തരായി പൂത്തു തുടങ്ങി

Friday, August 26, 2011

ആയുര്‍വേദം വികസിക്കണം ?

ആയുര്‍വേദം പഠിക്കുന്നതിനിടയിലാധുനികവും പഠിക്കുന്നതിനെ കുറിച്ച്‌ ചിലര്‍.

ആയുര്‍വേദം വളരണം വികസിക്കണം എന്നു ഒരു വാദം.

ആയുര്‍വേദം വികസിക്കണം എന്നതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?

ആയുര്‍വേദത്തിലെ കഷായങ്ങള്‍ മധുരമുള്ള സിറപ്പാക്കണം എന്നാണോ?

ആയുര്‍വേദഗുളികകള്‍ കാപ്സൂളാകണം എന്നാണൊ?

ആയുര്‍വേദമരുന്നുകള്‍ കുത്തിവയ്ക്കണം എന്നാണോ?

ആയുര്‍വേദഡോക്റ്റര്‍മാര്‍ പഴയ ഉപകരണങ്ങള്‍ എല്ലാം പുതുക്കിപ്പണിത്‌ ശസ്ത്രക്രിയ ചെയ്യണം എന്നാണൊ?

ആയുര്‍വേദവിദഗ്ദ്ധര്‍ രോഗങ്ങളെ ഒക്കെ ഇംഗ്ലീഷില്‍ പേരിട്ടു വിളിക്കണം എന്നാണൊ?

റിസര്‍ച്‌ ചെയ്ത്‌ ആയുര്‍വേദം വളര്‍ത്താന്‍ ആവശ്യപ്പെടുന്നവരും എന്തൊക്കെ ആണ്‌ ഉദ്ദേശിക്കുന്നത്‌ എന്നു ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

ഇനി ഞാന്‍ എന്റെ ഒരു അനുഭവം വിശദീകരിക്കാം.

ഇത്‌ ഒരു മഹാകാര്യം ഒന്നും അല്ല പക്ഷെ ആയുര്‍വേദചികില്‍സ എന്താണ്‌ എന്ന് സൂചിപ്പിക്കാന്‍ ആണ്‌.

ഞാന്‍ ബി എ എം മൂന്നാം വര്‍ഷം പഠിക്കുന്ന കാലം . എന്റെ അയല്‍ വാസിയായ ഒരു അധ്യാപകന്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ പ്രശനം കുറെ നാളുകളായി അദ്ദേഹത്തിന്റെ തലയില്‍ മുഴുവന്‍ ചിരങ്ങു പോലെ വട്ടം വട്ടം അളിഞ്ഞളിഞ്ഞ്‌ മുടി ഒക്കെ പോയി. നാറ്റവും ഉണ്ട്‌. കുറെ ചികില്‍സകള്‍ ഒക്കെ ചെയ്തു - ഹരിപ്പാട്ടും ചുറ്റുവട്ടത്തും ഉള്ള ആയുര്‍വേദ, അലോപതി, ഹോമിയൊപതികള്‍ എല്ലാം പക്ഷെ ഫലം നാസ്തി. ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥ - കുട്ടികളുടെ മുന്നില്‍ ഈ നാറ്റവും കൊണ്ട്‌ പോകാന്‍ വയ്യ. എന്റെ സാറന്മാരോടാരോടെങ്കിലും ചോദിച്ച്‌ ഒരു പരിഹാരം നിര്‍ദ്ദേശിക്കണം.

ഇതെല്ലാം ഒരു കടലാസില്‍ എഴുതി മേടിച്ച്‌ തിരികെ കോളേജില്‍ എത്തി അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകനായ ശ്രീ കൃഷ്ണന്‍ മൂസ്സ്‌ മാഷിനെ കണ്ടു. രോഗവിവരം എല്ലാം അറിഞ്ഞ ശേഷം അദ്ദേഹം ഒരു കുറിപ്പടി എഴുതാന്‍ എനിക്കു പറഞ്ഞു തന്നു. രോഗിയെ കാണാത്തതുകൊണ്ട്‌ ഈ മരുന്നു കഴിച്ചിട്ട്‌ വിവരം അറിയിക്കുവാന്‍ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വന്നു. വെള്ളം ഒലിക്കല്‍ കൂടി തുടങ്ങി അപ്പോഴത്തെ അവസ്ഥ. രോഗം അല്‍പം മോശമായി.

അന്ന് മൂസ്‌ മാഷ്‌ അവധി. ഇനി ആരെ കാണും? അവിടെ തന്നെ ഡോ ഭരതരാജന്‍ എന്ന ഒരു സാറുണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ടു പഴയ വിവരങ്ങള്‍ എല്ലാം പറഞ്ഞു. കൊടുത്ത മരുന്നുകള്‍ പറഞ്ഞു. പുതിയ കത്തും കാണിച്ചു. അതെല്ലാം വിശദമായി പരിശോധിച്ച അദ്ദേഹം പറഞ്ഞു.

അപ്പോള്‍ കൊടുത്ത കഷായം മാറ്റണം.
രോഗിയെ രണ്ടു പേരും കണ്ടിട്ടില്ല. ഉപശയം എന്ന രീതിവച്ച്‌ അനുമാനിക്കുകയാണ്‌.

എടൊ എങ്കില്‍ ഈ കഷായം കൊടുക്കൂ., ബാക്കി മരുന്നുകളെല്ലാം പഴയതു തന്നെ മതി. ആറു ദിവസം കൊടുത്താല്‍; അതെല്ലാം ഉണങ്ങി പൊടിപോലെ ആകും.
പിന്നെ മാറണം എങ്കില്‍ തക്രധാര ചെയ്യണം അതിനിവിടെ വരാന്‍ പറഞ്ഞാല്‍ മതി.

പുതിയ കഷായ കുറിപ്പടിയും എന്നെ കൊണ്ട്‌ എഴുതിച്ചു.

അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭൈച്ചു. കഷായം ആറു ദിവസം കഴിച്ചശേഷമുള്ള എഴുത്തും വന്നു. തലയിലെ പൊറ്റകള്‍ എല്ലാം ഉണങ്ങി വെളുത്ത പൊടി പോലെ ആയി. പഴുപ്പും നാറ്റവും എല്ലാം പോയി. ഇനി എപ്പൊഴാ ധാരയ്ക്കു വരേണ്ടത്‌? പക്ഷെ അതോടൊപ്പം തന്നെ അദ്ദേഹത്തെ അലട്ടുന്ന മറ്റൊരു പ്രശ്നം കൂടി പറഞ്ഞു.

വിവാഹം കഴിഞ്ഞ്‌ ആറു കൊല്ലങ്ങള്‍ ആയി. രണ്ടു പേരും സ്കൂള്‍ അദ്ധ്യാപകര്‍. ഇതു വരെ ഭാര്യ ഗര്‍ഭിണി ആയിട്ടില്ല അതിന്റെയും പരിശോധനകളും ചികില്‍സകളും എല്ലാം മുറ പോലെ നടക്കുന്നു. അതിനു കൂടി എന്തെങ്കിലും പരിഹാരം ഉണ്ടാകുമൊ?

അവിടെ തന്നെ ഉള്ള ഒരു ആയുര്‍വേദ റിസെര്‍ച്‌ വിംഗ്‌ ഉണ്ട്‌ അവിടെ ഒരു പിള്ള മാഷ്‌ ഉണ്ട്‌ ഡൊ മാധവന്‍ പിള്ള. അദ്ദേഹം ഇക്കാര്യത്തില്‍ പഠനം നടത്തുന്നു സ്വന്തമായി. അദ്ദേഹത്തിനോടു വിവരം പറഞ്ഞു. അദ്ദേഹം, പറഞ്ഞു ഏതായാലും ധാരയ്ക്കു വരുമ്പോള്‍ രണ്ടു പേരോടും കൂടി വരാന്‍ പറയൂ.

പറഞ്ഞ പ്രകാരം രണ്ടു പേരും വന്നു.
ഇരുവരെയും പിള്ളമാഷുടെ മുന്നില്‍ എത്തിച്ചു. അദ്ദേഹം ഒരു മുക്കാല്‍ മണിക്കൂര്‍ ഇരുവരുമായി കുശലപ്രശ്നങ്ങള്‍ നടത്തി.

ഞങ്ങള്‍ മൂന്നാം കൊല്ലക്കാര്‍ രോഗികളൊടു ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലായി ഒന്നും തന്നെ ചോദിച്ചുകേട്ടില്ല. ചോദ്യോത്തരങ്ങള്‍ അല്ലാതെ രോഗികളെ സ്പര്‍ശികുക പോലും ചെയ്തില്ല.

അതെല്ലാം കഴിഞ്ഞ്‌ അദ്ദേഹം എന്നോടു പറഞ്ഞു.
എടൊ ഒരു കുറിപ്പടി എഴുത്‌. മരുന്നു പറഞ്ഞു ഇതങ്ങു കഴിക്കാന്‍ പറ. ഞാന്‍ കുറിപ്പടി എഴുതി. അവരുടെ കയില്‍ കൊടുത്തു

എത്ര നാള്‍ കഴിക്കണം? രോഗിയുടെ ചോദ്യം,

ഗര്‍ഭം ഉണ്ടാകുന്നതു വരെ സാറിന്റെ മറുപടി.

എണീറ്റു പോകാന്‍ തുടങ്ങുന്ന രോഗി ഒരു കവര്‍ മേശപ്പുറത്തു വയ്ക്കാന്‍ നോക്കുന്നു.

എടുക്കടൊ അത്‌ സാറിന്റെ അലര്‍ച്ച. എനിക്കു ജീവിക്കാന്‍ ഉള്ള ശമ്പളം കിട്ടുന്നുണ്ട്‌. ഇതിന്റെ ഒന്നും ആവശ്യം ഇല്ല. നിങ്ങള്‍ക്കു പോകാം

(ഒരു പൈസ പോലും ചെലവുണ്ടായില്ല രണ്ടു കൂട്ടര്‍ക്കും

ഇന്ന് ഒരാശുപത്രിയില്‍ ചെന്നാലൊ ഡൊക്റ്റര്‍ക്കു ചെലവ്‌, ലാബ്‌ കാര്‍ക്കു ചെലവ്‌ രോഗിക്കു ചെലവ്‌ ചെലവോടു ചെലവ്‌)

രോഗികളെ പുറത്താക്കിയിട്ട്‌ ഞാന്‍ തിരികെ സാറിനടുത്തെത്തി.

അവര്‍ക്കു കുറിക്കുന്നമരുന്ന്‌ പ്രസൂതിതന്ത്രത്തിലൊ വന്ധ്യാചികില്‍സിതത്തിലൊ ഉള്ള ഏതെങ്കിലും മരുന്ന് ആയിരിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്‌. പക്ഷെ കുറിച്ചതോ വാതവ്യാധിചികില്‍സിതത്തില്‍ നിന്നും

അതിന്റെ യുക്തി എന്താണ്‌ എന്നറിയണം. അതിനായിരുന്നു തിരികെ പോയത്‌.

അതു ചോദിച്ചതും ആ മരുന്നിന്റെ ഫലശ്രുതി ചൊല്ലാന്‍ എന്നോടു പറഞ്ഞു. ഞാന്‍ മൂന്നാം വര്‍ഷമല്ലെ ആയുള്ളു എന്നു പറഞ്ഞപ്പോള്‍ അഷ്ടാംഗഹൃദയം എടുത്ത്‌ കയ്യില്‍ തന്നു

പിന്നെ ഒരു മണിക്കൂര്‍ ക്ലാസ്‌.

മൂന്നുമാസമായപ്പോഴേക്കും അവര്‍ ഗര്‍ഭിണി ആയി --
(ഇനി ചരിത്രം തുടരുനില്ല ഒരു നീണ്ട കഥ പോലെ കുറേ ഉണ്ട്‌ അതുകാരണം)

മൂന്നു മക്കളുമായി അവര്‍ ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു.

എന്നാല്‍ അനുബന്ധവും കൂടി പറയാം.

ഇവര്‍ ഗര്‍ഭിണി ആയതറിഞ്ഞശെഷം പലരും എന്നോടു ചോദിച്ചു എടൊ അവര്‍ക്ക്‌ എന്തു മരുന്നായിരുന്നു കൊടൂത്തത്‌?

പിന്നെ വരുന്ന എല്ല വന്ധ്യതയ്ക്കും മരുന്ന്‌ അതായിരിക്കും അല്ലെ? അതല്ലെ ആധുനിക ഫാര്‍മൊകോപിയ

അതു തന്നെ ആയിരുന്നോ അനില്‍ ആ കമന്റില്‍ എന്നോടു ചോദിച്ച specificity?

ആയുര്‍വേദം അത്തരം ഒരു സാധനം അല്ല

അതു വളരെ അധികം കണ്ടറിഞ്ഞ എന്നെ പോലെ ഉള്ളവര്‍ക്ക്‌ അതു ദഹിക്കുകയും ഇല്ല

ഇനി മറ്റൊരനുബന്ധം ഡൊ സൂരജിനു പറയാന്‍ സാധിക്കുന്നത്‌
ഇത്‌ അത്ര വലിയ കാര്യം ഒന്നും അല്ല ചിലര്‍ക്ക്‌ താമസിച്ചെ കുട്ടികളുണ്ടാകൂ അവര്‍ ചികില്‍സിച്ചില്ലായിരുന്നു എങ്കിലും കുട്ടികള്‍ ഉണ്ടായെണെ

തൃപ്തിയായല്ലൊ

Thursday, August 11, 2011

The Great Migration


പടം കണ്ടാല്‍ ഓണത്തിനു ഉണ്ടാക്കിയ മുറുക്ക്‌ ഒടിച്ചിട്ടിരിക്കുകയാണെന്നു തോന്നും അല്ലെ ?





ഇവരെല്ലാവരും കൂടി എങ്ങോട്ടാണു പോകുന്നത്‌ എന്നറിയില്ല

ഏതായാലും അത്യാവശ്യമായി പോകുകയാണ്‌

മൊബെയില്‍ കൊണ്ട്‌ എടൂത്തതാ അതുകൊണ്ട്‌ ഇത്രയൊക്കെയെ ഉള്ളു

Sunday, August 07, 2011

എന്റെ കേരളം എത്ര സുന്ദരം

രാത്രി ഊണു കഴിക്കുന്നതിനു വേണ്ടി ചെന്നപ്പോള്‍ ടി വിയില്‍ ഒരു സിനിമ നടക്കുന്നു ' മിമിക്സ്‌ പരേഡ്‌" എന്നൊ മറ്റൊ ആണെന്നു തോന്നുന്നു പേര്‌
എന്താ നല്ല സീന്‍

ഒരുത്തന്‍ ഒരു പെണ്ണിന്റെ വീട്ടിലേക്കു വിളിച്ച്‌ പാട്ടു പാടി സുഖിപ്പിക്കുന്നു . പിന്നെ പ്രേമിക്കുന്നു എന്നു പറയുന്നു .
അവള്‍ അതിഷ്ടമല്ലെന്നു പറഞ്ഞിട്ടു പിന്മാറിയില്ലെങ്കില്‍ അവന്റെ ഷേപ്പു മാറ്റുമെന്നു പറയുന്നു.

അപ്പോള്‍ അവന്‍ പറയുന്നു അവളുടെ ഷേപ്പു മാറ്റും എന്ന്

അടുത്ത ദിവസം കഥാനായകന്‍ റോഡിന്റെ നടുക്ക്‌ നിര്‍ത്തിയിട്ട മോടൊര്‍ ബൈകിന്റെ മുകളില്‍ ചാരിക്കിടന്നു പെണ്ണിനെ നോക്കുന്നു.
പിന്നീട്‌
പെണ്ണിന്റെ ആങ്ങളമാര്‍ കാറിനകത്ത്‌ അവനെ വിളിച്ചു കയറ്റി പൂശുന്നു

അതിനടുത്ത ദിവസം ഇവന്റെ കൂട്ടുകാര്‍ എല്ലാവരും കൂടി പെണ്ണിന്റെ ആങ്ങളമാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇടിക്കുന്നു

മിനിറ്റീച്ചറുടെ നാട്ടിലെ കല്ല്യാണത്തിന്റെ റാഗിങ്ങും എല്ലാം കൂടി കേട്ടപ്പോള്‍ ആഹാ എന്റെ കേരളം എത്ര സുന്ദരം
കൊതിയാകുന്നു

Monday, August 01, 2011

എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ - എട്ട്‌

എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -ഏഴ്‌ ഇവിടെ

നാടകത്തിനുള്ള രണ്ടു പാട്ടുകളും പലതവണ വായിച്ചും മൂളിയും ഒക്കെ നോക്കി. നോ രക്ഷ. ഈണം ഒന്നും വരുന്നില്ല. എല്ലാ ദിവസവും ഓര്‍മ്മ വരുമ്പോഴൊക്കെ എടുത്തു നോക്കും ഒരു രക്ഷയും ഇല്ല.
അങ്ങനെ അങ്ങനെ ഗാനമേളയുടെ പരിശീലനവും തുടരെ നടക്കുന്നു.

നാടകത്തിന്റെ പശ്ചാത്തലസംഗീതവും ഞങ്ങള്‍ തന്നെ ചെയ്യണം. അതു പിന്നെ പ്രശ്നമുള്ള കാര്യമല്ലല്ലൊ

ഞാന്‍ പറഞ്ഞു അതു നമുക്ക്‌ പിന്നീടു നോക്കം നാടകത്തിന്റെ കഥ പറഞ്ഞു തരണം അതിന്റെ റിഹേഴ്‌സല്‍ ഞങ്ങള്‍ വന്നു കാണാം. പിന്നെ പരിപാടിയുടെ രണ്ടു ദിവസം മുന്‍പു നോക്കിയാല്‍ മതി.

എന്റെ ഒപ്പം നല്ല കലക്കന്‍ രണ്ട്‌ ഗിറ്റാറിസ്റ്റും, നല്ല തബലിസ്റ്റും, ഒരു സാമാന്യം വയലിനിസ്റ്റും ഉണ്ട്‌. പിന്നെ എനിക്കെന്തു പേടിക്കാന്‍.

അങ്ങനെ അവര്‍ നാടക റിഹേഴ്‌സല്‍ തുടങ്ങി. പാട്ടിന്റെ സ്ഥാനം അന്ന് ഒഴിച്ചിട്ടു.

പക്ഷെ പരിപാടി അടൂക്കുംതോറും നാടക സംവിധായകന്‍ വാശിപിടിച്ചു - ഒപ്പം പശ്ചാത്തലക്കാര്‍ കൂടി വേണം.

ഞങ്ങള്‍ക്കെവിടെ സമയം? ഞാന്‍ പറഞ്ഞു നാടകത്തിന്റെ പശ്ചാത്തലം പ്രശ്നമുള്ള കാര്യമല്ല എന്നാല്‍ ഗാനമേള അങ്ങനെ അല്ല അതുകൊണ്ട്‌ നിങ്ങളുടെ കൂടെ മൂന്നു മണിക്കൂര്‍ ചെലവാക്കാന്‍ എല്ലാ ദിവസവും സാധ്യമല്ല. അത്‌ അവസാനത്തെ രണ്ടു ദിവസം ചെയ്യാം

അദ്ദേഹത്തിന്‌ അതു തൃപ്തിയായില്ല.

അദ്ദേഹം ആലപ്പുഴയില്‍ നിന്നും മറ്റൊരു ടീമിനെ വരുത്തി. പാട്ടിന്റെ കാര്യം എന്തായി എന്നു ചോദിച്ചപ്പോള്‍ സന്തൊഷത്തോടുകൂടി ഞാന്‍ ആ രണ്ടു കടലാസുകളും അദ്ദേഹത്തെ ഏല്‍പ്പിച്ചു. പുതിയ ടീം ആ കര്‍മ്മം നിര്‍വഹിക്കട്ടെ

എന്റെ ഒരു വലിയ തലവേദന ഒഴിവായതിലുള്ള ആശ്വാസത്തോടെ.

ഇഷ്ടമുള്ള കാര്യം ആണെങ്കിലും ഗാനമേള എന്ന അതീവ ഗുരുതരമായ പ്രശ്നം ആയിരുന്നു അതിലും വലുത്‌.

അങ്ങനെ പരിപാടിയ്ക്ക്‌ ഇനി ഒരാഴ്ച്ച.

വിശ്വകുമാര്‍ സാര്‍ (ഞങ്ങളുടെ സര്‍ജറി അസി. പ്രൊഫസര്‍) നിരീക്ഷണത്തിനെത്തി. നാടകറിഹേഴ്‌സല്‍ കണ്ടു അപ്പോഴാണ്‌ പാട്ടിന്റെ സമയം വെറുതെ ഇട്ടത്‌ ശ്രദ്ധിച്ചത്‌.

ഇനി പാട്ടിനനുസരിച്ചു ചുണ്ടനക്കാന്‍ എന്നു പരിശീലിക്കും?

അദ്ദേഹം അതിനെ പറ്റി അന്വേഷിച്ചു.

സംവിധായകനെ വരുത്തി. സംവിധായകന്‍ അവരുടെ പശ്ചാത്തലടീമിനെ വരുത്തി

പാട്ടെന്തായി?

അതു ഞങ്ങളെ കൊണ്ട്‌ സാധിക്കില്ല എന്നവര്‍ കയ്യൊഴിഞ്ഞു.

സാര്‍ എന്നെ വിളിപ്പിച്ചു.

പാട്ടിന്റെ കടലാസ്‌ വീണ്ടും എന്റെ കയ്യിലെത്തി

പണിക്കരെ ഇന്ന്‌ വൈകിട്ട്‌ നാലുമണിയ്ക്ക്‌ പരിശീലനത്തിനുള്ള പാട്ട്‌ തയ്യാറായിരിക്കണം.
എന്റെ കയ്യില്‍ അഞ്ചു ട്രാക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാവുന്ന ഒരു സെറ്റ്‌ ഉണ്ട്‌. അതു എടുപ്പിക്കണം. നാലു മണിയ്ക്കു ഞാന്‍ അവിടെ വരും.

പരീക്ഷ വരുന്ന സമയം. അസി പ്രൊഫസര്‍ ആണ്‌ ആജ്ഞാപിക്കുന്നത്‌.

"പാടാത്ത വീണയും പാടും --" എന്നു കേട്ടിട്ടില്ലെ
അതുപോലെ

"ഇല്ലാത്ത ഈണവും തോന്നും--"

ഉച്ചയ്ക്കു ഹോസ്റ്റലില്‍ പോയി ഊണും കഴിച്ച്‌ തിരികെ 3 മണിയോടു കൂടി പരിശീലനകളരിയില്‍ എത്തി.

ഹാര്‍മോണിയം ശ്രുതി മീട്ടി അങ്ങ്‌ ഇരുന്നു.



എവിടെ നിന്നെന്നറിയില്ല വാണീ ദേവി കനിഞ്ഞനുഗ്രഹിച്ചു.

ഗോപിയോടു പറഞ്ഞു ഗോപി പിടിച്ചോ ദാ കിടക്കുന്നു



( ഈ ഗോപി ഇന്നു വലിയ ENT splst ആണു കേട്ടൊ
തബല വായന ഒക്കെ എങ്ങനെ ഉണ്ട്‌ എന്നു ഇപ്പൊ ഫോണില്‍ ചോദിച്ചു. എല്ലാം പോയി തബല കൈ കൊണ്ട്‌ തൊട്ട കാലം മറന്നു അത്രെ ജീവിതം അത്‌ അങ്ങനെയാ അല്ലെ, ഞാന്‍ എന്തു ഭാഗ്യവാന്‍
)

"ഒരു പാതിക്കരളുമായ്‌ വന്നവള്‍ ഞാനെന്റെ
മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ
ഇരുപാതിക്കരളുകള്‍ തങ്ങളില്‍ സന്ധിച്ച
ശുഭമുഹൂര്‍ത്തത്തിനു നന്ദി ഈ ജന്മ
ശുഭമുഹൂര്‍ത്തത്തിനു നന്ദി

നിഴല്‍ പോലുമെന്‍ മെയ്യില്‍
വീഴാതകന്നു നീ
അനുരാഗ പൂജ നടത്തി
ഹൃദയം കൊണ്ടനുരാഗപൂജ നടത്തി
നിനവിലും നനവോലും
നിറങ്ങളാല്‍ ഞാന്‍ നിന്റെ
മുഴുകായ ചിത്രം
എഴുതിവച്ചു - എഴുതിവച്ചു
"

തബലയില്‍ ഗോപി താളം രചിച്ചു

പാടാന്‍ വന്നിരിക്കുന്നത്‌ അന്ന് കേരള യൂണിവെഴ്‌സിറ്റി വിജയി ആയ ഒരു മിസ്‌ ശാന്തി ആലപ്പുഴക്കാരി ആണ്‌ അന്ന്‌ St Joseph's College വിദ്യാര്‍ത്ഥിനി.

എന്താ ഒരു മിടുക്കി. ഞാന്‍ അതിന്റെ രൂപം ഒന്നു ചിട്ടയാക്കി വന്നതെ ഉള്ളു പുള്ളികാരിയും കേട്ടിരിക്കുകയല്ലെ. പിന്നെ പഠിപ്പിക്കേണ്ട ആവശ്യം ഒന്നും വന്നില്ല.

അപ്പൊഴേക്കും വിശ്വകുമാര്‍ സാറെത്തി. എന്തായെടോ?

ഞാന്‍ പറഞ്ഞു സാര്‍ ഇപ്പൊ ഒരു ഏകദേശരൂപം തരാം അതു വച്ചു ചുണ്ടനക്കട്ടെ. ഈണവും സമയവും എല്ലാം ഇതു തന്നെ പക്ഷെ Interlude ഞാന്‍ ഒന്നു കൂടി മെച്ചമായി ഗിറ്റാറും ഒക്കെ ചേര്‍ത്ത്‌ വേറെ ഇടും. സ്ടേജില്‍ അതു വയ്ക്കാം . എന്നു പറഞ്ഞു ഹാര്‍മോണിയവും തബലയും മാത്രം വച്ച്‌ ഒരു ട്രയല്‍ റെകോര്‍ഡിംഗ്‌ നടത്തി.

പാട്ട്‌ ഈണം ഇങ്ങനെ. പക്ഷെ അതു ശാന്തിയുടെ കണ്ഠത്തില്‍ നിന്നും വന്നപ്പോള്‍ എത്ര സുന്ദരമായിരുന്നു എന്നതിനു വേറെ തെളിവൊന്നും വേണ്ട
അവസാനം സ്റ്റേജിലും ഇതു തന്നെ മതി ഇനി വേറെ ഒന്നും മാറ്റം വരുത്തേണ്ടാ എന്നു തീരുമാനിച്ചിട്ടാണ്‌ സാര്‍ പോയത്‌.

അങ്ങനെ ആ പാട്ട്‌ തന്നെ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു

പിന്നീട്‌ ഒരു ദിവസം ഞാന്‍ എവിടെയോ പോയിട്ട്‌ ബസില്‍ കോളെജിനു മുന്നില്‍ വന്നിറങ്ങുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു അവന്‍ എന്നെ വിളിച്ചു
"എടോ തന്നെ തെരക്കി ആരാണ്ടു ആലപ്പുഴയില്‍ നിന്നു വന്നിരുന്നു"

ഞാന്‍ ചോദിച്ചു "ആരാ"?

അവന്‍ പറയുന്നു " ആ ആരാണ്ട്‌ ഏതോ നാടകസമിതിയുടെ നാടകത്തിനു പാട്ട്‌ ചെയ്യാന്നിന്നെ അന്വേഷിച്ചു വന്നതാ. അന്നത്തെ HERC ന്റെ പാട്ടു ചെയ്ത ആളെ അന്വേഷിച്ച്‌"

എനിക്കിതില്‍ പരം ഒരു സന്തോഷം ഉണ്ടൊ
പൂത്തു കയറിയ വികാരങ്ങളും ആയി ഞാന്‍ ചോദിച്ചു "എന്നിട്ട്‌ അവര്‍ എവിടെ?"

അവന്‍ പറഞ്ഞു " ഓടിച്ചു ഞാന്‍
പിന്നെ ഡോക്ടര്‍ മാരോടല്ലെ കളി എന്താ അവന്റെ ഒക്കെ വിചാരം"

ഞാന്‍ ചോദിച്ചു "അളിയാ തമാശ കള അവര്‍ എവിടെയാ ആരാ ഏതു ട്രൂപ്പാ"

അവന്‍ പറഞ്ഞു"
അതൊന്നും ഞാന്‍ ചോദിച്ചില്ല ഞാന്‍ ഓടിച്ചു വിട്ടു ഇനി അവര്‍ ഈ പരിസരഹ്തു വരത്തില്ല"

അങ്ങനെ അവന്‍ എന്നെ "രക്ഷപെടുത്തി"

ഞാനോ ഏതാണ്ടു പോയ അണ്ണാനെ പോലെ ആയി. എന്തു ചെയ്യാന്‍

അല്ല ഇനി അവര്‍ എന്നെ കണ്ടിരുന്നെങ്കിലോ
ആ അറിയില്ല

Sunday, July 31, 2011

സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -7

കാലത്ത്‌ ടിവിയില്‍ നിന്നും "ലീലാതിലകം ചാര്‍ത്തീ"
എന്ന ഗാനം കേട്ടപ്പോള്‍ ഓര്‍മ്മകള്‍ പഴയ കാലത്തേക്കു പറന്നു.

ഇടയ്ക്കു മുടക്കം വന്ന സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ ഓര്‍മ്മ വന്നു. അതിലെ അടുത്ത എപിസോഡില്‍ വരുന്ന വിഷയം ഈ പാട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
എങ്ങനെ എന്നല്ലെ?
പറയാം

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്നു ഞാന്‍ ഫൈനല്‍ ഈയര്‍ ആണ്‌

ആശുപത്രിയില്‍ ജോലിക്കാരുടെ ഒരു ക്ലബ്‌ ഉണ്ട്‌ HERC Hospital Employees Recreation Club
ആ വര്‍ഷം അതിന്റെ വാര്‍ഷിക പരിപാടിയ്ക്ക്‌ ഒരു നാടകം ഒരു ഗാനമേള പിന്നെ വേറെ ചില പരിപാടികള്‍ ഇവ ഉണ്ട്‌

ഗാനമേളയ്ക്ക്‌ അകമ്പടി വാദ്യസംഗീതം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ.

കൂട്ടത്തില്‍ നാടകത്തിനു രണ്ടു പാട്ടുകള്‍ വേണം അതിന്റെ വരികള്‍ എന്നെ ഏല്‍പ്പിച്ചു. ചിട്ടപ്പെടൂത്തി കൊടുക്കണം

ഫൈനല്‍ ഈയര്‍ അറിയാമല്ലൊ. പഠിക്കാന്‍ തന്നെ സമയം തികയാത്ത അവസ്ഥ.

പക്ഷെ എനിക്കാണെങ്കില്‍ ഇതൊഴിവാക്കാനും സാധിക്കില്ല - എന്റെ ജീവിതം അത്രമേല്‍ സംഗീതവുമായി ഇണങ്ങിയിരിക്കുന്നു.

ഗാനങ്ങള്‍ രണ്ടും പോക്കറ്റില്‍ ഇട്ടു കൊണ്ടു തന്നെ നടന്നു
ഈണം എപ്പൊഴാ വരുന്നത്‌ എന്നറിയില്ലല്ലൊ

ഗാനമേളയ്ക്ക്‌ ആരൊക്കെ ഏതൊക്കെ പാട്ടുകള്‍ ആണു പാടുന്നത്‌ എന്ന്‌ നേരത്തെ പറയണം പാട്ടുകളുടെ കാസറ്റും തരണം എന്ന് അറിയിപ്പു കൊടുത്തു.
ഏകദേശം രണ്ടു മാസം മുന്‍പു തന്നെ.
കാരണം എല്ലാ ദിവസവും കുറച്ചു സമയം മാത്രം ചെലവാക്കിയാല്‍ മതിയല്ലൊ. ജോലിയിലുള്ളവര്‍ക്കും എല്ലാവര്‍ക്കും ഒന്നിച്ചു റിഹേഴ്സലിനു വരാനും സാധിക്കില്ല അപ്പോള്‍ ഓരോരുത്തരുടെ ഭാഗം ഓരോ ദിവസം നടത്താം

അങ്ങനെ ആദ്യസമാഗമം ഉണ്ടായി. അന്നു ഒരു വിധം എല്ലാവരും ഒത്തുകൂടി

ഞാന്‍ ഈ വിഷയം അവതരിപ്പിച്ചു.

പാട്ടുകാര്‍ ഏതു പാട്ടാണ്‌ പാടൂന്നത്‌ എന്നു നേരത്തെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ അതിന്റെ BGM പഠിച്ചെടുക്കാന്‍ പറ്റും അതുകൊണ്ട്‌ നേരത്തെ എല്ലാവരും, അവരവരുടെ പാട്ടുകള്‍ ഞങ്ങള്‍ക്കു തരിക. ഞങ്ങള്‍ professionals അല്ല ഞങ്ങള്‍ക്ക്‌ അതു പഠിച്ചെടുക്കാന്‍ സമയം വേണം എന്നൊക്കെ.

കൂട്ടത്തില്‍ ഒരു നെഴ്സിന്റെ ഭര്‍ത്താവുണ്ട്‌ അദ്ദേഹം ഒരു മൃഗഡോക്റ്ററാണ്‌. നല്ല ഗായകന്‍ ആണ്‌. അദ്ദേഹത്തിനു ഞങ്ങള്‍ ആണ്‌ വാദ്യസംഗീതം നടത്തുന്നത്‌ എന്നതും പിടിച്ചില്ല എന്നു തോന്നുന്നു.

അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഏതു പാട്ടും പാടും അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ അറിയാവുന്നത്‌ അങ്ങു വായിച്ചാല്‍ മതി അതു ഞങ്ങള്‍ പാടിക്കോളാം.

ഒന്നു രണ്ടു തവണ കാര്യം വിശദീകരിച്ചിട്ടും അദ്ദേഹം അടുക്കുന്നില്ല അദ്ദേഹത്തിന്റെ വിചാരം അദ്ദേഹം യേശുദാസിനെക്കാളൊക്കെ വളരെ ഉയരത്തില്‍ ഉള്ള ആളാണെന്നൊ മറ്റൊ ആയിരുന്നിരിക്കണം.

ഇനി നിങ്ങള്‍ പഠിച്ചെടുക്കുന്നതിനെക്കാള്‍ നല്ലത്‌ നിങ്ങള്‍ക്ക്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ അങ്ങു മാറ്റിവച്ചൊ എനിക്ക്‌ എന്ന അര്‍ത്ഥതില്‍ ആണ്‌ അദ്ദേഹത്തിന്റെ സംസാരം.

അങ്ങനെ അദ്ദേഹത്തിന്റെ (ഇനി കഥാനായകന്‍ എന്നു വിളിക്കാം) പാട്ട്‌ ഞങ്ങള്‍ തീരുമാനിക്കണം ബാക്കി ഉള്ളവര്‍ അവരവരുടെ പാട്ടുകള്‍ തന്നു.

തിരികെ ഹോസ്റ്റലില്‍ എത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പാട്ടിന്റെയും BGM അറിയില്ല എല്ലാം ഒന്നെ എന്നു പഠിക്കനം.

എന്നാല്‍ പിന്നെ കഥാനായകനിട്ട്‌ ഒരു പണി കൊടുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു വിദ്യാര്‍ത്ഥികള്‍?

ആയിടയ്ക്കു പുറത്തു വന്ന പല കാസറ്റുകളും വച്ചു കേട്ടു കേട്ട്‌ രണ്ടു പാട്ടുകള്‍ തെരഞ്ഞെടുത്തു

അവയില്‍ ഒന്നായിരുന്നു ഇത്‌. കഥാനായകന്‍ തോല്‌വി സമ്മതിച്ചാല്‍ കൊടുക്കാന്‍ ഉള്ളത്‌.
മറ്റവന്‍

"ആകാശനീലിമ മിഴികളിലുണരും അനുപമ സൗന്ദര്യമെ" എന്നു തുടങ്ങുന്ന ഒരു ഗാനം.

ആ ഗാനം തെരഞ്ഞെടുക്കാന്‍ ഉള്ള കാരണം അതില്‍ ഒരു വരി ഉണ്ട്‌ "വിശ്വം തരിച്ചു നില്‍ക്കും" എന്ന്‌

യേശുദാസിന്റെ അനുഗൃഹീത കണ്ഠത്തില്‍ നിന്നും തരിച്ചു എന്ന വാക്ക്‌ മൂന്നു കഷണങ്ങളായി ത -രി - ച്ചു എന്നു കേള്‍ക്കുന്നത്‌ ഒരു സുഖം തന്നെ പക്ഷെ നമ്മളെ പോലെ ഒരു തുക്കടാ പാട്ടുകാരന്‍ ആ വാക്ക്‌ അങ്ങനെ പറഞ്ഞാല്‍ കൂവല്‍ കിട്ടും എന്ന് ഉറപ്പ്‌

അതുകൊണ്ട്‌ ആ പാട്ടിന്റെ BGM ഞങ്ങള്‍ ഹൃദിസ്ഥമാക്കി

അങ്ങനെ റിഹേഴ്സല്‍

കഥാനായകനെ തന്നെ ആദ്യം വിളിച്ചു. പാട്ട്‌ ഇതാണ്‌ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അതു കേട്ടിട്ടില്ല എന്നു പറഞ്ഞു. ഞങ്ങള്‍ കാസറ്റിട്ടു കേള്‍പ്പിച്ചു കൊടൂത്തു.

ഒന്നു രണ്ടു തവണ കേട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എരി കേറ്റി. സാറൊക്കെ വലിയ പാട്ടുകാരല്ലെ ഇതൊക്കെ ഇത്ര കേള്‍ക്കാനെന്താ നമുക്കൊന്നു പാടിനോക്കാം
പറഞ്ഞതും ഞങ്ങള്‍ BGM തുടങ്ങിക്കൊടൂത്തു. അദ്ദേഹം ആപ്പിലായി എന്നാലും തോല്‍ക്കാന്‍ പാടില്ലല്ലൊ . ചെറുതായി പാടിത്തുടങ്ങി.
ത -- രി -- ച്ചു

ചിരിച്ചു
ഞങ്ങള്‍ അല്ല ഞങ്ങള്‍ ചിരിക്കാന്‍ പാടില്ലല്ലൊ. ചുറ്റും ഇരുന്നവര്‍ ചിരിച്ചു. കഥാനായകനും മനസിലായി.

കഥാനായകന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ്‌ ആ കാസറ്റിങ്ങു താ ഞാന്‍ അതു വീട്ടില്‍ കൊണ്ടു പോയി ഒന്നു കേള്‍ക്കട്ടെ

ഞങ്ങള്‍ വിടുമോ "ഹ സാറിനൊക്കെ ഇതിനും മാത്രം കേള്‍ക്കാനെന്ത്‌ സാറൊക്കെ വല്യ പാട്ടുകാരല്ലെ. നമുക്ക്‌ ഒന്നു കൂടി നോക്കാം "

പൊക്കിയാല്‍ പൊങ്ങാത്ത --ഉണ്ടോ"

സാറു വീണ്ടും പാടി ചുറ്റുമുള്ളവര്‍ വീണ്ടും ചിരിച്ചു

അതോടു കൂടി കഥാനായകന്‍ തീരുമാനിച്ചു ഇനി വീട്ടില്‍ കൊണ്ടുപോയി പഠിച്ചിട്ടെ പാടൂ.

എന്നാല്‍ ഒരു ഡോസ്‌ കൂടി ഇരിക്കട്ടെ എന്നു ഞങ്ങള്‍

"അല്ല സാറിനു ഇതു പറ്റില്ലെങ്കില്‍ നമുക്കു വേറെ നോക്കാം ഏതാണെന്നു പറഞ്ഞാല്‍ മതി"

ആദ്യത്തെ ദിവസം ഞങ്ങളോടു പറഞ്ഞതു നല്ല ഓര്‍മ്മയുള്ളതു കൊണ്ട്‌ അദ്ദേഹം അതിന്‌ സമ്മതിച്ചില്ല. ഇതു തന്നെ പാടും

അങ്ങനെ മൂന്നു നാലു ദിവസം ശ്രമിച്ചിട്ടും ശരിയാകില്ല എന്ന് അദ്ദേത്തിനു മനസ്സിലായില്ല. ബാക്കി എല്ലാവര്‍ക്കും മനസിലായി താനും.

അപ്പോള്‍ ഞങ്ങള്‍ പതിയെ പറഞ്ഞു "സാര്‍, സാര്‍ ഏതായാലും ഈ പാട്ടു കൂടി ഒന്നു നോക്കിയേ ലീലാതിലകം ചാര്‍ത്തീ" ഒരാള്‍ക്കു രണ്ടു പാട്ടു വേണമെങ്കിലും പാടാമല്ലൊ
ആകാശനീലിമ ഒഴിവാക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതിനു കൂവല്‍ കിട്ടിയാലും ഒരെണ്ണം നന്നായിരിക്കുമല്ലൊ, എന്നു കരുതി.

വാശി കളയാന്‍ തയ്യാറല്ലാതിരുന്നതു കൊണ്ട്‌ നല്ല കൂവല്‍ വാങ്ങി അദ്ദേഹം ആകാശനീലിമയും കയ്യടി വാങ്ങിക്കൊണ്ട്‌ ലീലാതിലകവും അന്നു പാടി.

നാടക പാട്ടിന്റെ കഥ അടുത്തതില്‍

Saturday, July 30, 2011

വണ്ടിപുരാണം മൂന്ന്

അങ്ങനെ വണ്ടി ഏലൂര്‍ ഇരുന്ന്‌ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ വണ്ടാനത്തിരുന്നു വണ്ടിയ്ക്കു വേണ്ടിയും ചേട്ടനു വേണ്ടിയും പ്രാര്‍ത്ഥിച്ചു.

ചേട്ടന്‍ അനാവശ്യമായി വണ്ടിയോട്‌ അടൂക്കാഞ്ഞതിനാല്‍ അത്‌ അവിടെ സ്വസ്ഥമായീരുന്നെ ഉള്ളു. കൊല്ലങ്ങള്‍ കഴിഞ്ഞു.
ഞാന്‍ എര്‍ണാകുളം ജനറലാശുപത്രിയില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യാന്‍ തീരുമാനിച്ചു
താമസം കാക്കനാട്ട്‌ ക്വാര്‍ട്ടേര്‍സില്‍
പ്രതിമാസ വരവു രൂപ 500

ഭാര്യയും ഒരു കുട്ടിയും അടക്കം ഞങ്ങള്‍ മൂന്നു അംഗങ്ങള്‍
വീണ്ടും പ്രശ്നങ്ങള്‍

ജീവിച്ചു പോകണം എങ്കില്‍ പൈസ വേണം അപ്പോള്‍ അടൂത്തെവിടെ എങ്കിലും ഉള്ള ആശുപത്രിയില്‍ പാര്‍ട്ട്‌ ടൈം പണി ചെയ്യണം

മറ്റു വാഹനങ്ങളെ ആശ്രയിച്ചു അപ്പണി നടക്കില്ല . കാരണം സമയ ക്ലിപ്തത ഇല്ലെങ്കില്‍ രണ്ടും കൂടി നടക്കില്ല അതു തന്നെ

അങ്ങനെ ഒരു തീരുമാനത്തിലെത്തി . ബൈക്‌ വീണ്ടും പുനരുജ്ജീവിപ്പിക്കുക.

ഒരു തരത്തില്‍ അതു മുവാറ്റുപുഴ എത്തിച്ചു.

എന്റെ ഭാര്യവീടും അവിടെ തന്നെ.

പരിചയ്ക്കാരോട്‌ ചോദിച്ച്‌ ഏറ്റവും നല്ല വര്‍ക്‌ഷോപ്പ്‌ (!!!!) കണ്ടു പിടിച്ചു.
കാലക്കേടിന്റെ ആശാന്‍ അവിടെ ആയിരുന്നു അന്ന് താമസം.

അദ്ദേഹം പറഞ്ഞു ഞാന്‍ ജാവയുടെ മര്‍മ്മം അറിഞ്ഞവന്‍ ആണ്‌. ഇതിനെ കുട്ടപ്പനാക്കി തരുന്നതായിരിക്കും .
അപ്പൊ ചെലവോ?

ഒരു 1000 രൂപ വരും

സന്തോഷം

1000 രൂപ കടം വാങ്ങി കയ്യോടെ കൊടൂത്തു . വണ്ടി എത്രയും പെട്ടെന്നു വേണം

അദ്ദേഹം വണ്ടി അഴിച്ചു.

ഓരോ അവധിയ്ക്കു ചെല്ലുമ്പോഴും ഓരോ പുതിയ കാരണങ്ങള്‍ പറഞ്ഞു പറഞ്ഞ്‌ എന്തിന്‌ 3500 രൂപ എന്നെ കൊണ്ട്‌ ചെലവാക്കിച്ചു . വണ്ടി തന്നു .

ഇത്‌ അവന്മാരുടെ ഒരു പ്രത്യേക്ക ടെക്നിക്‌ -- ആദ്യമെ കൂടൂതല്‍ കാശു പറഞ്ഞാല്‍ വണ്ടി പണീയാന്‍ കൊടൂത്തില്ലെങ്കിലൊ? അതുകൊണ്ട്‌ കുറച്ചു പറഞ്ഞ്‌ ആളെ വീഴ്തും പിന്നെ അഴിച്ചിട്ട വണ്ടി ഇറക്കുക എന്നുള്ളത്‌ ഉടമസ്ഥന്റെ ആവശ്യമല്ലെ അത്‌ അവന്‍ എങ്ങനെ എങ്കിലും നടത്തും എന്നവര്‍ക്കരിയാം
Note the point ഇനി വണ്ടി പണിയാന്‍ കൊടുക്കുന്നവര്‍ സൂക്ഷിക്കുക


"കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍" എന്നു പറഞ്ഞതു പോലെ

കണ്ടാലോ സുന്ദരന്‍ എന്റെ വണ്ടി.

അന്ന് അത്‌ ഭാര്യ വീട്ടില്‍ കൊണ്ടു വച്ച്‌ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കൂട്ടത്തിലാണ്‌ ഞാന്‍ ആദ്യം പറഞ്ഞ ആള്‍ ഭാര്യയുടെ ചിറ്റപ്പന്‍ - ജാവ ഉണ്ടായിരുന്ന കക്ഷി- അവിടെ വരുന്നത്‌

ഈ വണ്ടിയുടെ ഒരു - ആ ഇരിപ്പും ആ ശാലീനതയും ആ കുലീനതയും ഒക്കെ കൂടീ കണ്ടപ്പോള്‍ ചിട്ടപ്പന്‍ വീണു പോയി. അദ്ദേഹം പറഞ്ഞു

"പണിക്കരെ ഇന്നു ഞാന്‍ ഈ വണ്ടി കൊണ്ടു പോകുകയാ"

അദ്ദേഹം രാമപുരത്താണ്‌ താമസം

വണ്ടിയുമായി അദ്ദേഹം പോയി അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഞാന്‍ അവിടെ ഇരുന്നു സാരമില്ല നാളെ കാലത്തു കൊണ്ടു തരുമല്ലൊ എനിക്കു നാളെ മതി വണ്ടി.

പിറ്റേ ദിവസം കാലത്തു കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു.

അപ്പോള്‍ ചിറ്റപ്പന്‍ പറഞ്ഞു വഴിയില്‍ വണ്ടി കേടായി ഞാന്‍ ഒന്നു വീണു വണ്ടി വര്‍ക്‌ ഷോപ്പില്‍ ആണ്‌

ദാ കിടക്കുന്നു

ആ വണ്ടി വീണ്ടും ഒരു മാസം ആ വര്‍ക്‌ഷോപ്പില്‍ കിടന്നു.

കടം വാങ്ങിയ 3500 രൂപയും കൂടി പോയി കിട്ടി, വണ്ടി ഇല്ല താനും. എനിക്കൊരു മാതിരി ഭ്രാന്തു പിടിക്കുന്നതുപോലെ

Monday, July 25, 2011

വണ്ടിപുരാണം തുടര്‍ച്ച 2

അങ്ങനെ കാലത്തു നാലു മണിയ്ക്കു ഞങ്ങള്‍ ഹരിപ്പാടു നിന്നും പുറപ്പെട്ടു. അന്നു തോട്ടപ്പള്ളി മുതല്‍ കരുവാറ്റ വഴിയമ്പലം വരെ ഉള്ള റോഡ്‌ നന്നാക്കുന്നതു കാരണം ആകെ ചളിപുളി ആയി കിടക്കുന്നു. കുണ്ടും കുഴിയും തന്നെ.

അവിടമെല്ലാം കഴിഞ്ഞ്‌ ഞങ്ങളുടെ വണ്ടാനം അടുത്തപ്പോള്‍ വീണ്ടും ദാ വണ്ടി പാളുന്നു ശീ ശീ നിന്നു. പിന്നിലത്തെ ടയറില്‍ കാറ്റു ശുംഭം

സമയം നാലര കഴിഞ്ഞെ ഉള്ളു. അവിടം എനിക്കറിയാവുന്ന സ്ഥലം ആയതു കൊണ്ട്‌ വണ്ടിയും ഉരുട്ടി അടുത്തുള്ള ഒരു ഐസ്‌ ഫാക്റ്ററിയില്‍ എത്തി. ഒരരികില്‍ വച്ച്‌ പതിയെ വീല്‍ അഴിച്ചു.

ഇനി അതും കൊണ്ട്‌ അമ്പലപ്പുഴ എത്തണം. അതിന്‍ ഒരു സൈക്കിള്‍ വേണം

ഐസ്‌ ഫാക്റ്ററികാരന്‍ അതിനടുത്തുള്ള ഒരു മാടക്കട പറഞ്ഞു തന്നു. അദ്ദേഹം ഇപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാകും, കടപ്പുറമല്ലെ ഐസ്‌ എടുക്കാന്‍ വരുന്നവര്‍ക്കു വേണ്ട സാധനങ്ങള്‍ അപ്പൊഴെ കച്ചവടം തുടങ്ങിയിരിക്കും. അദ്ദേഹത്തിന്റെ പക്കല്‍ വാടകയ്ക്കു കൊടുക്കുന്ന സൈക്കിള്‍ കിട്ടും

അദ്ദേഹത്തിനടുത്തെത്തി. സൈക്കിള്‍ കിട്ടി അതില്‍ വീലും പിടിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി അമ്പലപ്പുഴ എത്തി അവിടെ ഉള്ള ഒരു ചെറിയ കടയില്‍ പഞ്ചര്‍ ഒട്ടിച്ചു.

അപ്പൊഴാണ്‌ ഒരു ഐഡിയ

an idea can change your life എന്നല്ലെ

ഒട്ടിച്ച ട്യൂബ്‌ മാറ്റി പകരം പുതിയ ഒരെണ്ണം വാങ്ങി ഇട്ടാലൊ. ഇവനും വഴിയില്‍ ചതിച്ചാല്‍?

അതു തന്നെ ആ കടക്കാരനോടു അന്വേഷിച്ചു പുതിയ ട്യൂബ്‌ എവിടെ കിട്ടും?

അടൂത്തുള്ള പെട്രോള്‍ ബങ്കില്‍ കിട്ടും , അവിടെക്കു പോയി

പുതിയ റ്റ്യൂബ്‌ ടയറില്‍ ഇട്ടു, പഴയത്‌ ഒരു സ്റ്റെപ്പിനി ആയി സൂക്ഷിച്ചു.

വീണ്ടും സൈക്കിളില്‍ ഐസ്‌ ഫാക്റ്ററിയിലെത്തി.

വീല്‍ പിടിപ്പിച്ചു. വീണ്ടും യാത്ര ആയി.

ആലപ്പുഴ ഇരിമ്പു പാലം കഴിഞ്ഞു അല്‍പം പോയപ്പോഴാണ്‌ ചേട്ടനൊരു സംശയം
എടാ നീ ആ സൈക്കിള്‍ തിരികെ കൊണ്ടു കൊടുത്തോ

ഇല്ല ചേട്ടന്‍ കൊണ്ടു കൊടുത്തൊ?

ഇല്ല

ദൈവമെ.

വണ്ടി തിരികെ വിട്ടു വീണ്ടും ഐസ്‌ ഫാക്റ്ററിയില്‍ എത്തി.

അവിടെ എവിടെ കാണാന്‍ സൈക്കിള്‍.

ഫാക്റ്ററിക്കാരനോട്‌ അന്വേഷിച്ചു.
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവനാണെന്നറിയാമായിരുന്നതു കൊണ്ടോ അയാളുടെ നല്ല സ്വഭാവം കാരണമൊ അയാല്‍ ആ സൈക്കിള്‍ കടക്കാരനു കൊടുത്ത വിവരം മാത്രമെ പറഞ്ഞുള്ളു

ഒരു പൂരപ്പാട്ടു കേള്‍ക്കുവാന്‍ തയ്യാറായിരുന്നു ഞങ്ങള്‍ രണ്ടു പേരും

തിരികെ മാടക്കടക്കാരനെ കണ്ടു ക്ഷമ പറയാതെ പോകുന്നതു ശരിയല്ല എന്നു തോന്നിയതു കൊണ്ട്‌ അവിടെ ചെന്നു.

അയാളും വളരെ മാന്യമായി തന്നെ പെരുമാറി. സൈക്കിള്‍ വാടകയ്ക്കൊപ്പം ഒരു പത്തു രൂപ കൂടി പ്രായശ്ചിത്തമായി നല്‍കിയിട്ട്‌ വീണ്ടും യാത്ര.

8 മണിയ്ക്കു ജോലിയില്‍ കയറേണ്ടതാണ്‌ ചേട്ടന്‌.
പക്ഷെ ഈ പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ മണി 8 ആയി. ഞങ്ങള്‍ എത്തിയത്‌ ആലപ്പുഴ വരെയും

അവിടെ നിന്നും നല്ല റോഡ്‌.

ആലപ്പുഴ ടൗണ്‍ വിട്ടു കലവൂര്‍ എത്തി.
അപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ഇനി ഞാന്‍ ഒന്ന്‌ ഓടിക്കട്ടെ ഒരു പരിചയവും ആകുമല്ലൊ

ചേട്ടനും പണ്ട്‌ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു

അങ്ങനെ ഡ്രൈവര്‍ മാറി ചേട്ടന്‍ ഡ്രൈവറായി ഞാന്‍ പിന്നിലിരുന്നു.

സുഖകരമായി വണ്ടി പോകുന്നു.
ചേര്‍ത്തല ബൈപാസ്‌ എത്തി.

ക്രമേണ എന്നിലെ ഗുരു ഉണര്‍ന്നു. ചേട്ടനെ പഠിപ്പിക്കുവാന്‍ തുടങ്ങി

പഞ്ചറായാല്‍ വണ്ടി പാളും , പക്ഷെ പേടിക്കരുത്‌ പേടിച്ചാല്‍ വീഴും ഇല്ലെങ്കില്‍ തനിയെ വേഗത കുറയുമ്പോള്‍ കാലു കുത്താന്‍ പാകം നോക്കിയാല്‍ മാത്രം മതി എന്നെല്ലാം ക്ലാസെടുത്തു കൊണ്ടിരിക്കുന്നു.

ചേട്ടന്‍ എല്ലാം മൂളിക്കേട്ടു തലകുലുക്കുന്നു
പിന്നെ എന്താണുണ്ടായതെന്നു ഇപ്പോഴും വലിയ പിടുത്തമൊന്നും ഇല്ല. പക്ഷെ പിന്നെ ഉള്ള ഓര്‍മ്മ ഞാന്‍ റോഡിന്റെ ഒരരികില്‍ കിടക്കുന്നു ചേട്ടന്‍ മറ്റൊരിടത്തു കിടക്കുന്നു വണ്ടി ഇനിയും ഒരിടത്തു കിടക്കുന്നു.

വേഗത അധികം ഇല്ലാതിരുന്നതു കൊണ്ട്‌ ശരീരത്തിനു കേടുപാടൂകളൊന്നും സംഭവിച്ചില്ല.

മുന്നില്‍ നിന്നൊ പിന്നില്‍ നിന്നൊ മറ്റു വാഹനങ്ങള്‍ ഒന്നും വരാതിരുന്നതു കൊണ്ട്‌ ജീവനും അപകടമൊന്നും സംഭവിച്ചില്ല.

വണ്ടി പൊക്കി എടുത്ത്‌ നോക്കി . പിന്നെയും പഞ്ചര്‍.

പുതിയ റ്റ്യൂബ്‌ അതും പഞ്ചര്‍.

ചേര്‍ത്തല ബൈപാസ്‌ 82 ല്‍ ഓര്‍ത്തു നോക്കിയേ, ആഭാഗത്തെങ്ങുമൊരു കുന്തവും ഇല്ല. നല്ല വെയിലും.

വീല്‍ അഴിച്ചു വച്ചിട്ട്‌ ഓടൊ നോക്കി നിന്നു.

കുറെ നേറം കഴിഞ്ഞപ്പോള്‍ ഒരെണ്ണം കിട്ടി അതില്‍ ചേര്‍ത്തല ടൗണിലെത്തി.
വീണ്ടും പന്ഴര്‍ ഒട്ടിച്ചു. പഴയ റ്റ്യൂബ്‌ തിരികെ ഇട്ടു.

അടുത്ത ഓടൊയില്‍ ബൈക്കിനടൂത്തെത്തി.

അത്‌ ഇട്ടു കഴിഞ്ഞ്‌ പക്ഷെ ചേട്ടനും ഓടിക്കണം എന്നുള്ള താല്‍പര്യം നഷ്ടപ്പെട്ടിരുന്നു.

വിജയകരമായ യാത്ര പൂര്‍ത്തിയാക്കി വൈകുന്നേരം 4 മണീയ്ക്ക്‌ ഞങ്ങള്‍ ചേട്ടന്റെ Quarters ല്‍ എഹ്തിയപ്പോള്‍ ചേട്ടത്തിയമ്മയ്ക്കൊരു സംശയം ഇതെന്താ കാലത്തു വരുമെന്നു പറഞ്ഞിട്ട്‌ ഇത്ര താമസിച്ചെ

ഹേയ്‌ ഞങ്ങള്‍ അങ്ങനെ ആസ്വദിച്ചു വരികയല്ലായിരുന്നൊ.

പക്ഷെ എന്റെ പാന്റിന്റെ ഒരു ഭാഗം എന്താ കീറിയത്‌ എന്നതിനു മാത്രം ഉത്തരം അതായിരുന്നില്ല

പിന്നെ കുറെ നാളത്തേയ്ക്ക്‌ ആ വണ്ടി ചേട്ടന്റെ ക്വാര്‍ട്ടടിലിരുന്ന് എനിക്കു പൈസ
ഉണ്ടാകുകയായിരുന്നു - എന്തിനാ പിന്നീട്ട്‌ ഒന്നിച്ചു വിഴുങ്ങാന്‍
അക്കഥ അടുത്തതില്‍

Friday, July 22, 2011

വണ്ടിപുരാണം തുടര്‍ച്ച ഒന്ന്‌

എഞ്ചിന്‍ പണി കഴിഞ്ഞിറക്കിയ വണ്ടി കണ്ടാല്‍ സുന്ദരന്‍.
പക്ഷെ ഓട്ടത്തില്‍ നിന്നു പോകും. അതൊരു പതിവായി. ഒരിക്കലും സമയത്ത്‌ എത്തിച്ചേരേണ്ടിടത്ത്‌ എത്തുകയില്ല.

അതോടൊപ്പം മറ്റൊരു കുഴപ്പം കൂടി കാണിച്ചു തുടങ്ങി.

ഒരു ദിവസം തിരികെ വരുന്ന വഴി റോഡിനു നടൂവില്‍ വച്ച്‌ സര്‍ക്കസ്‌ കളിക്കുന്നതു പോലെ ഒരു ഡാന്‍സ്‌. പാളിപ്പാളി ഒടുവില്‍ നിന്നു. വീണില്ല ദൈവാധീനം. തല്‍ക്കാലം രണ്ടു വശത്തു നിന്നും മറ്റു വണ്ടികളൊന്നും വരാഞ്ഞതു കൊണ്ട്‌ NH 47 ല്‍ വച്ച്‌ രക്ഷപെട്ടു എന്നുതന്നെ പറയാം


നോക്കിയപ്പോള്‍ പിന്നിലത്തെ ടയര്‍ പഞ്ചര്‍.

അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്ത്‌ ഒരു സൈക്കിളില്‍ പോയി ആളെ വിളിച്ചു കൊണ്ടു വന്ന് ശരിയാക്കി എടൂത്തു. സാധാരണ ആണികയറിയാലാണ്‌ പെട്ടെന്നു കാറ്റു പോകുക. ഇതില്‍ എത്ര നോക്കിയിട്ടും ആണിയുടെ ലക്ഷണമൊന്നും ഇല്ല.

അങ്ങനെ സമാധാനമായി പോകുന്ന കാലം. സമാധാനം എന്നു പറഞ്ഞാല്‍ എന്നെടുത്താലും വണ്ടി ഒന്നുകില്‍ വഴിയില്‍ പഞ്ചര്‍ ആകും അല്ലാത്ത ദിവസം എഞ്ചിന്‍ നിന്നു പോകും പിന്നെ ഒരു അര മണിക്കൂര്‍ അതും ഇതും ഒക്കെ ചെയ്തു തന്നെ സ്റ്റാര്‍ട്ടാകും.

അതോടു കൂടി വണ്ടിയുടെ പെട്ടിയില്‍ ചക്രം അഴിക്കാനുള്ള ടൂള്‍സ്‌ കൂടി ഞാന്‍ കരുതാന്‍ തുടങ്ങി.

വെറുതെ രണ്ടു തവണ വര്‍ക്‌ ഷോപ്പുകാരനെ ബുദ്ധിമുട്ടിക്കേണ്ടല്ലൊ. എവിടെ വച്ചു പഞ്ചറകുന്നുവോ അവിടെ നിന്നും ചക്രം അഴിക്കുക അടുത്ത കടയില്‍ നിനും സൈക്കിള്‍ എടൂത്ത്‌ അതും, കൊണ്ട്‌ വര്‍ക്‌ ഷോപ്പ്‌ അന്വേഷിക്കുക

ആഹാ എന്തു സുന്ദര ജീവിതം അല്ലെ

അതെ ഞാന്‍ അങ്ങനെ ഒരുപാട്‌ സുഖിച്ചു

അങ്ങനെ ഇരിക്കുമ്പോള്‍ ആ വണ്ടിയുടെ ആദ്യത്തെ ഉടാസ്ഥന്‍ തിരികെ ആല്ലപ്പുഴയില്‍ സ്ഥലം മാറ്റം കിട്ടി എത്തി.

വന്നതിന്റെ അടുത്ത ദിവസം അയാള്‍ എന്നെ കാണാന്‍ വന്നു.

ആ വണ്ടി അയാള്‍ക്കു തിരികെ കൊടുക്കുന്നോ എന്നറിയാന്‍. ഞാന്‍ കൊടൂത്ത വില തന്നേക്കാം എന്നും.

പാവം അയാള്‍ക്കുണ്ടോ വണ്ടിയുടെ അപ്പൊഴത്തെ സ്ഥിതി വല്ലതും അറിയുന്നു.

ഞാന്‍ പറഞ്ഞു
"ഹേയ്‌ ഞാന്‍ ആ വണ്ടി പണിതു കുട്ടപ്പനാക്കി."

അപ്പോള്‍ അയാള്‍ അതിനു ചെലവായ തുക പറഞ്ഞാല്‍ മതി അതും തരാം എന്നായി

അയാളെ അറിഞ്ഞു കൊണ്ട്‌ പറ്റിക്കുവാന്‍ എനിക്കിഷ്ടമായിരുന്നില്ല അതു കൊണ്ട്‌ ഞാന്‍ പറഞ്ഞു "ഇല്ല ഞാന്‍ ആ വണ്ടി വില്‍ക്കുന്നില്ല"

അയാള്‍ എന്തു വിചാരിച്ചൊ എന്തൊ തിരികെ പോയി.

ഏതായാലും അതോടു കൂടി ഒരു കാര്യം ഉറപ്പായി

ജീവിക്കാന്‍ നാലു ചക്രം ഉണ്ടാക്കാന്‍ ഒരു വഴി ആകുമല്ലൊ എന്നു കരുതി ആണ്‌ ഈ പൊല്ലാപ്പ്‌ എടുത്തു തലയില്‍ വച്ചത്‌. ആ പണി ഏതായലും നടക്കില്ല.

ഇനി എന്തു ചെയ്യും കയ്യിലിരുന്നതല്ല കഷ്ടപ്പെട്ട്‌ കടം വാങ്ങിയുണ്ടാക്കിയ കാശും പോയിക്കിട്ടി.

അക്കാലത്ത്‌ എന്റെ ഒരു ചേട്ടന്‌ ജോലിയില്‍ ചെറിയ ഉയര്‍ച്ച ഉണ്ടായി. ഒരു ഇരുകാലിവണ്ടിക്കുള്ള അലവന്‍സ്‌ കിട്ടാന്‍ അര്‍ഹത ആയി.

ഞങ്ങള്‍ ആലോചിച്ചു.

ഈ വണ്ടി ചേട്ടന്റെ പേരിലാക്കി അവിടെ വയ്ക്കാം. അപ്പോള്‍ മാസം തോറും 200 രൂപ കിട്ടുമല്ലൊ. അത്‌ എനിക്കു തരാം എന്നു ചേട്ടന്‍. (നന്ദിയോടു കൂടി ഓര്‍ക്കട്ടെ - അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ ഈ ഞാനൊന്നും ഒന്നും ആകില്ലായിരുന്നു- ഈ വണ്ടി കൊടൂക്കാത്തപ്പോഴും അദ്ദേഹം മാസാമാസം തരുമായിരുന്ന രൂപ കൊണ്ടാണ്‌ അതു വരെ എത്തിയതും)

ചേട്ടന്‍ FACT യില്‍ ആണ്‌ ജോലി ചെയ്യുന്നത്‌.

അദ്ദേഹം അവധിക്കു വന്നിട്ട്‌ പോകുമ്പോള്‍ ആ വണ്ടിയില്‍ പോകാം എന്നും അതവിടെ എത്തിച്ചിട്ട്‌ ഞാന്‍ തിരികെ പോരാം എന്നും പ്ലാനിട്ടു - കാരണം പഴയതു തന്നെ ചേട്ടന്‍ ജാവ ഓടിക്കാന്‍ അറിയില്ല സ്കൂട്ടറെ ഓടിച്ചിട്ടുള്ളു.

അങ്ങനെ ഒരു ദിവസം കാലത്ത്‌ നാലു മണിക്ക്‌ ഞങ്ങള്‍ ഹരിപ്പാടു നിന്നും യാത്ര തിരിച്ചു . 8 മണിക്ക്‌ കമ്പനിയില്‍ ഡ്യൂട്ടിയ്ക്കെത്താനുള്ള യാത്ര

അതൊരു ഒന്നൊന്നര യാത്ര ആയിരുന്നു അത്‌ അടുത്തതില്‍

Thursday, July 21, 2011

വണ്ടിപുരാണം

മനോജ്‌ വണ്ടി വാങ്ങാന്‍ ഉപദേശം കൊടുത്ത പോസ്റ്റ്‌ ഇട്ടതു കണ്ടില്ലേ?

അതു വായിച്ചപ്പോള്‍ തോന്നിയതാണ്‌ എന്റെ അനുഭവം ഒന്ന് എഴുതാം എന്ന്

ഇതെന്റെ സ്വന്തം അനുഭവം ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ.

ഹരിപ്പാട്ട്‌ താമസം വണ്ടാനം വരെ പോയി വരണം ദിവസവും. കുടുംബം പോറ്റാന്‍ വരുമാനം വേണം എങ്കില്‍ വീടിനടുത്ത്‌ ഒരു ചെറിയ ചികില്‍സാസ്ഥാപനം നടത്തണം.

അതുണ്ടായാലും സര്‍ക്കാരിന്റെ ആനവണ്ടിയില്‍ യാത്ര തുടരുന്നിടത്തോളം കാലം പ്രവര്‍ത്തനം അസാധ്യം

അറിയാമല്ലൊ ഞങ്ങളുടെ ദിനചര്യ

കാലത്ത്‌ ആറര മണിക്കെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടണം. ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ എങ്ങനെ എങ്കിലും ഒരു ബസ്‌ കിട്ടും അതില്‍ 8 മണിയാകുമ്പോഴേക്കും വണ്ടാനത്ത്‌ എത്താം

പക്ഷെ തിരികെ വരവ്‌ ആണ്‌ പ്രശ്നം

നാലു മണിക്ക്‌ റോഡില്‍ ഇറങ്ങി നില്‍ക്കും.

മെഡിക്കല്‍ കോളേജിനു മുന്നിലുള്ള ഏകദേശം അര കിലോമീറ്റര്‍ നീളം റോഡിന്റെ വടക്കു മുതല്‍ തെക്കു വരെയും പിന്നെ തെക്കു മുതല്‍ വടക്കു വരെയും ഓരോ ബസ്‌ വരുമ്പോഴും ഓടുക എന്നതാണ്‌ പിന്നെ ഏഴു മണി വരെ ജോലി.

എന്താ ഒരു ആരോഗ്യം അതൊരു കാലമായിരുന്നെ? നമ്മുടെ സര്‍ക്കാരിനു നമ്മുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധയുണ്ടായിരുന്നെന്നു അന്ന് അറിയില്ലായിരുന്നു ഇപ്പൊഴല്ലെ പിടി കിട്ടിയത്‌

അങ്ങനെ എപ്പൊഴെങ്കിലും ഒരു ബസ്‌ കിട്ടും എട്ടു മണിയോടു കൂടി വീട്ടിലെത്തും

പിന്നെ എവിടെ ചികില്‍സാ സമയം

അതു കൊണ്ട്‌ ഒരു ഇരുകാലി വാങ്ങണം എന്നു തീരുമാനിച്ചു.

പുതിയതു വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തതു കൊണ്ട്‌ ഒരു പഴയവനെ തപ്പി.

ഒരു തരത്തില്‍ ഒരു സുഹൃത്ത്‌ 64 മോഡല്‍ ജാവ സംഘടിപ്പിച്ചു.

അതിന്റെ ഉടമസ്ഥന്‍ സ്ഥലം മാറ്റം കിട്ടി ആലപ്പുഴയില്‍ നിന്നും പാലക്കാടിനു പോകുന്നു. അതുകാരണം ആണ്‌ വില്‍ക്കുന്നത്‌.

കണ്ടാല്‍ ഭംഗിയൊന്നും ഇല്ല. വാഹനത്തിന്റെ ആദ്യ ഉടമസ്ഥന്‍ അദ്ദേഹം തന്നെ. അതു തുടയ്ക്കുന്ന തരം വൃത്തികെട്ട സ്വഭാവം ഒന്നും അദ്ദേഹത്തിനില്ലായിരുന്നു.

തുരുമ്പിച്ച്‌ പിന്നിലത്തെ മഡ്ഗാര്‍ഡ്‌ പകുതിയെ ഉള്ളു. മറ്റു പലയിടവും അപ്പോള്‍ എങ്ങനെ ആയിരുന്നിരിക്കും എന്നൂഹിക്കാമല്ലൊ.

പക്ഷെ പുറമെ നിന്നുള്ള കാഴ്ച്ച പോലെ അല്ല അകം

എഞ്ജിന്‍ പക്കാ കണ്ടിഷന്‍. സുഹൃത്തിനു നേരിട്ടറിയാവുന്ന വണ്ടി.
അന്നു വരെ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത വണ്ടി

ഞാന്‍ ഏതായാലും അതു വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.

അതിനു മുന്‍പ്‌ എനിക്ക്‌ ആകെ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു. അതും വളരെ കുറച്ച്‌.

അതിനാല്‍ എന്നെ പിന്നില്‍ ഇരുത്തി സുഹൃത്ത്‌ ഓടിച്ച്‌ കോളേജ്‌ കാമ്പസില്‍ എത്തിച്ചു.

ഒരു ദിവസം അവിടെ വച്ച്‌ ഞാന്‍ ഒന്ന് ഓടിച്ചു . ഇനി വൈകുന്നേരം അത്‌ ഹരിപ്പാട്ടെത്തിക്കണം.

എനിക്കു ലൈസന്‍സ്‌ ഇല്ല.
എന്തു ചെയ്യും?
ഒരു കൂട്ടുകാരനെ തപ്പി. അയാള്‍ക്കു ലൈസന്‍സ്‌ ഉണ്ട്‌ പക്ഷെ ഓടിക്കാന്‍ അറിയില്ല.

സന്തോഷം

അയാളെ തന്നെ പിടികൂടി . നീ പോരെ, പിന്നില്‍ ഇരുന്നാല്‍ മതി ഞാന്‍ ഓടിച്ചോളാം.

ഒരു എല്ലും ഒക്കെ വച്ച്‌ പോയാല്‍ മതിയല്ലൊ പോലീസ്‌ പിടിച്ചാലും രക്ഷപ്പെടാം

അങ്ങനെ ഞങ്ങള്‍ യാത്രയായി. അപകടമൊന്നും കൂടാതെ വീട്ടിലെത്തി.

അടുത്ത ദിവസം മുതല്‍ അതില്‍ തന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.

കാലത്ത്‌ കുളിച്ചു കുട്ടപ്പനായി വണ്ടിയില്‍ കയറി ഇരുന്നു.

ഒരു ചവിട്ട്‌, രണ്ടു ചവിട്ട്‌, മൂന്നു, നാല്‌

ങേ ഹേ വണ്ടി സ്റ്റാര്‍ട്ടാകാന്‍ ഉള്ള മട്ടൊന്നും ഇല്ല

സ്കൂട്ടര്‍ ചവിട്ടുന്നതു പോലെ ചവിട്ടുന്നതു കണ്ട ഭൈമി കളിയാക്കി
" ഇതെന്തോന്നാ ഈ കാണിക്കുന്നത്‌? പമ്പ്‌ ചെയ്തു ചവിട്ട്‌ അപ്പോള്‍ സ്റ്റാര്‍ട്ടാകും"
അവരുടെ ചിറ്റപ്പന്‌ ജാവ ബൈക്കുണ്ടായിരുന്നു അതു സ്റ്റാര്‍ട്‌ ചെയ്യുന്നതു കണ്ട്‌ പരിചയം ഉണ്ട്‌ പോലും

ഹും എന്നെ പഠിപ്പിക്കാനോ?

ഞാന്‍ ആര്‌

"പൂരുവംശത്തില്‍ പിറന്നു വളര്‍ന്നോരു
പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
ധീരനെ കേട്ടറിവില്ലെ നിനക്കെടൊ
വീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ"

എന്നു പറഞ്ഞതു പോലെ ഞാന്‍ ഞെളിഞ്ഞു നിന്നു പിന്നെയും ഒറ്റ ഒറ്റ ചവിട്ടുകള്‍ പാസാക്കി കൊണ്ടിരുന്നു

അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഇട്ടിരുന്ന വേഷമൊക്കെ വിയര്‍പ്പില്‍ നനഞ്ഞ്‌ ഒട്ടി, ശ്വാസം പതുക്കെ കൂടൂതല്‍ കൂടൂതല്‍ തള്ളിത്തുടങ്ങി

എന്നാലും സ്ത്രീകള്‍ പറയുന്നതു അനുസരിക്കാനുള്ള ഒരു മടി. അല്ല അവര്‍ക്കുണ്ടൊ വിവരം. കൊക്കെത്ര കുളം കണ്ടതാ അല്ലെ

ഞാന്‍ തീരുമാനിച്ചു ഈ വണ്ടി പ്രശ്നക്കാരനാ
അതിന്റെ ഡോക്റ്ററെ തന്നെ കാണാം

ഒരു സൈക്കിളും എടുത്ത്‌ വര്‍ക്ക്‌ ഷോപ്പ്‌ നോക്കി യാത്രയായി.

ഹരിപ്പാട്‌ ബസ്‌ സ്റ്റാന്റിനു തെക്കു വശം ഒരു മുരുകന്‍ ഉണ്ടായിരുന്നു അന്ന്

അവിടെ എത്തി

പ്രശ്നം അവതരിപ്പിച്ചു.
അവനെയും കൂട്ടി വീട്ടിലെത്തി

എത്തിയ ഉടന്‍ തന്നെ അദ്ദേഹം വണ്ടിയുടെ കാര്‍ബൊറേറ്റര്‍ അഴിച്ചു

കൂട്ടത്തില്‍ എനിക്കു വണ്ടിയെ കുറിച്ചു കുറെ ഏറെ ഉപദേശങ്ങളും തന്ന്‌ ഒപ്പം കാര്‍ബൊറേറ്റര്‍ വൃത്തിയാകി തിരികെ പിടിപ്പിച്ചു.

പമ്പ്‌ ചെയ്തു സ്റ്റാര്‍ട്ടാക്കി കയ്യില്‍ തന്നു

ഭാര്യയെ നോക്കി ഇപ്പൊ കണ്ടോടീ എന്നൊരു ആക്കിയ ചിരിയും ചിരിച്ചിട്ട്‌ ഞാന്‍ യാത്രയായി

അടുത്ത ദിവസവും കാലത്ത്‌ ഇതു തന്നെ വണ്ടി എന്തു ചെയ്താല്‍ സ്റ്റാര്‍ട്ടാവില്ല.
അപ്പൊഴും ഭാര്യ ഉപദേശിച്ചു ചേട്ടാ പമ്പ്‌ ചെയ്തു അടിക്കൂ --

എവിടെ ഞാന്‍ വീണ്ടും വര്‍ക്‌ ഷോപ്പിലേക്ക്‌

വീണ്ടും പയ്യന്‍ വന്നു കാര്‍ബൊറേറ്റര്‍ അഴിച്ചു ഉപദേശിച്ചു

ഇത്തവണ ഉപദേശം അല്‍പം കൂടി നീണ്ടു "സാറെ വണ്ടിയുടെ എഞ്ചിന്‍ പണിയാറായി അതാ"

അതു ശരി അതാ കാരണം
ഏതായാലും ഇപ്പൊ വേണ്ടാ കാശുണ്ടാകട്ടെ. ഞാനും വിചാരിച്ചു.

ഞാന്‍ എന്തു പൊട്ടനാ

കാലത്തു കൊണ്ടുപോയാല്‍ വൈകുന്നേരം തിരികെ എടുക്കുമ്പോഴും ഒരു പ്രശ്നവും ഇല്ല, ഓട്ടത്തിലും ഒരു പ്രശ്നവും ഇല്ല കാലത്തു മാത്രമേ പ്രശ്നമുള്ളു
ഇതൊന്നും ആലോചിക്കാനുള്ള ബുദ്ധി ഭഗവാന്‍ തന്നില്ലല്ലൊ

അതുകൊണ്ട്‌ ഏകദേശം ഒരു മാസത്തോളം ഇപ്പരിപാടി തുടര്‍ന്നപ്പോള്‍ ഞാനും വിശ്വസിച്ചു വണ്ടിയുടെ എഞ്ചിന്‍ പണിയണം.
എങ്ങനെ വിശ്വസിക്കാതിരിക്കും
എല്ലാ ദിവസവും കാര്‍ബൊറേറ്റര്‍ അഴിക്കുന്ന മേസ്തിരി ഉരുവിട്ടു തരുന്നതല്ലെ.

അത്‌ അവന്റെ വയറ്റിപ്പ്പാടിനുള്ള വഴിയാണെന്ന്‌ എന്റെ കൊച്ചു ബുദ്ധിയില്‍ തോന്നിയില്ല. എന്നാല്‍ അത്രയും കാലവും അതൊന്നു പമ്പ്‌ ചെയ്തു അടിക്കാനുള്ള ബുദ്ധി ഉദിച്ചും ഇല്ല. പ്രത്യേകിച്ചും ഭാര്യ പറഞ്ഞ അണി ചെയ്താല്‍ നമ്മുടെ അഭിമാനം ഇടിഞ്ഞു പൊളിഞ്ഞ്‌ വീഴുന്ന ആ വീഴ്ച്ച താങ്ങാന്‍ പറ്റുമൊ?


അങ്ങനെ കുറച്ചു നാള്‍ കൂടി കൊണ്ടു നടന്ന - കാശ്‌ ഒക്കുന്നതു വരെ -- വണ്ടി പണീയാന്‍ കൊടൂത്തു. കൂട്ടത്തില്‍ പറഞ്ഞു അതിന്റെ പൊളിഞ്ഞ സാധനങ്ങള്‍ ഒക്കെ മാറ്റി കുട്ടപ്പനാക്കിയേരെ

അന്ന് 1500 രൂപ മുടിച്ച്‌ അവന്‍ അതു പണിഞ്ഞു.

1982 ല്‍ അഴിച്ചപ്പോള്‍ അതിനകത്തുള്ള ബെയറിംഗ്‌ Made in czeckozlovakia 1964. ഞാന്‍ നോക്കിയിട്ട്‌ അതിന്‌ ഒരു കുഴപ്പവും ഇല്ല. പക്ഷെ അവന്‍ പറഞ്ഞു ഹെയ്‌ സാറെ എഞ്ചിന്‍ അഴിച്ചാല്‍ ബെയറിംഗ്‌ മാറണം. രണ്ട്‌ ബെയറിങ്ങും മാറ്റി. പക്ഷെ പഴയത്‌ അവനു ഞാന്‍ കൊടൂത്തില്ല വീട്ടില്‍ കൊണ്ടു വന്നു ഒന്നുകില്‍ Paper Weight ആയെങ്കിലും ഉപയോഗിക്കാമല്ലൊ.

പഴയ പൊളിഞ്ഞ സാധനം ഒക്കെ മാറ്റി കുട്ടപ്പനാക്കി വണ്ടി തന്നു.
ആഹാ കണ്ടാല്‍ എന്തു ചന്തം

പക്ഷെ ആ വണ്ടി പിന്നീട്‌ ഒരിക്കലും ഓടിച്ച്‌ എനിക്ക്‌ ഉദ്ദേശിച്ച സ്ഥലത്ത്‌ എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു സത്യം മാത്രം. ( അക്കഥകള്‍ പിന്നെഴുതാം)

അതു വരെ എന്റെ വിവരക്കേടു കൊണ്ട്‌ ചവിട്ടി സ്റ്റാര്‍ട്ടാക്കാന്‍ പറ്റിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇതിനു ശേഷം വണ്ടി ഓടത്തില്ല് എന്നെ ഉള്ളു മറ്റൊരു കുഴപ്പവും ഇല്ല

അപ്പൊ പറഞ്ഞു വന്നത്‌ വണ്ടി ഓടിക്കാന്‍ അറിയാവുന്ന സുഹൃത്തുക്കളുടെ വാക്കുകളൊ ഭാര്യയുടെ വാക്കുകളൊ പോലും വളരെ കാര്യമായി ശ്രദ്ധിക്കുക അനുസരിക്കുക

Saturday, July 16, 2011

മാല




വടക്കെ ഇന്ത്യയിലെ സ്ത്രീകള്‍ അണിയുന്ന ഒരു തരം മാല

അതിന്റെ നാണയത്തില്‍ ഉര്‍-ഉദുവില്‍ എന്തൊ എഴുതിയിരിക്കുന്നു എന്നാണ്‌ പറഞ്ഞത്‌ എനിക്കറിയില്ല ഉറുദു അറിയാവുന്നവര്‍ പറയുമായിരിക്കും

Tuesday, June 28, 2011

Our Great MPs by Pritish Nandy

Our MPs - A Thought-Provoking Blog By Pritish Nandy.
An Interesting blog by Pritish Nandy


I was an MP not very long ago. I loved those six years. Everyone called me sir, not because of my age but because I was an MP. And even though I never travelled anywhere by train during those years, I reveled in the fact that I could have gone anywhere I liked, on any train, first class with a bogey reserved for my family. Whenever I flew, there were always people around to pick up my baggage, not because I was travelling business class but because I was a MP. And yes, whenever I wrote to any Government officer to help someone in need, it was done. No, not because I was a journalist but because I was an MP.
The job had many perquisites, apart from the tax free wage of Rs 4,000. Then the wages were suddenly quadrupled to Rs 16,000, with office expenses of Rs 20,000 and a constituency allowance of Rs 20,000 thrown in. I could borrow interest free money to buy a car, get my petrol paid, make as many free phone calls as I wanted. My home came free. So did the furniture, the electricity, the water, the gardeners, the plants. There were also allowances to wash curtains and sofa covers and a rather funny allowance of Rs 1,000 per day to attend Parliament, which I always thought was a MP's job in the first place! And, O yes, we also got Rs 1 Crore a year (now enhanced to Rs 2 Crore) to spend on our constituencies. More enterprising MPs enjoyed many more perquisites best left to your imagination. While I was embarrassed at being vastly overpaid for the job I was doing, they kept demanding more.

Today, out of 543 MPs in Lok Sabha, 315 are Crorepatis. That's 60%. 43 out of the 54 newly elected Rajya Sabha MPs are also millionaires. Their average declared assets are over Rs 25 Crore each. That's an awfully wealthy lot of people in whose hands we have vested our destiny. The assets of your average Lok Sabha MP have grown from Rs 1.86 Crore in the last house to Rs 5.33 Crore. That's 200% more. And, as we all know, not all our MPs are known to always declare all their assets. Much of these exist in a colour not recognised by our tax laws. That's fine, I guess. Being a MP gives you certain immunities, not all of them meant to be discussed in a public forum.
If you think it pays to be in the ruling party, you are dead right: 7 out of 10 MPs from the Congress are Crorepatis. The BJP have 5. MPs from some of the smaller parties like SAD, TRS and JD (Secular) are all Crorepatis while the NCP, DMK, RLD, BSP, Shiv Sena, National Conference and Samajwadi Party have more Crorepatis than the 60% average. Only the CPM and the Trinamool, the two Bengal based parties, don't field Crorepatis. The CPM has 1 correlate out of 16 MPs; the Trinamool has 7 out of 19. This shows in the state-wise average. West Bengal and Kerala have few correlate MPs while Punjab and Delhi have only correlate MPs and Haryana narrowly misses out on this distinction with one MP, poor guy, who's not a correlate.

Do MPs become richer in office? Sure they do. Statistics show that the average assets of 304 MPs who contested in 2004 and then re-contested last year grew 300%. And, yes, we're only talking about declared assets here. But then, we can't complain. We are the ones who vote for the rich. Over 33% of those with assets above Rs 5 Crore won the last elections while 99.5% of those with assets below Rs 10 lakhs lost! Apart from West Bengal and the North East, every other state voted for correlate MPs. Haryana grabbed first place with its average MP worth Rs 18 Crore. Andhra is not far behind at 16.

But no, this is not enough for our MPs. It's not enough that they are rich, infinitely richer than those who they represent, and every term makes them even richer. It's not enough that they openly perpetuate their families in power. It's not enough that all their vulgar indulgences and more are paid for by you and me through back breaking taxes. It's not enough that the number of days they actually work in Parliament are barely 60 in a year.
The rest of the time goes in squabbling and ranting. Now they want a 500%pay hike and perquisites quadrupled. The Government, to buy peace, has already agreed to a 300% raise but that's not good enough for our MPs. They want more, much more.

And no, I'm not even mentioning that 150 MPs elected last year have criminal cases against them, with 123 serious, very serious cases ranging from rape to murder. Do you really think these people deserve to earn 104 times what the average Indian does.
God Bless You...India

" Vande Matharam "

Wednesday, June 22, 2011

ശലഭമല്ല moth







പുതിയതായി ജന്മം എടുത്തു വന്നതെ ഉള്ളു എങ്ങനെയോ ചിറകിന്റെ ഒരറ്റം മുറിഞ്ഞ്‌ എന്റെ സുഹൃത്തിന്റെ മുന്നിലെത്തി. ശലഭത്തിന്റെ പീന്നാലെ ആണല്ലൊ ഞാന്‍ അതറിയാവുന്നതു കൊണ്ട്‌ എനിക്കു തന്നു സുഹൃത്ത്‌.
ശലഭമല്ല moth ആണ്‌ എന്ന് മറ്റൊരാള്‍ ആ എനിക്കറിയില്ല നിങ്ങള്‍ക്കറിയുമൊ?

പടം വലുതാകും കേട്ടൊ ക്ലിക്കിയാല്‍



Monday, June 20, 2011

പിശുക്കു




ഇവന്‍ തൊണ്ണൂറാന്‍ സ്റ്റീരിയൊ



ഇവന്‍ അഞ്ഞൂറാന്‍ മോണൊ


പിശുക്കുകാണിക്കുന്നതു കൊള്ളാം, പക്ഷെ ചിലപ്പോള്‍ ഇങ്ങനെ ഇരിക്കും

കണ്ടാല്‍ എന്തു സുന്ദരനായിരുന്നു സ്റ്റീരിയൊ മൈക്‌ വെറും 90 രൂപ മറ്റവനോ മോണോ രൂപ 500

നമുക്ക്‌ തൊണ്ണൂറാന്‍ മതി
കൊണ്ടു വന്നു രണ്ടു തവണ കുത്തിക്കഴിഞ്ഞപ്പോള്‍ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല

മറ്റേ മൈക്‌ കുത്താന്‍ നോക്കിയിട്ടു അതു ആ തുളയിലേക്കു കയറുന്നുമ്ലില്ല
കണ്ടില്ലെ സുന്ദരന്റെ മുന ഒടിഞ്ഞു അകത്തിരിക്കുകയാണ്‌

ദൈവാധീനം Front Panel ല്‍ മൈക്‌ കുത്താനുള്ള സംവിധാനം ഉണ്ട്‌ അല്ലെങ്കില്‍ മദര്‍ ബോര്‍ഡും കൂടി മാറ്റാമായിരുന്നു എന്തൊരു ലാഭം

Thursday, June 16, 2011

മാങ്ങ

ഈ മാന്തോട്ടത്തില്‍ മാങ്ങ വാങ്ങുവാന്‍ പോയതായിരുന്നു - അവിടെ കണ്ട കാവല്‍ക്കാരനായിരുന്നു മുന്‍പു കണ്ട പട്ടിക്കുട്ടി

12 ഏക്കര്‍ സ്ഥലത്ത്‌ 1200 മാവുകള്‍





ഇടയ്ക്കു കൂടി നടന്നപ്പോള്‍ പുല്ലിനിടയില്‍ പാമ്പു വല്ലതും കാണുമോ എന്നു ഭയന്നു പക്ഷെ ഒന്നും കണ്ടില്ല അതെങ്ങനാ സാക്ഷാല്‍ പരമശിവനല്ലെ നടൂക്ക്‌ ഇരിക്കുന്നത്‌.

ആമ്രഫലി, ഗിരിജ, ദസേറി, അച്ചാര്‍മാങ്ങ, ബൈംഗന്‍ ഫലി, തോത്താഫലി എന്നു തുടങ്ങി ഒരുപാടു പേരുകള്‍ പറഞ്ഞുതന്നു ഓരോന്നും പടം പിടിക്കുമ്പൊ വിചാരിച്ചു ഓര്‍ത്തിരിക്കും എന്ന് ഏതായാലും ഇപ്പോള്‍ പേരു മാത്രം ഇത്രയും ഓര്‍മ്മയുണ്ട്‌.



എല്ലാതരവും കൂട്ടിക്കുഴച്ച്‌ 10 കിലോ 300 രൂപ എന്തായാലെന്താ വിഷം പുരട്ടാത്ത മാങ്ങ തിന്നാമല്ലൊ



നിലം മുട്ടി മാങ്ങകള്‍ കിടക്കുന്നതുകാണുമ്പോള്‍ കൊതി.

മാവിനും ഉയരം അധികം ഇല്ല ഒരാള്‍ക്ക്‌ നിന്നു പറിക്കാവുന്ന അത്ര ഉയരമെ ഉള്ളു.

വിളവെടുപ്പ്‌ മിക്കവാറും കഴിഞ്ഞ ഘട്ടമാണ്‌ ഇത്‌.
ഇനി ഒരു ഒന്നരലക്ഷം രൂപയുടെമാങ്ങയെ ഉള്ളു എന്നാണു പറഞ്ഞത്‌

ആണുങ്ങള്‍ അധ്വാനിക്കുമെങ്കില്‍ നമുക്കു മാങ്ങയും തിന്ന് സിന്ദാബാദ്‌ വിളിച്ചു നടന്നാല്‍ മതിയല്ലൊ അല്ലെ?