Wednesday, March 23, 2011

10 things to learn from Japan

10 things to learn from Japan

1. THE CALM
Not a single visual of chest-beating or wild grief. Sorrow itself has been elevated.

2. THE DIGNITY
Disciplined queues for water and groceries. Not a rough word or a crude gesture.

3. THE ABILITY
The incredible architects, for instance. Buildings swayed but didn’t fall.

4. THE GRACE
People bought only what they needed for the present, so everybody could get something.

5. THE ORDER
No looting in shops. No honking and no overtaking on the roads. Just understanding.

6. THE SACRIFICE
Fifty workers stayed back to pump sea water in the N-reactors. How will they ever be repaid?

7. THE TENDERNESS
Restaurants cut prices. An unguarded ATM is left alone. The strong cared for the weak.

8. THE TRAINING
The old and the children, everyone knew exactly what to do. And they did just that.

9. THE MEDIA
They showed magnificent restraint in the bulletins. No silly reporters. Only calm reportage.

10. THE CONSCIENCE
When the power went off in a store, people put things back on the shelves and left quietly!

Monday, March 21, 2011

ശാസ്ത്രജ്ഞന്മാരെ രാഷ്ട്രീയക്കാരെ നെഗളിച്ചോളൂ നിങ്ങള്‍ ജയിച്ചു

ജപ്പാനിലെ ആണവ അപകടം കണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയപിശാചുക്കളുടെ ദുര്‍ബുദ്ധി ഒന്നു തെളിഞ്ഞെങ്കില്‍

അതെങ്ങനെ തെളിയാനാ അവന്റെ ഒക്കെ വിചാരം അവനൊക്കെ എന്നെന്നും ജീവിച്ചിരിക്കും എന്നല്ലെ. അതിനായി കാശു സമ്പാദിച്ച്‌ സ്വിസ്‌ ബാങ്കില്‍ ഇടാനല്ലെ.

Any foreign company WILL NOT be held liable for any nuclear accidents on Indian soil, whatsoever They WILL NOT pay any Compensation We CAN NOT sue them in Indian or Foreign courts
നമ്മുടെ സര്‍ക്കാര്‍ നമുക്കുണ്ടാക്കി തന്ന Nuclear Civil Liabilities Bill പറയുന്നതാണ്‌.

ഇടതനും വലതനും മധ്യമനും എല്ലാം -- നാറികള്‍ അവനൊക്കെ ഇരിക്കുന്ന പാര്‍ലമെന്റിന്റെയും അസംബ്ലിയുടെയും നടുക്കു കൊണ്ട്‌ സ്ഥാപിക്കാന്‍ പറ ആ നിലയമൊക്കെ

പക്ഷെ എന്നാലും രക്ഷയുണ്ടോ?

ഒരപകടം നടന്ന ചേര്‍ണൊബില്‍ ഭാഗത്ത്‌ 1ലക്ഷം ചതുരശ്രകിലൊമീറ്റര്‍ സ്ഥലം ഇനിയൊരു 20000 കൊല്ലത്തേക്ക്‌ ജനവാസയോഗ്യം അല്ല

അതെങ്ങനാ സായിപ്പു വച്ചു നീട്ടുന്ന എച്ചില്‍ക്കാശിന്നു പിന്നാലെ പോകുന്ന നാറികള്‍ ഭരിക്കാനുള്ളപ്പോള്‍ - അമേരിക്കയിലെയും മറ്റും General Electrics, Westinghouse,Areva ഇവരുടേയൊക്കെ കോണകം നക്കാനാണല്ലൊ നമുക്കു പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും എം പിമാരും എമ്മെല്ലെമാരും ഒക്കെ ഉള്ളത്‌.

ആസ്റ്റ്രേലിയയില്‍ ഒരൊറ്റ ആണവപദ്ധതി പോലും ഇല്ല എന്നാണറിയുനത്‌, അവര്‍ക്കു വിവരം ഉണ്ടേ. പക്ഷെ എന്തിനാ നാമ്മള്‍ പോരെ അവരെയും ഇല്ലാതാക്കാന്‍.

ഇനി കുറച്ചു പടങ്ങള്‍ കൂടി കണ്ടു രസിക്കൂ- നാം നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒക്കെ വേണ്ടി തയ്യാറക്കിയിരിക്കുന്ന ലോകത്തില്‍ അവരെ കാത്തിരിക്കുന ചിത്രങ്ങള്‍

--ഝാര്‍ഖണ്ഡിലെ ജാദുഗുഡ യുറേനിയം മയിന്‍ പ്രദേശത്തുനിന്ന്






--രാജസ്ഥനിലെ കോട്ടയ്ക്കടുത്തുള്ള റാവത്ഭാട്ട പ്ലാന്റ്‌ നടുത്ത്‌



--റഷ്യയിലെ nuclear testing site





--ഇറാക്കിലെ Depleted Uranium Bombing



ചേര്‍ണൊബില്‍


ബൂലോകത്തിലെ ശാസ്ത്രജ്ഞന്മാരെ നെഗളിച്ചോളൂ നിങ്ങള്‍ ജയിച്ചു
ഈ രാഷ്ട്രീയക്കാരുടെ ഒക്കെ മക്കളെയും മറ്റും ഈ രീതിയില്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ

കണക്കുകള്‍ കാണീക്കുന്ന പ്രകാരം ഇന്ത്യയുടെ വൈദ്യുതി ആവശ്യത്തിന്റെ വെറും 10% ആണ്‌ പദ്ധതിയിലുള്ള എല്ലാ റിയാക്റ്ററുകളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത്‌ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു.

ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ പോലും Nuclear Waste Disposal ഒരു ബാലികേറാമല തന്നെ.

സാരമില്ല അമേരിക്കയെ പോലെ ഉള്ളവര്‍ അതുകൊണ്ട്‌ ബോംബുണ്ടാക്കി ഇറാക്കില്‍ ഇട്ടപോലെ എവിടെ എങ്കിലും ഇട്ടോളും. അപ്പോള്‍ നമ്മുടെ Waste അവര്‍ മേടിക്കുമായിരിക്കും

Saturday, March 19, 2011

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ 1Repost

സംഗീതം മാസ്മരികശക്തിയുള്ള ഒരു കലയാണ്‌ സംശയമില്ല. അത്‌ ഒരു വരദാനമായി കിട്ടിയിട്ടുള്ള ഭഗ്യവാന്മാര്‍ കുറവും.

എന്നാല്‍ അത്‌ ആസ്വദിക്കാനുള്ള കഴിവുണ്ടാകുന്നതും ഒരു ഭാഗ്യം തന്നെയാണേ.

ഞങ്ങളുടെ ചെറുപ്പത്തില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കല്ല്യാണം നടക്കുമ്പോള്‍ മൈക്‌ വച്ചു കേള്‍പ്പിക്കുന്ന ചില സിനിമാപാട്ടുകളല്ലാതെ മറ്റൊന്നും കേള്‍ക്കുവാനുള്ള സൗകര്യം ഇല്ലായിരുന്നു.

റേഡിയോ പോലും അപൂര്‍വം ചില വീടുകളിലേ ഉള്ളു. ഞങ്ങളുടെ അയല്‍ വീട്ടില്‍ ഒരു റേഡിയൊ കൊണ്ടുവന്നത്‌ അദ്ദേഹം ഞങ്ങള്‍ക്കൊക്കെ കേള്‍ക്കത്തക്കവണ്ണം ഫുള്‍ വോള്യും വച്ചു തന്നിരുന്നു. അതില്‍ സിലോണ്‍ വിവിധഭാരതിയൊക്കെ വല്ലപ്പോഴുംകേള്‍ക്കാന്‍ സാധിക്കും. നിങ്ങള്‍ ആവശ്യപ്പെട്ട ഗാനം ആകാശവാണി തരും . പക്ഷെ ഞങ്ങള്‍ക്കാവശ്യപ്പെട്ടതല്ലല്ലൊ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതല്ലെ.

അങ്ങനെ ചില പാട്ടൊക്കെ കേട്ടു മാത്രമിരുന്ന കാലത്താണ്‌ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‌ എന്റെ സംഗീതവാസന കണ്ടുപിടിക്കുവാന്‍ ഒരു ആഗ്രഹം ഉണ്ടായത്‌.
അന്നു നാലാം ക്ലാസില്‍ പഠിക്കുന്ന സമയം.
അദ്ദേഹം എന്നെ വിളിച്ചിരുത്തി
"മന്ദാനിലനില്‍ വൃന്ദാവനസുമസുന്ദരിമാര്‍ നടമാടുമ്പോള്‍

രാധാരമണന്‍ മുരളീ മോഹന ഗീതത്താല്‍ മഹി മൂടൂമ്പോള്‍"

എന്നു തുടങ്ങുന്ന ഒരു ലളിതഗാനം (?) പഠിപ്പിക്കുവാന്‍ തുടങ്ങി.

ഞാനാരാ യേശുദാസല്ലേ. കേട്ട പാതി കേള്‍ക്കാത്ത പാതി പാട്ടു തുടങ്ങി
ഏതായാലും ജ്യേഷ്ഠന്‍ എന്നെ പാട്ടു പഠിപ്പിക്കല്‍ അതോടു കൂടി നിര്‍ത്തി.
പ്രായശ്ചിത്തമായി ബോംബേയ്ക്കു വണ്ടി കയറി

സംഗീതത്തിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യാതെ പോയതിനാലാകും ഞാന്‍ ദാ ഇപ്പോഴും അങ്ങനൊക്കെ തന്നെ.

അപ്പോള്‍ പറഞ്ഞു വന്നത്‌ അവനവന്‍ പാടൂന്നത്‌ റെകോര്‍ഡ്‌ ചെയ്തു തിരികെ കേള്‍ക്കുവാനുള്ള സംവിധാനമൊന്നും അന്നില്ലാ ( ടേപ്പ്‌ റേകോര്‍ഡര്‍ ഇല്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ) ത്തതു കൊണ്ട്‌ എന്റെ വിചാരം ഞാന്‍ പാടുന്നത്‌ യേശുദാസിനെക്കാളൊക്കെ വളരെ മെച്ചമായിട്ടാണെന്നായിരുന്നിരിക്കണം.

ഒരിക്കലെങ്കിലും അതു കേള്‍ക്കാനുള്ള അവസരം അന്നു കിട്ടിയിരുന്നെങ്കില്‍ ഈ പാതകം ഞാന്‍ തുടരുമായിരുന്നില്ല.

പക്ഷെ എന്തു ചെയ്യാം "ചെറുപ്പകാലങ്ങളിലുള്ള ശീലം --" എന്നല്ലെ ചൊല്ല്.

ജ്യേഷ്ഠന്‍ പോയതിനു ശേഷം പിന്നീടാരും എന്നെ സംഗീതം പഠിപ്പിച്ചുകളയാം എന്നു വിചാരിക്കാന്‍ ധൈര്യപ്പെട്ടില്ല. അതുകൊണ്ട്‌ പ്രി ഡിഗ്രി വരെ അങ്ങനെ ഒക്കെ അങ്ങു പോയി.

പക്ഷെ പ്രി ഡിഗ്രി എത്തിയപ്പോള്‍ അവിടെയും ഉണ്ട്‌ തമാശ.

എന്റെ ജൂനിയര്‍ ആയി ഒരു വിദ്വാന്‍ - ഗായകന്‍ എന്നാല്‍ അയാളെ പോലെ ആകണം. അത്ര നല്ല ശബ്ദം, പാട്ട്‌ - അദ്ദേഹം അടച്ചിട്ട ഒരു മുറിയില്‍ ഇരുന്നു പാടൂന്നത്‌ പുറമെ നിന്നു കേട്ടാല്‍ യേശുദാസിന്റെ പാട്ട്‌ റെകോര്‍ഡില്‍ നിന്നും കേള്‍ക്കുകയാണെന്നേ തോന്നൂ.

എങ്ങനെയോ ഞങ്ങള്‍ രണ്ടു പേരും കൂട്ടുകാരായി.

അദ്ദേഹം എപ്പോള്‍ സ്റ്റേജില്‍ പാടിയാലും എന്നെ കൂട്ടിനു വിളിച്ചിരുത്തി ഇടയ്ക്കു പാടിയ്ക്കും -

( ഇപ്പോഴല്ലേ മനസ്സിലായത്‌ -- പാല്‍പ്പായസം കുടിയ്ക്കുന്നതിനിടയില്‍ നാരങ്ങ തൊട്ടു കൂട്ടിയാല്‍ പായസത്തിന്റെ മാധുര്യം കൂടുമെന്നു അദ്ദേഹത്തിനറിയാമായിരുന്നു - അതുകൊണ്ടല്ലേ അദ്ദേഹത്തിനു കയ്യടിയും എനിക്കു കൂവലും നിറയെ കിട്ടിക്കൊണ്ടിരുന്നത്‌.)

അങ്ങനെ അങ്ങനെ കോളേജ്‌ ഡെ വന്നു.

ഗാനമേളക്ക്‌ ഞാനും പാടുവാന്‍ കൂടണം എന്നു സുഹൃത്ത്‌. ഞാന്‍ എത്ര കൂവലു കിട്ടിയാലും മനസ്സിലാക്കാത്ത വിഡ്ഢി. സമ്മതിച്ചു.

പശ്ചാത്തലസംഗീതക്കാര്‍ എത്തി. റിഹേഴ്സല്‍ തുടങ്ങി.

സുഹൃത്തിന്റെ വക -
ലങ്കാദഹനത്തിലെ "സ്വര്‍ഗ്ഗനന്ദിനി --" കേള്‍ക്കുവാന്‍ തടിച്ചുകൂടൂന്ന ജനത്തിനെ ണിയന്ത്രിക്കുവാന്‍ തന്നെ അധികൃതര്‍ക്ക്‌ പാട്‌
(അതിന്‌
എന്നെ ക്കൊണ്ടൊന്നു പാടിച്ചാല്‍ മതി എന്നവര്‍ക്കറിയില്ലല്ലൊ ഹ ഹ ഹ )

അടുത്തത്‌ എന്റെ പാട്ടു നോക്കം എന്നായി. ഏതു പാട്ടാണ്‌
" നിന്‍ മണിയറയിലെ നിര്‍മ്മലശയ്യയിലെ " എന്ന പാട്ടു എന്നു ഞാന്‍

ഹാര്‍മോണിസ്റ്റ്‌ പാട്ടിന്റെ ആദ്യം വായിക്കുന്ന മ്യൂസിക്‌ വായിച്ചു തുടങ്ങി.

എനിക്കു തോന്നിയസ്ഥലം എത്തിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി.

ഹാര്‍മോണിസ്റ്റ്‌ നിര്‍ത്തിച്ചു. പതിയെ പറഞ്ഞു തരാന്‍ തുടങ്ങി. മോനേ ദാ ഞാന്‍ ഇത്രയും വായിച്ചു കഴിഞ്ഞ്‌ പാട്ടു തുടങ്ങണം ദാ ഇങ്ങനെ എന്നു പറഞ്ഞു പാടി കേള്‍പ്പിച്ചു.

ഒക്കെ ശരി എന്നു ഞാന്‍. പക്ഷെ എനിക്കുണ്ടൊ താളം തബല ഇതു വല്ലതും അറിയുന്നു. ഹാര്‍മോണിയം ശബ്ദിച്ചു തുടങ്ങിയാല്‍ ഞാന്‍ പാടിത്തുടങ്ങും.

പാട്ട്‌ ഒരു വഴി, താളം വേറൊരു വഴി, ശ്രുതി ഇനിയൊരു വഴി -- ആകെ സംഗീതസാന്ദ്രം
ഇതൊന്നും എനിക്കു മാത്രമേ മനസ്സിലാകാത്തതുള്ളു എന്നതു അത്ര അത്ഭുതമൊന്നുമല്ല അല്ലേ?

കുറെ തവണ ആയപ്പോള്‍ എല്ലാവര്‍ക്കും സഹികെട്ടു.

പക്ഷെ അതോടൂ കൂടി അവിടെ ഉണ്ടായിരുന്ന തിരക്കൊഴിഞ്ഞു എന്നു പ്രത്യേകിച്ചു പറയേണ്ടല്ലൊ.

ഹാര്‍മോണിസ്റ്റ്‌ പറഞ്ഞു മോനെ മോന്റെ പാട്ട്‌ പിന്നീട്‌ നോക്കാം ബാക്കിയുള്ളവരുടെ കഴിയട്ടെ.

എനിക്കെന്തു പ്രശ്നം? അല്ലെങ്കിലും വല്ല്യ വല്ല്യ ആളുകള്‍ക്കൊന്നും റിഹേഴ്സല്‍ തന്നെ വേണ്ടല്ലൊ

എന്തിനു പറയുന്നു പിന്നീട്‌ എന്റെ റിഹേഴ്സല്‍ ഉണ്ടാകാതിരിക്കുവാന്‍ അവര്‍ പ്രത്യേകിച്ചു ശ്രദ്ധിച്ചുകാണും.

അവസാനം ഗാനമേള സമയം എത്തി. സുഹൃത്ത്‌ എന്നെ കൂടെ തന്നെ കൊണ്ടു നടക്കുകയാണ്‌ (എടാ ഭയങ്കരാ !!)

സ്റ്റേജില്‍ അവന്റെ ഒപ്പം തന്നെ ഇരുത്തി.
"സ്വര്‍ഗ്ഗനന്ദിനി " എന്ന ഗാനത്തോടെ പരിപാടി തുടങ്ങി.

സമയം പോയതറിഞ്ഞില്ല . ചെകിടടപ്പിക്കുന്ന കരഘോഷം മുഴക്കി സദസ്സു മുഴുവന്‍ ഇളകി മറിഞ്ഞു.

അടുത്ത ഗാനം.

സുഹൃത്ത്‌ എന്നെ കൊണ്ടു തന്നെ പാടിക്കുവാന്‍ ഹാര്‍മോണിസ്റ്റിനോടു പറഞ്ഞു. ഏതു പാട്ട്‌? തയ്യാറില്ലല്ലൊ

ഏതെങ്കിലും പാട്‌

അപ്പോള്‍ നിന്‍ മണിയറയിലെ ഒക്കുകയില്ല എന്നെനിക്കും മനസ്സിലായി. ഞാന്‍ മറ്റൊന്നു പറഞ്ഞു "ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍ --"

ഹാര്‍മോണിസ്റ്റിന്റെ മുഖം വിളറിയതു ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
വീണ്ടും പഴയതു പോലെ.
ഹാര്‍മോണിസ്റ്റ്‌ വായന തുടങ്ങി, എനിക്കു തോന്നിയപ്പോള്‍ ഞാന്‍ പാട്ടു തുടങ്ങി, പാട്ടു ഒരു വഴി , താളം വേറൊരു വഴി, മേളം ഇനിയൊരു വഴി, ജനം മറ്റൊരു വഴി--

പക്ഷെ ഇപ്പൊഴും ജനം ഇളകി മറിഞ്ഞു -- കൂവിക്കൊണ്ടായിരുന്നു എന്നു മാത്രം

1972 ല്‍ നങ്ങ്യാര്‍കുളങ്ങര TKMM കോളെജില്‍ നടന്ന സംഭവം തന്നെയാണ്‌ കേട്ടോ - ഒരു വാക്കു പോലും കൂടുതലുമില്ല കുറവുമില്ല.

അടുത്ത സംഭവം അടുത്തതില്‍ പറയാം

Tuesday, March 15, 2011

ചാണകത്തില്‍ ചവിട്ടിയാല്‍ --

കാലത്തു നടക്കാനിറങ്ങിയപ്പോള്‍ ഇളം പുല്ലില്‍ കൂടി ചെരുപ്പില്ലാതെ നടക്കുന്നതു നല്ലതല്ലെ അതുകൊണ്ട്‌ അല്‍പനേരം അങ്ങനെ ആകട്ടെ എന്നു വച്ചു.

അധികം നടന്നില്ല കാലില്‍ ഒരു പളപളപ്പ്‌ ചവിട്ടിയത്‌ ചാണകത്തില്‍

എവിടെ മുരിങ്ങ ?

ചാണകത്തില്‍ ചവിട്ടിയാല്‍ മുരിങ്ങയില്‍ നോക്കണം

കുഞ്ഞായിരുന്നപ്പോള്‍ പള്ളിക്കൂടത്തില്‍ പോകുന്ന വഴിയില്‍ ചാണകം ചവിട്ടിയാല്‍ ഉള്ള നിയമം ആണ്‌ ഇല്ലെങ്കിലോ? അന്ന് അടി ഉറപ്പ്‌.
അടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇതു മാത്രമല്ല വഴി

കൈതയുടെ ഇലയുടെ തുഞ്ചം കെട്ടിയിട്ടാലും മതി പക്ഷെ ആരും കാണാതെ വേണം എന്നു മാത്രം. ആരെങ്കിലും കണ്ടാല്‍ അതിന്റെ ഫലം പോകും. അടികിട്ടതെ വന്നാല്‍ വൈകുന്നേരം മടങ്ങുന്ന വഴി ആ കെട്ടഴിച്ചു കൊടുക്കുകയും വേണം

വെറുതേ ഓര്‍ത്തുപോയി ബാല്യം അതെത്ര സുന്ദരം ആയിരുന്നു

Monday, March 14, 2011

ഇതെന്തു പൂവ്‌



പൂക്കള്‍ ഏതായാലും ഭംഗി തന്നെ
ഇതെന്തു പൂവ്‌ ആണെന്നു വല്ല ഊഹവും ഉണ്ടോ?
അയ്യോ ബ്ലോഗിന്റെ ആകൃതി കാരണം പൂ മുറിഞ്ഞു പോയി. സാരമില്ല ക്ലിക്കിയാല്‍ മുഴുവന്‍ കാണാം

മിനിറ്റീച്ചര്‍ പേരു പറഞ്ഞതുകൊണ്ട്‌ മരത്തിന്റെ പടവും കൂടി ദാ

Friday, March 04, 2011

ഉപ്പൂപ്പായ്ക്കൊരാനയുണ്ടാര്‍ന്നു

അവനവന്‍ ചെയ്യാനുള്ളതു ചെയ്താല്‍
അവനവന്‍ പുരോഗമിക്കും

ഉപ്പൂപ്പായ്ക്കൊരാനയുണ്ടാര്‍ന്നു എന്നു വിചാരിച്ചാല്‍
ഉപ്പൂപ്പാടെ മുതുകില്‍ തഴമ്പു കാണും

ചൈനക്കാരുടെ ഒരു അക്രോബാറ്റിക്‌ ഷോ കാണൂ


http://www.vidsage.com/performances-talents/45-performances-talents/1173-unbelievable-performance-of-chinese-acrobats.html