Monday, May 28, 2018

ഒരു തിരുപ്പതിക്കഥ

മദ്ധ്യപ്രദേശിൽ ജോലി ചെയ്യുന്ന കാലം. എനിക്ക് അന്നേ പാട്ടിന്റെ അല്പം സുഖക്കേട് ഉണ്ട്. അത് മഹേശിനും പകർന്നു കിട്ടിയിട്ടുണ്ട്. മഹേശ് നടക്കാൻ പ്രായമായത് മുതൽ അവന്റെ അപ്പൂപ്പന്റെ കാറിൽ കയറി ഇരുന്ന് ടേപ് റെകോർഡർ വച്ച് പാട്ടു കേട്ടിരിക്കുന്ന സ്വഭാവക്കാരൻ ആയിരുന്നു,

അതിൽ നിന്നുള്ള പാട്ടുകൾ അവന്റെതായ രീതിയിൽ പാടി - വാക്കുകൾ പറയാൻ ഉറയ്ക്കുന്നതിനു മുൻപ് ഞങ്ങളെ കുറച്ചൊന്നും അല്ല രസിപ്പിച്ചിട്ടുള്ളത്

ഒരു ദിവസം പാടിക്കൊണ്ടു വരുന്നു
“ചില്ലാലെ ചില്ലാലെ ആയൊ ആയൊ ചില്ലാലെ”
അത് ഏത് പാട്ടാണെന്ന് ഇന്നും ഞങ്ങൾക്കറിയില്ല

പിന്നൊന്ന് ഒരു തമിഴ്പാട്ടിന്റെ  കോലം

ഫൂട്ടു വണ്ടിയിലെ
കാട വണ്ടിർക്ക്
കാട ശേയടുക്കും
അട് ഫാണിയായിട്ക്കും

ഗുഡ്സ് വണ്ടിയിലെ ഒരുകാതൽ വന്തിർക്ക് എന്നോ മറ്റൊ ഉള്ള പാട്ടാണ്‌.

ഇനിയും ഉണ്ട് അതൊന്നും ഞാൻ ഇന്നും മറന്നിട്ടില്ല. അല്ല എങ്ങനെ മറക്കാൻ പറ്റും അല്ലെ?

 അവൻ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിച്ചതിന്‌ എന്റെ ചേട്ടൻ അവനൊരു സോണി വാക്മാൻ വാങ്ങി കൊടുത്തു.

അങ്ങനെ നടക്കുന്ന കാലം.

ഞങ്ങളുടെ കമ്പനിയിൽ തന്നെ VPW ന്റെ Secretary ഒരു പയ്യൻ ഉണ്ട്. ഒരു സാധു. പുള്ളിയോട് ഞാൻ പറഞ്ഞതനുസരിച്ച് ആഹാർം എന്റെ വീട്ടിൽ നിന്നാണു കഴിക്കുന്നത്. പുള്ളീക്കാരൻ ആഴച്ചയിൽ കോഴിയും പച്ചകറിയും ഒക്കെ വാങ്ങി കൊണ്ടു വരും.

ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് ഈ വാക്മാനിൽ അല്പം പാട്ടും കേട്ടിട്ട് ജോലിയ്ക്ക് പോകും.

അങ്ങ്നഗ്നെ പോയ ഒരു ദിവസം വാക്മാൻ മുന്‌വശത്തിട്ടിരുന്ന ദിവാനിൽ തന്നെ വച്ചിട്ടു പുള്ളി പോയി.

വൈകുന്നേരം മഹേശ് പാട്ടു കേൾക്കാൻ നോക്കുമ്പോൾ വാക്മാൻ ഇല്ല. എല്ലായിടവും തപ്പി. കാണാനില്ല.
മഹേശിനൊപ്പം കളിക്കാൻ വരുന്ന മറ്റൊരു പയ്യൻ ഉണ്ട്. അവരുടെ Track Record അത്ര നല്ലതലാത്തത് കൊണ്ട് അവനെ വിളിച്ച് ചോദിച്ചു. അവൻ പറഞ്ഞു അവൻ കടിട്ടെ ഇല്ല എന്ന്

എന്നാലും ഞങ്ങൾ പറഞ്ഞു നീ എടുത്തെങ്കിൽ ഇങ്ങ് തന്നേരെ , ഞങ്ങൾ വഴക്കൊന്നും പറയില്ല.
പക്ഷെ അവൻ സമ്മതിച്ചില്ല, പക്സ്രം പറഞ്ഞു ആ സമയത്ത് ഗാവിലെ ഒരു ചെക്കൻ അവിടെ നിന്ന് ചുറ്റി തിരിയുന്നത് കണ്ടാരുന്നു, അവനായിരിക്കും എടുത്തത് എന്ന്.

അടുത്തൊരു ദിവസം  മഹേശ് അവന്റെ വീട്ടിലേക്ക് പോകുമ്പോൾ, അവന്റെ ചേച്ചി പുറത്ത് നിന്നും വിളിച്ച് പറയുന്നു- മഹേശ് വരുന്നുണ്ട് എന്ന്.

തെളിവില്ലാതെയും സാധനം കാണാതെയും ഇരിക്കുമ്പോൾ നമുക്കൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് വെറുതെ ഈച്ചയടിച്ചിരുന്നു. മഹേശ് അവന്റെ വേറെ ഒരു സുഹൃത്തിനോട് വിവരം പറഞ്ഞു - അവന്റെ വാക്മാൻ കാണാതെ പോയി എന്ന്.

ഞങ്ങളുടെ HR Head നായർ സാറിന്റെ ഭാര്യ  ഭൈമിയോടു പറഞ്ഞു  നിങ്ങൾ ഒരു രൂപ തുട്ട് ഒരു തിണുയിൽ കെട്ടി ഉഴിഞ്ഞ് വയ്ക്കുക - അല്പം മഞ്ഞൾപ്പൊടിയും ചേർത്ത്. അത് തിരുപ്പതി ഭഗവാനെ വിചാരിച്ച് അവിടെ വച്ചേക്കുക. നിങ്ങളുടെ സാധനം തിരികെ കിട്ടും. കിട്ടിക്കഴിഞ്ഞ് എപ്പോഴെങ്കിലും ആ പൈസ തിരുപ്പതിയ്‌ല് കൊണ്ടിടണം.

ഭൈമി അത് അനുസരിച്ചു.

ഞാനാണെങ്കിൽ ഭൈമിയെ ഇനി കളിയാക്കാൻ ഒട്ടും ബാക്കി വച്ചില്ല. പിന്നെ തിരുപ്പതി ഭഗവാൻ നിന്റെ ഈ ഒരു രൂപയ്ക്ക് പിന്നാലെ വരാൻ പോവുകയല്ലെ എന്ന് വരെ പറഞ്ഞു.

സംഭവം നടക്കുന്നത് ജൂണിലാണ്‌. സെപ്റ്റംബറിൽ മഹേശിന്റെ കൂട്ടുകാരൻ - അത് അല്പം പ്രായം കൂടിയ ആൾ, അവൻ ജബല്പൂരിൽ പഠിക്കുന്നു. അവൻ മഹേശിനെ വിളിച്ച് അവനു നഷ്ടപ്പെട്ട വാക്മാന്റെ അടയാളങ്ങൾ ചോദിക്കുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ പറയുന്നു സാരമില്ല രണ്ടു ദിവസത്തിനുള്ളീൽ അത് നിനക്ക് കിട്ടും.

നേരത്തെ സംശയിച്ച പയ്യന്റെ ചേട്ടനും ജബല്പൂരിലാണ്‌ പഠിക്കുന്നത്. അവൻ ഇത് വില്ക്കാൻ നടക്കുകയാണത്രെ.

പക്ഷെ ഒരേ കോളനിയിലെ പയ്യൻ പിടിച്ചപ്പോൾ അവനു രക്ഷ പെടാനായില്ല.

അങ്ങനെ അത് തിരികെ ഞങ്ങൾക് ലഭിച്ചു.

ഇപ്പോൾ ജോലി എനിക്കായി. ആ പൈസ തിരുപ്പതിയിൽ എത്തിക്കണ്ടേ?

അത് നീണ്ടു നീണ്ടു പോയി.

ഒരു ദിവസം HR Head ന്റെ ശ്രീമതി Hyderabad നും തിരുപ്പതിക്കും പോകുന്നുണ്ടെന്നറിഞ്ഞ് അത് അവരുടെ കയ്യിൽ ഏല്പ്പിച്ചു.

എന്നാൽ തിരുപ്പതി അപ്പന്‌ അത് അങ്ങനെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

ആ ചേച്ചി ഹൈദ്രബാദിലെത്തുന്ന ദിവസം  വരുടെ ഭർത്താവിന്‌ ഒരു acacident ഉണ്ടായി, അവർ അവിടെ നിന്നു തന്നെ തിരികെ വന്നു. വീണ്ടും ആ പൈസ ഞങ്ങളുടെ അടുത്തെത്തി.

കൊല്ലം 20 ഓളം ആയി. ഇപൊഴാണ്‌ അവിടെ എത്തിക്കാൻ കഴിഞ്ഞത്.

4 comments:

  1. ഭഗവാനുള്ളത് ഭഗവാനു.........

    ReplyDelete
  2. കൊടുക്കാനുള്ളത് കൊടുത്തേ തീരു
    തിരുപ്പതി അപ്പന്റെ ലീലകൾ ..

    ReplyDelete
  3. എന്നാലും എത്തിച്ചല്ലോ. ആ വാക്മാൻ ഇപ്പോഴുണ്ടോ?

    ReplyDelete
    Replies
    1. ഉണ്ടുണ്ട് ഇടയ്ക്കിടയ്ക്ക് ഭൈമി അതിൽ കാസറ്റിട്ടു പാട്ടും കേൾക്കും


      Delete