Monday, September 26, 2016

ബാല്യകാലസ്മരണകൾ - 3

കടകൾ വളരെ വിരളംപ്രധാന കടകൾ ഹരിപ്പാട്ട് തന്നെമുതലാളിമാരുടെ കടവേലായുധൻ ചെട്ടിയാരുടെ കട ഇവ രണ്ടെണ്ണം ഹരിപ്പാട്ട് അമ്പലത്തിന്റെ കിഴക്കെ നടയിൽ ഉണ്ട്.  ഹാർഡ്വെയർ , തൂമ്പ ഇരിമ്പു തുടങ്ങിയവ എല്ലാം   മുതലാളിമാരുടെ കടയിൽ കിട്ടും

വീട്ടു സാധങ്ങൾ അരി പയർ തുവര ചായപ്പൊടീ പഞ്ച്സ്സാര തുടങ്ങിയവ എല്ലാം വേലായുധൻ ചെട്ടിയാരുടെ കടയിലും
  ഒരു ഗോപിനാഥകിണിയുടെ തുണീക്കടയും  മൂത്തതിന്റെ  പാത്രം ഗ്ലാസ് ബാഗ് തുടങ്ങിയവ വില്ക്കുന്ന കടയും

ഇന്നും  കടകൾ അന്നത്തെ അവസ്ഥയിൽ നിന്നും വലിയ വ്യത്യാസം ഒന്നും ഇല്ലാതെ കാണുമ്പോൾ  മനുഷ്യരെ പറ്റി ആദരവോടെ മാത്രമെ ഓർക്കാൻ പറ്റുന്നുള്ളു.

ഇന്നൊബിസിനസ്ചതി വചനകാശുണ്ടാക്കൽഅതു പോലെ അവർ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന്?
അന്ന് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ തേങ്ങ വില്കുന്ന സമയത്ത് ഒന്നിച്ച് വാങ്ങി വയ്ക്കുകയായിരുന്നു പതിവ്‌. എല്ലാ സാധനങ്ങളും വളരെ കൃത്യമായിട്ടെ ഉപയോഗിച്ചിരുന്നുള്ളുഇന്നത്തെ ധാരാളിത്ത കാണുമ്പോൾ അന്നത്തെ വീട്ടമ്മമാരുടെ സാമർത്ഥ്യം അത്ഭുതപ്പെടൂത്തുന്നു.

ഇടയ്ക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കിട്ടുന്ന ഒരു വഴി ആയിരുന്നു ഊത്തുകാരൻ  എന്നു വിളിക്കുന്ന ഒരു സംവിധാനംവള്ളത്തിൽ (വഞ്ചിയിൽവീട്ടുപയോഗത്തിനുള്ള ഉപ്പു തൊട്ടു കർപ്പൂരം വരെ  സാധനങ്ങൾ  പുഴ വഴി വന്ന് തോട്ടിൽ കൂടീ കൊണ്ടു വന്ന് കച്ചവടം ചെയ്യുന്ന ആൾഅയാളുടെ കയ്യിൽ  പണ്ടത്തെ ബസുകളിൽ പിടീപ്പിക്കുന്ന  ഹോൺ - ഊതുന്ന സാധനം ഉണ്ടയിരിക്കുംഅതിൽ ഞെക്കി ശബ്ദമുണ്ടാക്കി കൊണ്ടാണ്‌ യാത്ര.  ഓരോ സ്ഥലത്തും ഇന്ന ദിവസം ഇത്ര സമയത്ത് എത്തും എന്ന് തിട്ടം ആണ്‌.

അതു കൊണ്ട് വീട്ടമ്മമാർ അതാത് സ്ഥലത്ത് കാത്തു നില്ക്കും

കാശു കൊടൂത്തല്ല  അന്നൊന്നും സാധനങ്ങൾ വാങ്ങിയിരുന്നത്കാശ് കാണാൻ തന്നെ പ്രയാസംകച്ചവടം എല്ലാംനെല്ല്കോഴിമുട്ടതേങ്ങ  തുടങ്ങി അവനവന്റെ വീട്ടിലുള്ളവ കോടൂത്ത്സോപ്പ് തെയില  പഞ്ചസാര തീപ്പെട്ടി  തുടങ്ങിയവ വാങ്ങുക.

ആയാപറമ്പു കടവിൽ  ചാന്നാരുടെ കടഅതു കഴിഞ്ഞു അല്പം തെക്കോട്ടു വന്നാൽ തൈപ്പറമ്പിൽ മുതലാളിയുടെ ഒരു തുണിക്കടയും പലചരക്കുകടയുംഇത് ആയിരുന്നു ഞങ്ങൾക്ക് അടൂത്തുള്ള കടകൾ.

പിന്നെ കുറ്റി മുക്കിനു ഒരു മാടക്കട ഉണ്ട് മിട്ടായി സ്ലേറ്റ് പെൻസിൽ  ബുക്ക് ഇവയൊക്കെ കിട്ടുന്നത്അത് കഴിഞ്ഞാൽ ആയാപറമ്പു സ്കൂളിനടുത്തും ഇതു പോലെ രണ്ട് മാടക്കട.

 കടകളിൽ ഒക്കെ കാശു കൊടൂക്കണംഅതു കൊണ്ട് അവിടെ കച്ചവടം കുറവാണ്‌. കാരണം അന്ന് പൈസ ആരുടെയും കയ്യിൽ ഉണ്ടാകാറില്ല അത് തന്നെ

പൈസ എനിക്കൊക്കെ കാണുവാൻ കിട്ടുന്നത് വിഷു ദിവസം ആണ്‌. വിഷുവിനു കാലത്തെ അഛൻ എനിക്ക് 25 പൈസ വിഷുകൈനീട്ടം അത്രുംചേട്ടനും ചേച്ചിക്കും 10 പൈസ വീതവും കൊടുക്കുംപത്തു പൈസ വലുതും 25 പൈസ ചെറുതും അല്ലെ.

ചേട്ടനും ചേച്ചിയും എനിക്ക് വലിയത് തന്നിട്ട് എന്റെ ചെറിയ പൈസ വാങ്ങിയേടുക്കുംവലിയ പൈസ കിട്ടിയ സന്തോഷത്തിൽ  ഞാൻ മിടൂക്കനായി ഞെളിഞ്ഞു നടക്കുംപക്ഷെ അന്നൊന്നും പൈസ കൊണ്ട് ഒരു കാര്യവും ഇല്ലമിട്ടായി വാങ്ങൽ നടപ്പുള്ള കാര്യം അല്ലപതുക്കെ പതുക്കെ  പൈസ അമ്മയുടെ കയ്യിൽ എത്തും അത്ര തന്നെ.

അതൊന്നും അന്നൊരു കാര്യമെ ആയിരുന്നില്ലകാലത്ത് വിഷുകൈനീട്ടം വാങ്ങുക എന്നതു മാത്രംഅതിനൊക്കെ കാര്യം വന്നത് അല്പം കൂടി വളർന്നു കഴിഞ്ഞ്.

വിഷു ഓണം ദീപാവലി ഹരിപ്പാട്ടുൽസവംകന്യാട്ടുകുളങ്ങര ഉൽസവം ഇത്രയും ആഘോഷങ്ങൾ എല്ലാ കൊല്ലവും ഉണ്ട്കണി ഒരുക്കലും കാണലും കൈനീട്ടവും ഇതോടു കൂടി വിഷു തീർന്നു.

ദീപാവലിയ്ക്ക് ഒരു തേച്ചുകുളി ഉണ്ട്അന്ന് തലയിലും ദേഹത്തും മുഴുവൻ എണ്ണ തേച്ച് കുളിക്കണംഇലയിൽ വച്ചു ചുടുന്ന അട , തെരളി ഇവ അന്നത്തെ പ്രത്യേകത ആണ്‌. വഴണ (എടന എന്നു ചിലയിടങ്ങളിൽ വിളിക്കുംയുടെ മണമുള്ള ഇലയിൽ ഉണ്ടാക്കുന്ന തെരളി അന്നത്തെ ഒരു വലിയ വീക്ക്നെസ്സ് ആയിരുന്നു.

അയല്പക്കത്തുള്ളവർ പടക്കം പൊട്ടിക്കുംവീട്ടിൽ അപ്പരിപാടി ഇല്ലപടക്കം അപകടം പിടിച്ച സാധനം ആയതു കൊണ്ട് അഛൻ അതിനു സമ്മതിച്ചിരുന്നില്ലവാങ്ങണം എങ്കിൽ പൈസ ഇല്ലഅഥവാ പൈസ ഉണ്ടെങ്കിലും വാങ്ങാൻ ഉള്ള ധൈര്യവും ഇല്ലായിരുന്നു.

അതു കൊണ്ട് പടക്കം പൊട്ടിക്കൽ കേൾവിയിൽ മാത്രം ഒതുങ്ങി.


ബാല്യകാലസ്മരണകൾ - 2

കുളത്തിൽ നീന്താനും മാത്രം ആയപ്പോൾ പിന്നെ കുളി തോട്ടിലേക്കു മാറ്റി.
തോട് എന്നു വച്ചാൽ ആയാപറമ്പ് ആനാരി എനീ രണ്ടു കരകളെ തിരിക്കുന്ന ഏകദേശം പതിനഞ്ചടി വീതി ഉള്ള ഒരു തോട്. അവിടത്തെ ഒരു പ്രത്യേകത ആണ്അച്ചങ്കോവിലാറിന്റെ രണ്ടു കരയിലും ഉള്ള  കരപ്രദേശത്തിനു ജലസേചനം ആയി നിറയെ തോടൂകൾ ഉണ്ട്. അവ തെക്കുവടക്കായി ഈരണ്ടു ഗ്രാമങ്ങളെ വേർതിരിച്ച് അങ്ങനെ ഒഴുകും.

പാടത്തു കൃഷിക്കുള്ള വെള്ളം ഇതിൽ നിന്നാണെടൂക്കുക. മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന വള്ളം തിരിക തുപോലെ തോടു വഴി ആറിലെത്തും

ആണ്ടിലൊരിക്കൽ തോടു വൃത്തിയാക്കും വള്ളം വറ്റിച്ച്  വെട്ടിക്കയറ്റി ഇടും. അതുകാരണം സ്വഛമായ വെള്ളം   ആണ്ടു മുഴുവൻ തോട്ടിലുണ്ടാകും. ഗ്രാമത്തിലെ സ്ത്രീപ്രുഷന്മാരുടെ കുളി, തുണിനന ഇവ മിക്കവാറും തൊടൂകളിൽ തന്നെ.

ഞങ്ങൾക്കു കുളിക്കാൻ തോട്ടിൽ എത്തുവാൻ രണ്ടു വഴികൾ. ഒന്ന് കിഴക്കുവശത്തെ പാടവരമ്പിൽ കൂടി  നേരെ അങ്ങു പോവുക. രണ്ട് അടുത്തുള്ള രണ്ടു പറമ്പുകളിൽ ഉള്ള വീടൂകൾക്കിടയിൽ കൂടി പോവുക.

ഇതിൽ ആദ്യത്തെ പറമ്പ് കുറ്റിയിൽ മുക്കിനു വീടുള്ള ഒരു മുസ്ലിം ന്റെ ആയിരുന്നു. അദ്ദേഹവും വെളുത്ത് നല്ല പൊക്കമുള്ള ഒരാൾ , തേങ്ങ ഇടാൻ സമയം ആകുമ്പോൾ വെളുത്ത മുണ്ടും വെളുത്ത ഉടുപ്പും ഒരു തലയിൽ കെട്ടും (അതും വെളുത്തത്)ആയി ഒരു കാലങ്കുടയും പിടിച്ച് വരും. തേങ്ങ ഇടീക്കും പോകും. അത്രയെ ഞാൻ കണ്ടിട്ടുള്ളു. പറമ്പിൽ പുലയസമുദായത്തിൽ പെട്ട അനേകം ആളുകൾ കുടികിടപ്പുണ്ടായിരുന്നു.

കുടികിടപ്പു നിയമം വന്നതോടു കൂടി പിന്നീട് അദ്ദേഹത്തിനു തേങ്ങ ഇടീക്കേണ്ട ജോലി ഒഴിവായിക്കിട്ടിഅതുകൊണ്ട് പിന്നെ അങ്ങോട്ടു വരേണ്ട കാര്യവും ഇല്ലാതായി.


ഞങ്ങളുടെ പാടത്തെ പണീക്കെല്ലാം അന്ന് അവർ ആയിരുന്നു പ്രധാനം.

ചെറിയ ചെറിയ കുടിലുകൾ, പക്ഷെ എത്ര വൃത്തിയാണെന്നൊ. അതിനു ചുറ്റുവട്ടവും പുരയ്ക്കകവും. ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിരിക്കും. ഓലമടൽ മെടഞ്ഞ താണു മറയും കതകും.

അതിനകത്ത് ഒന്നു കയറി ഇരിക്കണം എന്നൊക്കെ അന്നു തോന്നിയിരുന്നു. അത്ര ഭംഗിയായി അവർ അതു സൂക്ഷിച്ചിരുന്നു.

അവരുടെ ഉൽസവങ്ങൾ വളരെ പ്രത്യേകത ഉള്ളതാണ്‌. നാട്ടിലെ അമ്പലത്തിലെ ഉൽസവങ്ങൾ അല്ല അവർ ആഘോഷിച്ചിരുന്നത്. അവരുടെതായ ചില ഉൽസവങ്ങൾ - അവയൊന്നും ഇന്നോർമ്മയില്ല. എന്നാലും  ദിവസങ്ങളിൽ രാത്രി മുഴുവൻ പാട്ടും തുള്ളലും ഒക്കെ കേൾക്കാം.

അതിൽ വെള്ളമടിയും ഒക്കെ ഉണ്ടായിരുന്നതു കൊണ്ട്, അതൊന്നും കാണാൻ അനുവാദം ഉണ്ടായിരുന്നില്ല.

ബാധ കയറിയതു പോലെ ഉള്ള തുള്ളലും കൊട്ടും പാട്ടും ഒക്കെ കേട്ടിരുന്നു എന്നു മാത്രം.

വീടൂകൾ ഉള്ള പറമ്പു കഴിഞ്ഞാൽ നേരെ എത്തുന്നത് തെറ്റിമൂട്ടിൽ വീട്. അവിടെ പ്രായം ഉള്ള ഒരമ്മൂമ്മയും, അവരുടെ മകനും മാത്രം. മകൻ കുറുപ് സർ. ഏതൊ സ്കൂളിലെ അദ്ധ്യാപകൻ ആണ്‌. കാലത്ത് വെളുത്ത മുണ്ടും ഉടുപ്പും ഇട്ട് കഷത്തിൽ ഒരു ബാഗും , കയ്യിൽ കുടയും ആയി സ്കൂളിലേക്ക് പോകുന്നതും വരുന്നതും ഒരു പ്രത്യേക ചന്തം ആയിരുന്നു.

തെറ്റിമൂട്ടിൽ വീടിന്റെ കിഴക്കെ അതിരു തോടാണ്‌.

അവിടെ ഇറങ്ങാൻ ഒരു പ്രത്യേക കാരണം ഉണ്ട്. അവിടെ ചവിട്ടു പടിയായി കിടക്കുന്നത്  ഇളം മഞ്ഞ നിറത്തിൽ ഒരു കല്ല്.

അത് വെറും കല്ലല്ല. പണ്ട് ഒരു ചാക്ക് സിമന്റ് അവിടെ കിടന്ന് ഉറച്ചു പോയതായിരുന്നു. ചാക്കെല്ലാം ദ്രവിച്ച് അതിനകത്തുള്ള സിമന്റ് ചാക്കിന്റെ അതേ രൂപത്തിൽ കല്ലായിട്ടു കിടക്കുന്നു. നല്ല മിനുസം. അതിൽ കയറി നില്ക്കുന്നത് അന്നത്തെ ഒരു രസമായിരുന്നു.

അമ്മയും ചേച്ചിയും തുണീനനയും കുളിയും ഒക്കെ കഴിയുന്നതു വരെ തോട്ടിൽ ചാടിയും നീന്തിയും ഞാനും സമയം കഴിച്ചു കൂട്ടും.

അന്ന് സോപ്പ്   ഒരു ആർഭാടം ആയിരുന്നു. ഒരു ലൈഫ്ബോയ് സോപ്പ് വാങ്ങി മൂന്നായി കണ്ടിച്ചാണ്വയ്ക്കുകഇഞ്ച ആയിരുന്നു കൂടുതൽ ഉപയോഗം

തലയിൽ എണ്ണ വയ്ക്കണം ഇഞ്ച തേച്ചു കുളിക്കണം , ഇതെ ഉണ്ടായിരുന്നുള്ളു അന്നത്തെ പതിവ്.

ഇന്നല്ലെ കീടാണുക്കളെ എണ്ണി എണ്ണി കൊല്ലുന്ന പതിവ് വന്നത്. അതോടൂ കൂടി മിക്കവർക്കും ആശുപത്രിയിൽ നിന്ന് ഇറങ്ങാനും നേരമില്ലാതായി.

അയല്പക്കത്തൊന്നും എനിക്കു തരക്കാരായി ആൺകുട്ടികൾ ഇല്ലാതിരുന്നത് എനിക്കൊരു വലിയ ക്ഷീണം ആയിരുന്നു.

തെക്കെ വീട്ടിൽ ശശിചേട്ടൻ എന്നെക്കാൾ നാലു വയസ് മൂത്തത്, അതു കൊണ്ട് എന്റെ ചേട്ടനും പുള്ളിയും കമ്പനി ആയിഞാൻ ഔട്. പിന്നെ ശശിചേട്ടന്റെ അനിയത്തി വൽസലയും അതിന്റെ ഇളയത് ഗീതയും. വൽസല എന്റെ പ്രായം. അതു കൊണ്ട് അന്ന് അരിയും കൂട്ടാനും വച്ചു കളിക്കുക, കച്ചവടം കളിക്കുക ഇതൊക്കെ ഞങ്ങൾ ഒന്നിച്ചായിരുന്നെങ്കിലും നാലു വയസോളം ആയപ്പോഴേക്കും ഞങ്ങൾ അതൊക്കെ നിർത്തി. ആരും നിർത്തിച്ചതല്ല, തന്നെ നിന്നു പോയി.

അങ്ങനെ കൂട്ടില്ലാത്തതു കാരണം എന്റെ പ്രിയപ്പെട്ട കൂട്ടുകാർ വീട്ടിലെ പട്ടിയും പൂച്ചയും പശുവിൻ കിടാക്കളും ആയിരുന്നു.

അന്നൊന്നും കലണ്ടർ എന്ന വസ്തു ഇല്ലപഞ്ചാംഗം ആണുണ്ടായിരുന്നത്.  “എഞ്ചുവടീ പഞ്ചാംഗം”   എന്നു നീട്ടി വിളിച്ചു കൊണ്ട് , തലയിൽ ഒരു തടിപ്പെട്ടിയും താങ്ങി പ്രായം ഉള്ള ഒരപ്പൂപ്പൻ  ഇടയ്ക്കിടയ്ക്ക് നാടു നീളെ ചുറ്റും. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങുന്ന പഞ്ചാംഗം ആണ്‌  അന്ന്  സമയനിർണ്ണയത്തിനുള്ള ഉപാധി. അതുപോലെ തന്നെ വേറെ ഒരപ്പൂപ്പൻ “”പാല്ക്കായം മീറാ“”  എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വരും. രണ്ടു സാധങ്ങളും ഞാൻ കണ്ടിട്ടില്ല, പക്ഷെ ഒടിവിനും ചതവിനും ഒക്കെ മരുന്നായി ഉപയോഗിക്കുമത്രെ.

ആശുപത്രി ഒന്നും അടൂത്തെങ്ങും ഇല്ല. അതിനു ഹരിപ്പാട്ട് പോകണം 5 കിലൊമീറ്റർ. പോകണം എങ്കിൽ നടന്നു തന്നെ പോകണം.

കലണ്ടർ ഇല്ലെങ്കിലും മലയാള മാസം ഒന്നാം തീയതി അറിയാൻ എങ്ങും പോകണ്ട.

നേരം വെളുക്കുന്നതിനു വളരെ മുൻപെ തന്നെ പാണന്മാർ വന്ന് പറമ്പിൽ ഇരുന്നു പാടുംഅവർ വീട്ടുകാരെ കാണരുത് പോലും.  എന്തോ ഐതിഹ്യ കഥയൊക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്ഏതായാലും അവർ പാടിക്കഴിയുമ്പോഴേക്കും അമ്മ അവർക്കുള്ള അരിയും തേങ്ങയും ഒക്കെ എടുത്ത് പുറത്ത് വച്ചു കൊടൂക്കും.  തമ്മിൽ കാണണമെന്നില്ലല്ലൊ

ഞാനും  അവരെ കണ്ടിട്ടില്ല , പാട്ടു കേട്ടിട്ടെ ഉള്ളുഎല്ലാ മാസവും ഒന്നാം തീയതി അവർ എങ്ങനെ അറിയുന്നൊ ആവൊ?

അവർ ഉറങ്ങുന്നത് എവിടെയായിരുന്നൊതാമസിക്കുന്നത് എവിടെ ആയിരുന്നുവൊ?

ഇപ്പോൾ അവരുടെ ബാക്കി ആളുകൾ ഉണ്ടോ?
ഒന്നും അറിയില്ല