Monday, June 15, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -3

കോളേജില്‍ ഒക്കെ പഠിക്കുന്നകാലത്ത്‌ വലിയ സേജിലൊക്കെ കേറണമെന്നും ഷൈന്‍ ചെയ്യണം എന്നു തോന്നാത്ത ആളുകള്‍ ചുരുക്കമായിരിക്കും അല്ലേ?

ചുരുക്കം ആണെങ്കിലും അല്ലെങ്കിലും കുറച്ചൊക്കെ ആഗ്രഹം എനിക്കുണ്ടായിരുന്നു.

അതു സഫലമാകുവാന്‍ കാരണം അങ്ങനെ ഇല്ലാത്തവരും ഉണ്ടായിരുന്നു എന്നതായിരുന്നു എന്നതും ഇവിടെ പ്രസ്താവയോഗ്യം ആണ്‌.

കാരണം ഞങ്ങളുടെ കൂട്ടത്തില്‍ സാക്ഷാല്‍ മുകേശിനെ പോലെ പാടുന്ന ഒരാളുണ്ടായിരുന്നു. അയാളെങ്ങാനും ഇതുപോലെ താല്‍പര്യം ഉള്ളയാളായിരുന്നു എങ്കില്‍ ഞാന്‍ എപ്പോഴേ ഔട്‌. പക്ഷെ അദ്ദേഹം മല്‍സരത്തിന്റെ വഴിക്കേ വരികയില്ല.

അതുകൊണ്ട്‌ സോണല്‍ മീറ്റിനു പോകുമ്പോള്‍ ടീമില്‍ ആളെ തെരഞ്ഞെടുക്കാനുള്ള മല്‍സരത്തിന്‌ പാട്ട്‌ ഇനത്തില്‍ ഞാന്‍ മാത്രം. ലളിതം, ശാസ്ത്രീയം, ഗ്രൂപ്‌ ഇങ്ങനെ മൂന്നു വകുപ്പുകള്‍ ഉള്ളതുകൊണ്ടും അതിനു പ്രത്യേകിച്ചു നാടകത്തിനെ പോലെ ചെലവില്ലാത്തതു കൊണ്ടും, അവസരം നല്ലതു.

പക്ഷെ കുരിശ്‌ അതല്ല.

സെലക്റ്റ്‌ ചെയ്യപ്പെടണം എങ്കില്‍ സദസ്സിനു മുമ്പില്‍ പാടണം. ജഡ്ജിമാര്‍ പാസാക്കണം.

മല്‍സരത്തിന്‌ വേറെ ആരുമില്ല ഞാന്‍ മാത്രമല്ലെ ഉള്ളു എന്നെ അങ്ങു കൊണ്ടുപോയാല്‍ പോരേ എന്നു ഞാന്‍.

അതു പറ്റില്ല എന്നു സാര്‍.

അവസാനം പാടി
ഏതാണെന്നറിയണ്ടേ കൃഷ്ണപക്ഷക്കിളി ചിലച്ചു എന്ന യുഗ്മഗാനം ആണും പെണ്ണും എല്ലാം കൂടി ഞാനങ്ങു പാടി.

അവിടെയുള്ള എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആയിരുന്നതിനാല്‍ അവര്‍ ചെവിയില്‍ വിരലിട്ട്‌ അടച്ചു പിടിച്ചു സഹകരിച്ചു.

അവസാനം തീരുമാനം സാര്‍ പറഞ്ഞു "തന്നെ വിടൂന്ന പ്രശ്നമില്ല. ഇവിടെ ഇങ്ങനെ ഒക്കെ നടക്കും ഇതും കൊണ്ട്‌ പുറമെ പോയി കോളേജിനെ നാണം കെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല"

ഞാന്‍ വിടുമോ?

പതുക്കെ പതുക്കെ സാറിനെ പറഞ്ഞു മയക്കി- ഗ്രൂപ്‌ മ്യൂസിക്‌ ന്‌ ഹാര്‍മോണിയം ആരു വായിക്കും?
ഗ്രൂപ്‌ ആര്‌ ലീഡ്‌ ചെയ്യും? അതിനേഹായാലും ഞാന്‍ വേണമല്ലൊ. അപ്പോല്‍ ഞാന്‍ എന്തായാലും ടീമില്‍ ഉണ്ടാകും

എന്നാല്‍ പിന്നെ ഒരു പാട്ട്‌ ഒരു ചെറിയ പാട്ട്‌ അതും കൂടി പാടൂന്നതില്‍ സാറിനെന്താ വിഷമം? ഒരു ചെറിയ ലളിതഗാനം , ഒരു ചെറിയ ശാസ്ത്രീയഗാനം. എല്ലാം കൂടീ 5+5 =10 പോയിന്റ്‌ നമുക്കു കിട്ടുന്നതില്‍ സാറിന്‍ എതിര്‍പ്പെന്തിന്‌?

പാട്ടൊക്കെ ഞാന്‍ വേറെ പാടിക്കോളാം. ഇതൊന്നും പാടില്ല. ആളുകള്‍ കേട്ടിട്ടുള്ള പാട്ടു പാടിയാലല്ലെ അതു നന്നായോ ഇല്ലിയൊ എന്ന് മറ്റൊരാള്‍ക്കു പറയുവാന്‍ സാധിക്കൂ?

ഞാന്‍ പുതിയ പാട്ടുണ്ടാക്കി പാടിക്കോളം .

എന്തിനേറെ പറയുന്നു സാര്‍ വീണു പോയി.

അങ്ങനെ തുടങ്ങിയതാണ്‌ പുതിയ പാട്ടുണ്ടാക്കുന്ന വിദ്യ.

അപ്പോള്‍ പുതിയ ഒരു പാട്ടു വേണം.

പാട്ടെവിടെ കിട്ടും?

മറ്റൊരാളും അറിയുവാന്‍ പാടില്ല. അപ്പോള്‍ ഞാന്‍ തന്നെ എഴുതണം.

എഴുതണമെങ്കില്‍ എഴുതും. വേണമെങ്കില്‍ ചക്ക എങ്ങാണ്ടൊക്കെ കായ്ക്കും എന്നു കേട്ടിട്ടില്ലെ അതുപോലെ.

ഞാന്‍ എഴുതി.

ഇനിയോ ഈണം വേണം അതെവിടെ കിട്ടും?

ഞാന്‍ ഉണ്ടാക്കും. ആകെ രണ്ടു ദിവസം ഇതിനുള്ളില്‍ ഇതെല്ലാം നടക്കുകയും വേണം.

കൂലം കഷായമായി ഇരുന്നാലോചിച്ചു.
എഴുതിയുണ്ടാക്കിയ വരികളായിരുന്നു ഇവ

"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

ഇതില്‍ ആദ്യത്തെ വരികളുടെ - പല്ലവിയുടെ - ഈണം ഞാന്‍ സ്വന്തമായി ഉണ്ടാക്കി.

ഇതൊരു ക്വിസ്‌ പോലെ ആക്കാം എന്നു തോന്നി ഏതൊക്കെ പാട്ടിന്റെ കഷ്ണങ്ങള്‍ എന്നു കണ്ടുപിടിക്കാന്‍ പറയണം എന്നു വിചാരിച്ചു വേണ്ട ഞാന്‍ തന്നെ പറയാം.

ടി വീ ഒക്കെ വരുന്നതിനു മുമ്പ്‌ ഞാന്‍ കണ്ടിട്ടുള്ള ആകെ അഞ്ചാറു സിനിമകളില്‍ ഒന്നായിരുന്നു കുമാരസംഭവം അതില്‍ ഒരു പാട്ടുണ്ട്‌ "മല്ലാക്ഷീമണിമാരില്‍ ഉന്മാദമുണര്‍ത്തുവാന്‍ --" എന്നു തുടങ്ങുന്നത്‌. അതിന്റെ ഒരു കഷണം ദാ മന്മഥശരമേറ്റൂ--പോലെ അല്ലേ എന്നു നോക്കിയേ

അതുപോലെ മുമ്പു പറഞ്ഞ, മുകേശിനെ പോലെ പാടൂന്ന ഗായകന്‍ എപ്പോഴും എനിക്കു കേള്‍പ്പിച്ചിരുന്ന ഒരു ഗാനമായിരുന്നു "ഝനക്‌ ഝനക്‌ തോരി ബാജെ പായലിയാ" അതിന്റെ ചരണം ഇവിടെ എങ്ങാനും കേള്‍ക്കുന്നുണ്ടോ ?

ബാക്കി കട്ടെടുത്തു അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ. എന്നിട്ടെല്ലാം കൂടി ചേര്‍ത്ത്‌ തയ്യാറാക്കി സി സോണില്‍ അവതരിപ്പിച്ചു. അവിടെയും നല്ല ഗായകരാരും പാടൂവാനില്ലാതിരുന്നതുകൊണ്ട്‌, അവിടെയും എനിക്ക്‌ ഒന്നാം സ്ഥാനം.

ഇനി ഇന്റര്‍ സോണല്‍ കോഴിക്കോട്ടു വച്ച്‌.

എന്നെ കൊന്നാലും അവിടെ പോകില്ല എന്നു ഞാന്‍- പാലക്കാട്ടും തൃശൂരും നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പാടൂന്ന സ്ഥലത്ത്‌ ഞാനെങ്ങാനും ചെന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാനുള്ള വിവരമൊക്കെ അന്നു വച്ചിരുന്നു.

അതുകൊണ്ട്‌ ടീമിലെ അംഗസംഖ്യ, പങ്കെടുക്കുന്ന ഇനങ്ങളുടെ എണ്ണം ഇവയില്‍ കുറവു വരുന്നത്‌ arts club secretary ക്കു ക്ഷീണമാകുമെന്നതിനാല്‍ ഞാനും പോകണം എന്നവന്‍. കൊന്നാലും പോകില്ലെന്നു ഞാന്‍
അവനുമായി വഴക്കിടേണ്ടി വന്നു എങ്കിലും കോഴിക്കോട്‌ ഒഴിവാക്കി ഞാന്‍ ഇന്നും ജീവനോടെ ഇരിക്കുന്നു.

ഏതായാലും ഇത്രയും ആയില്ലേ ഇനി ആ ഗാനം കൂടി ഇവിടെ പോയി ഒന്നു കേള്‍ക്കൂ

10 comments:

  1. ഇനി ഇന്റര്‍ സോണല്‍ കോഴിക്കോട്ടു വച്ച്‌.

    എന്നെ കൊന്നാലും അവിടെ പോകില്ല എന്നു ഞാന്‍- പാലക്കാട്ടും തൃശൂരും നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പാടൂന്ന സ്ഥലത്ത്‌ ഞാനെങ്ങാനും ചെന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാനുള്ള വിവരമൊക്കെ അന്നു വച്ചിരുന്നു.

    ReplyDelete
  2. അപ്പോ അങ്ങനാണ് പാട്ട് എഴുതാനും കൂടി ശീലിച്ചത് അല്ലെ?
    :)

    ReplyDelete
  3. രചന, സംഗീതം, സംവിധാനം, അവതരണം, മോഷണം - ഇതെല്ലാം കൂടി ഒറ്റയടിക്ക്.
    സമ്മതിച്ചു.
    ഒരു പ്രസിദ്ധ ഗായകൻ- യേശുദാസിന്റെ ‘ഇടയകന്യകേ ...” പാടുന്നു. ജനങ്ങൾ ഒന്നു കൂടി പാടാൻ ആവശ്യപ്പെടുന്നു. രണ്ടാമതും പാടി. വീണ്ടും പാടാൻ ആവശ്യപ്പെടുന്നു. അപ്പോൾ ഗായകൻ, ഇനിയും വേറെ പാട്ടുകൾ പാടാനുണ്ട്. അപ്പോൾ ജനം, ഈ പാട്ട് ശരിക്ക് പാടിയിട്ട് വേറെ പാട്ട് പാടിയാൽ മതി നിയ്യ്.

    ReplyDelete
  4. പലരും പൂര്‍വ്വകഥ എഴുതുമ്പോള്‍ എന്നെ കവിഞ്ഞ് ആ കാലത്ത് മറ്റാരുമില്ല പിന്നെ പാട്ടുകാരനാണെല്‍ പറയും
    'ഇന്ന് ഇപ്പോള്‍ നീര്‍വീഴ്ച്ച കൊണ്ടാ അല്ലേല്‍ ഇതിലും കേമം ആണെന്റെ പാട്ട് '
    എന്ന രീതിയില്‍ പറയുന്നവരുടെയിടയില്‍ ഇത്രയും നല്ല പാട്ടുകള്‍ പാടുന്ന പണിക്കര്‍സാര്‍ എഴുതിയ ഈ പോസ്റ്റ് ശരിക്കും മനസ്സില്‍ കൊണ്ടു.
    ഇതെഴുതുമ്പോള്‍ സര്‍ പാടിയ
    ഓര്‍മ്മകള്‍ മാത്രം എനിക്കു നല്കീ....
    ഞാന്‍ കേള്‍ക്കുന്നുണ്ട്...

    ഇനിയും ഇനിയും നല്ല നല്ല പാട്ടുകള്‍ ഈ ബൂലോകത്തില്‍ സാറിന്റെ വകയായി ഒഴുകട്ടെ!
    ആശംസകള്‍

    ReplyDelete
  5. ഒരുപാട് പയറ്റിയല്ലെ സാറെ!

    പാട്ട് എന്നത് എന്റെ ഒരു വീക്ക്നെസ്സാണ്, പാട്ടുപാടാനറിയാവുന്നവരും.
    :)

    ReplyDelete
  6. ശ്രീ പാട്ട്‌ എഴുതാന്‍ ശീലിച്ചു ഹഹഹ എഴുതിയത്‌ പാട്ടായോ പാട്ട ആയോ?

    പാര്‍ത്ഥന്‍ ജി മോഷണവും ഒരു കലയല്ലേ

    മാണിക്യം എന്റെ പാട്ടും പാട്ടാണെന്നു പറയാന്‍ ആളുണ്ടല്ലെ നന്ദി

    അനില്‍ ജീ അപ്പോ എന്നെ ഒഴിവാക്കി അല്ലേ സാരമില്ല

    ReplyDelete
  7. എന്തായാലും ആ പാട്ട് ഇപ്പോള്‍ കേട്ടപ്പോള്‍ ഉഗ്രന്‍. അന്നത്തെ ഒന്നാംസമ്മാനം കിട്ടിയതല്ലേ? ഇതു പോലെതന്നെ അന്ന് കോഴിക്കോട് പോയി പാടിയിരുന്നെങ്കിലും ചിലപ്പോള്‍ സമ്മാനം കിട്ടിയേനേ.

    മാണിക്യേച്ചീ, പണിക്കരുസാറിനെ ഒരുപാടങ്ങു പൊക്കി വയ്ക്കല്ലേ. പിന്നെ പിടിച്ചാല്‍ പിടി കിട്ടീന്നു വരൂല്ല. ഇനീം ഈ പാവത്തിന്റെ പൊട്ടവരികള്‍ക്കൊക്കെ ഈണം ഇടേണ്ട ആളാണ് :)

    ReplyDelete
  8. ഉവ്വ്‌
    ഉവ്വ്‌ ഗീത റ്റീച്ചറെ സമ്മാനം കിട്ടിയേനെ
    ഉറപ്പായും കിട്ടിയേനെ പക്ഷെ എവിടെ ആയിരിക്കും കിട്ടുന്നത്‌ എന്നെ ഉള്ളായിരുന്നു സംശയം അതുകൊണ്ടല്ലെ പോകാഞ്ഞത്‌

    ReplyDelete
  9. പാട്ടു കേട്ടപ്പൊ തന്നെ തോന്നിയിരുന്നു ഇതു പലടത്തും കേട്ടിട്ടുണ്ടല്ലൊ എന്ന്. തുറന്നു പറഞ്ഞതു നന്നായി.
    “മന്മഥ സദനമിതാ
    രതി മന്മഥ സദനമിതാ“ അതേ പോലെ തന്നെ.
    സാരമില്ലെന്നേ. “ഹിമഗിരി തനയേ ഹേമലതേ”‘ രവീന്ദ്രനു “എന്തിനു വേറൊരു സൂര്യോദയം” ആക്കാമെങ്കിൽ,“ആകാശത്താമര പോലെ“ “കൃഷ്ണാ നീ ബേഗനേ ബാരോ” പോലെയാണെങ്കിൽ....നമുക്കും......

    ReplyDelete
  10. അതുമാത്രമല്ല എതിരന്‍ ജി ഝനക്‌ ഝനക്‌ ന്റെ ചരണം പറിച്ചു വച്ചിരിയ്ക്കുകയല്ലേ

    ReplyDelete